അൽ-വഹിയു 19
ജന്നത്തില്‍ വിജയഗീതം
19 1ഇതിനുശേഷം ജന്നത്തില്‍ കബീറായ ജനക്കൂട്ടത്തിന്‍റതു പോലുള്ള ഖവ്വിയായ സോത്ത് ഞാന്‍ കേട്ടു; അൽ-ഹമ്ദുലില്ലാ! രക്ഷയും മജ്ദും ഖുവ്വത്തും നമ്മുടെ അള്ളാഹുവിന്‍റതാണ്. 2അവിടുത്തെ ഖളാഉകള്‍ ഹഖും അദ്ൽ പൂര്‍ണവുമാണ്. വ്യഭിചാരംകൊണ്ടു ദുനിയാവിനെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ഇബാദിന്റെ ദമിന് അവിടുന്നു നിഖ്മത്ത് ചെയ്തു.
3രണ്ടാമതും അവര്‍ പറഞ്ഞു: അൽ-ഹമ്ദുലില്ലാ! അവളുടെ പുക അബദിയായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
4അപ്പോള്‍ ഇരുപത്തിനാലു ശൈഖുമാരും നാലു ജീവികളും ആമീന്‍, അൽ-ഹമ്ദുലില്ലാ എന്നു പറഞ്ഞുകൊണ്ട് സാഷ്ടാംഗം പ്രണമിച്ച് അർശിൽ ഇരിക്കുന്നവനായ അള്ളാഹുവിന് ഇബാദത്ത് ചെയ്തു.
നിക്കാഹ് വിരുന്ന്
5അർശിൽ നിന്ന് ഒരു സോത്ത് കേട്ടു: റബ്ബുൽ ആലമീന്റെ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും കബീറുമായ നിങ്ങളെല്ലാവരും നമ്മുടെ മഅബൂദിനെ മദ്ഹ് ചൊല്ലുവിൻ.
6പിന്നെ കബീറായ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സോത്ത് ഞാന്‍ കേട്ടു; അൽ-ഹമ്ദുലില്ലാ! സര്‍വശക്തനും നമ്മുടെ മഅബൂദുമായ റബ്ബുൽ ആലമീൻ മുൽക് നടത്തുന്നു. 7നമുക്ക് ആനന്ദിക്കാം; ആഹ്ലാദിച്ച് ആര്‍പ്പുവിളിക്കാം. അവിടുത്തേക്ക് തംജീദ് നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിന്റെ നിക്കാഹ് സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. 8ശോഭയേറിയതും നിര്‍മലവുമായ മൃദുല ലിബാസ് ധരിക്കാനുള്ള ബറഖത്ത് അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു. ആ ലിബാസ് ഖിദ്ദീസുകളുടെ സത്പ്രവൃത്തികളാണ്.
9മലക്ക് എന്നോടുപറഞ്ഞു, എഴുതുക; കുഞ്ഞാടിന്റെ നിക്കാഹ് വിരുന്നിനു വിളിക്കപ്പെട്ടവര്‍ നസീബുള്ളവർ! അവര്‍ വീണ്ടും പറഞ്ഞു: ഇവ റബ്ബുൽ ആലമീന്റെ സത്യ വചസ്‌സുകളാണ്. 10അപ്പോള്‍ ഞാന്‍ അവനെ ഇബാദത്ത് ചെയ്യാനായി കാല്‍ക്കല്‍ വീണു. എന്നാല്‍, അവന്‍ എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെ ഒരു സഹ അബ്ദാണ് ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു ശഹാദത്ത് നല്‍കുന്ന നിന്റെ സഹോദരില്‍ ഒരുവന്‍ . നീ അള്ളാഹുവിന് ഇബാദത്ത് ചെയ്യുക. ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനുളള സാക്ഷ്യമാണു പ്രവചനത്തിന്റെ റൂഹ്.
