അൽ-വഹിയു 5 Ἀποκάλυψις Ἰωάννου (Apokalypsis Iōannou)
മുദ്രിതഗ്രന്ഥവും ഹമലും
5 1സിംഹാസനസ്ഥന്റെ യമീൻയദില്‍, അകത്തും പുറത്തും മക്തൂബാക്കപ്പെട്ടതും സപ്ത മുദ്രകള്‍ പതിച്ചതുമായ ഒരു പുസ്തകച്ചുരുള്‍ ഞാന്‍ കണ്ടു. 2അസീറായ ഒരു മലക്കിനെയും ഞാന്‍ കണ്ടു. അവന്‍ സൌത്ത് ഉയർത്തി നിദാ ചെയ്തു പറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്? 3എന്നാല്‍, ജന്നത്തിലോ ദുനിയാവിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ കഴിഞ്ഞില്ല. 4ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ യോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാല്‍ ഞാന്‍ വളരെയേറെക്കരഞ്ഞു. 5അപ്പോള്‍ ശ്രേഷ്ഠന്‍മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കൂ; ഇതാ, യൂദാ ഉസ്രത്തിൽ നിന്നുള്ള അസദും ദാവൂദിൻറെ വേരും ആയവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍ നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും.
6അപ്പോള്‍, സിംഹാസനത്തിന്റെയും അർബഉ ജീവികളുടെയും നടുവിൽ, ശൈഖന്‍മാരുടെ വസ്തില്‍, കൊല്ലപ്പെട്ടതായി തോന്നുന്ന ഒരു കുഞ്ഞാടു നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവന് സബ്ഉ ഖർനുകളും സബ്ഉ അയ്നുകളും ഉണ്ട്; ഈ അയ്നുകള്‍ ലോകമെമ്പാടും മുർസലാക്കപ്പെട്ട അള്ളാഹുവിൻറെ സപ്താത്മാക്കളാണ്. 7അവന്‍ ചെന്നു സിംഹാസനസ്ഥന്റെ യമീൻ യദിൽനിന്നു ചുരുള്‍ വാങ്ങി. 8അവന്‍ അതു സ്വീകരിച്ചപ്പോള്‍ അർബഉ ജീവികളും ഇരുപത്തിനാലു ശൈഖുമാരും കുഞ്ഞാടിന്റെ മുമ്പില്‍ സുജൂദിൽ സുജൂദ് ചെയ്ത്. ഓരോരുത്തരും സിത്താറും ഖിദ്ദീസുകളുടെ ദുആകളാകുന്ന പരിമള ദ്രവ്യം മംലൂ ആയ ദഹബിനാൽ കലശങ്ങളും കൈയിലേന്തിയിരുന്നു. 9അവര്‍ ഒരു നവ്യ നശീദ് ചൊല്ലി: പുസ്‌കതകച്ചുരുള്‍ ഖുബൂലാക്കാനും അതിന്റെ മുദ്രകള്‍ തുറക്കാനും നീ യോഗ്യനാണ്. സബബ്, നീ വധിക്കപ്പെടുകയും നിന്റെ രക്തംകൊണ്ട് കുല്ലു ഗോത്രത്തിലും ഭാഷയിലും ഖൌമുകളിലും മംലക്കകളിലും നിന്നുള്ളവരെ അള്ളാഹുവിനു വേണ്ടി വിലയ്ക്കു വാങ്ങുകയും ചെയ്തു. 10നീ അവരെ നമ്മുടെ റബ്ബിന് ഒരു മംലകയും ഇമാംമാരും ആക്കി. അവന്‍ ഈ ദുനിയാവിൻറെമേല്‍ മുലൂകിയത്ത് നടത്തും.
11സുമ്മ, ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്‍മാരുടെയും ഹൌലിൽ കസീറായ മലക്കുകളെ കണ്ടു; അവരുടെ സൌത്തും ഞാന്‍ സംആക്കി. അവരുടെ അദദ് പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ അൽഫുകളും ആയിരുന്നു. 12സൌത്ത് ഉയർത്തി ഇവര്‍ ഉദ്‌ഘോഷിച്ചു: കൊല്ലപ്പെട്ട കുഞ്ഞാടു (അള്ളാഹുവിൻറെ ഖുർബാനി) ഖുവ്വത്തും മാലും ഇൽമും സുൽത്വയും കറാമത്തും മജ്ദും മദ്ഹും ഖുബൂലാക്കാന്‍ യോഗ്യനാണ്.
13ജന്നത്തിലും ദുനിയാവിലും ഭൂമിക്കടിയിലും സമുദ്രത്തിലും ഉള്ള കുല്ലു സൃഷ്ടികളും ഇങ്ങനെ പറയുന്നതു ഞാന്‍ സംആക്കി; സിംഹാസനസ്ഥനും കുഞ്ഞാടിനും അബദിയായി മദ്ഹും കറാമത്തും മജ്ദും സുൽത്വയും.
14അർബഉ ജീവികളും ആമീന്‍ എന്നു ഇജാബ ചെയ്തു. ശുയൂഖ് സുജൂദിൽ സാഖിത്വായി ഇബാദത്ത് ചെയ്തു.