കലിമത്തുള്ളാഹി
11ജന്നത്ത് തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ അദ് ലോടെ വിധിക്കുകയും പടപൊരുതുകയും ചെയ്യുന്നു. 12അവന്റെ മിഴികള്‍ തീനാളം പോലെ; അവന്റെ റഅ്സില്‍ അനേകം കിരീടങ്ങള്‍. അവന് ആലേഖനം ചെയ്യപ്പെട്ട ഒരു ഇസ്മ് ഉണ്ട്; അത് അവനല്ലാതെ മറ്റാര്‍ക്കും അറഫാവില്ല. 13അവന്‍ രക്തത്തില്‍ മുക്കിയ അബായ ധരിച്ചിരിക്കുന്നു. അവന്റെ ഇസ്മ് കലിമത്തുള്ളാഹി എന്നാണ്. 14ജന്നത്തിലെ സൈന്യങ്ങള്‍ നിര്‍മലവും ധവളവുമായ മൃദുല വസ്ത്രമണിഞ്ഞു വെള്ളക്കുതിരകളുടെ പുറത്ത് അവനെ അനുഗമിക്കുന്നു. 15അവന്റെ വായില്‍ നിന്നു മൂര്‍ച്ചയുള്ള ഒരു സയ്ഫ് പുറപ്പെടുന്നു. സര്‍വ ഖൌമുകളുടെയും മേല്‍ അതു വാഖിആആകും. ഹദീദ് ദണ്‍ഡുകൊണ്ട് അവരെ മുൽക് നടത്തും. സര്‍വശക്തനായ റബ്ബുൽ ആലമീന്റെ ഉഗ്ര ക്രോധത്തിന്റെ മുന്തിരിച്ചക്ക് അവന്‍ ചവിട്ടുകയും ചെയ്യും. 16അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമമുണ്ട്: രാജാക്കന്‍മാരുടെ മലിക്കും അർബാബുമാരുടെ അർബാബും.
നിര്‍ണായക ഹർബ്
17സൂര്യനില്‍ നില്‍ക്കുന്ന ഒരു മലക്കിനെയും ഞാന്‍ കണ്ടു. അവന്‍ മധ്യാകാശത്തില്‍ പറക്കുന്ന സകല പക്ഷികളോടും കബീറായ സ്വരത്തില്‍ വിളിച്ചു പറഞ്ഞു: റബ്ബുൽ ആലമീന്റെ മഹാ വിരുന്നിനു തആൽ. 18മലിക്കുകൾ, സൈന്യാധിപന്‍മാര്‍, ശക്തന്‍മാര്‍ എന്നിവരുടെയും, കുതിരകളുടെയും അവയുടെ പുറത്തിരിക്കുന്നവരുടെയും, സ്വതന്ത്രരും അടിമകളും ചെറിയവരും അക്ബറും ആയ എല്ലാവരുടെയും ലഹ്മ് ഭക്ഷിക്കുന്നതിന് ഒന്നിച്ചുകൂടുവിന്‍. 19അപ്പോള്‍ അശ്വാരൂഢനോടും അവന്റെ സൈന്യനിരയോടും ഹർബ് ചെയ്യാന്‍ മൃഗവും ദുനിയാവിലെ മലിക്കുകളും അവരുടെ ജുൻദുകളും ഒന്നിച്ചു കൂടിയിരിക്കുന്നതു ഞാന്‍ കണ്ടു. 20മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അലാമത്തുകള്‍ കാണിച്ച്, മൃഗത്തിന്റെ മുദ്ര ഖുബൂലാക്കുകയും അതിന്റെ സാദ്യശ്യത്തെ ഇബാദത്ത് ചെയ്യുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന ദജ്ജാലും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്‌നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു. ശേഷിച്ചിരുന്നവര്‍ 21അശ്വാരൂഢന്റെ വായില്‍ നിന്നു പുറപ്പെട്ട വാളുകൊണ്ടു വധിക്കപ്പെട്ടു. പക്ഷികളെല്ലാം അവരുടെ ലഹ്മ് തിന്നു തൃപ്തിയടഞ്ഞു.