അൽ-വഹിയു 18
ബാബീലിന്റെ പതനം
18 1ഇതിനു ബഅ്ദായായി ജന്നത്തില്‍ നിന്നു വേറൊരു മലക്ക് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അവനു കബീറായ സുൽത്താനിയത്ത് ഉണ്ടായിരുന്നു. അവന്റെ തേജസ്‌സുകൊണ്ടു അർള് പ്രകാശിച്ചു. 2അവന്‍ ഖവ്വിയായ സ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബീൽ വീണു! അവള്‍ ശൈത്താൻമാരുടെ വാസസ്ഥലവും എല്ലാ ബദ്റൂഹകളുടെയും സങ്കേതവും അശുദ്ധവും ബീഭത്‌സവുമായ സകല പക്ഷികളുടെയും താവളവുമായി. 3എന്തെന്നാല്‍, സകല ഖൌമുകളും അവളുടെ ഭോഗാസക്തിയുടെ മാദകമായ നബീദ് ശുർബ് ചെയ്തു. ദുനിയാവിലെ മലിക്കുകൾ അവളുമായി വ്യഭിചാരംചെയ്തു. അവളുടെ സുഖഭോഗവസ്തുക്കള്‍ വഴി വ്യാപാരികള്‍ ധനികരായി.
4ജന്നത്തില്‍ നിന്നു വേറൊരു സോത്ത് ഞാന്‍ കേട്ടു: എന്റെ ഖൌമേ, അവളില്‍ നിന്ന് ഓടിയകലുവിന്‍. അല്ലെങ്കില്‍ അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകും. അവളുടെമേല്‍ പതിച്ച മഹാ ദാഉകള്‍ നിങ്ങളെയും പിടികൂടും. 5അവളുടെ ഖതീഅകള്‍ സമാഅ്ഓളം കൂമ്പാരം കൂടിയിരിക്കുന്നു. അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അവളുടെ അതിക്രമങ്ങള്‍ ഓര്‍മിക്കുകയും ചെയ്തിരിക്കുന്നു. 6അവള്‍ കൊടുത്തതു പോലെതന്നെ അവള്‍ക്കും തിരികെ കൊടുക്കുവിന്‍. അവളുടെ പ്രവൃത്തികള്‍ക്ക് ഇരട്ടി സമറത്ത് നല്‍കുവിന്‍. അവള്‍ കലര്‍ത്തിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലര്‍ത്തിക്കൊടുക്കുവിന്‍. 7അവള്‍ തന്നെത്തന്നെ എത്രത്തോളം തംജീദ് ചെയ്യുകയും സുഖഭോഗങ്ങള്‍ അനുഭവിക്കുകയും ചെയ്തുവോ അത്രത്തോളം പീഡനവും ദുഃഖവും അവള്‍ക്കു നല്‍കുവിന്‍. എന്തെന്നാല്‍, അവള്‍ ഖൽബിൽ പറയുന്നു: ഞാന്‍ രാജ്ഞിയായി മുൽക് നടത്തുന്നു. ഞാന്‍ വിധവയല്ല. എനിക്കൊരിക്കലും വിലപിക്കേണ്ടിവരുകയില്ല. 8തന്‍മൂലം ഒറ്റദിവസം കൊണ്ട് അവളുടെമേല്‍ മഹാ ദാഉകള്‍ വരും- മൌത്തും വിലാപവും മജാഅത്തും. നാറില്‍ അവള്‍ ദഹിപ്പിക്കപ്പെടും. അവളെ വിധിക്കുന്ന മഅബൂദായ റബ്ബുൽ ആലമീൻ അസീസാണ്.
അന്നാസ് ബാബീലിനെക്കുറിച്ചു വിലപിക്കുന്നു.
9അവളോടൊത്തു സിന ചെയ്യുകയും ഭോഗജീവിതം നയിക്കുകയും ചെയ്ത ദുനിയാവിലെ മലിക്കുകൾ അവള്‍ കത്തിയെരിയുന്ന പുക കാണുമ്പോള്‍ അവളെക്കുറിച്ചു കരയുകയും അലമുറയിടുകയും ചെയ്യും. 10അവളുടെ പീഡകളെക്കുറിച്ചുള്ള ഭയം നിമിത്തം, അകലെ നിന്നുകൊണ്ട് അവര്‍ പറയും: കഷ്ടം, കഷ്ടം മഹാനഗരമേ! സുശക്ത നഗരമായ ബാബീലേ, ഒരു വിനാഴികകൊണ്ടു നിന്റെ ഹുകുമ വന്നുകഴി ഞ്ഞല്ലോ!
11ദുനിയാവിലെ വ്യാപാരികള്‍ അവളെക്കുറിച്ചു കരയുകയും ദുഃഖിക്കുകയും ചെയ്യുന്നു. അവരുടെ കച്ചവട സാധനങ്ങള്‍ ആരും വാങ്ങുന്നില്ല. 12കച്ചവട സാധനങ്ങള്‍ ഇവയാണ്-സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, മുത്തുകള്‍, മൃദുല ലിബാസ്, ധൂമ്ര ലിബാസ്, രക്താംബരം, പട്ട്, സുഗന്ധമുള്ള പലതരം തടികള്‍, ദന്ത നിര്‍മിതമായ വസ്തുക്കള്‍, വിലയേറിയ തടി, പിച്ചള, ഇരുമ്പ്, വെണ്ണക്കല്ല് എന്നിവയില്‍ തീര്‍ത്ത പലതരം വസ്തുക്കള്‍, 13കറുവാപ്പട്ട, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, മീറാ, കുന്തിരിക്കം, നബീദ്, ദഹ്ൻ, നേരിയ മാവ്, ഗോതമ്പ്, അൻആം, ആടുകള്‍, കുതിരകള്‍, രഥങ്ങള്‍, അടിമകള്‍, അടിമകളല്ലാത്ത മനുഷ്യര്‍. 14നിന്റെ റൂഹ് കൊതിച്ച കനി നിന്നില്‍നിന്ന് അകന്നുപോയി. ആഡംബരവും ശോഭയുമെല്ലാം നിനക്കു നഷ്ടപ്പെട്ടു. അവയൊന്നും ഇനി ഒരിക്കലും നീ കാണുകയില്ല.
15അവള്‍ നിമിത്തം ധനികരായിത്തീര്‍ന്ന ഈ വ്യാപാരികള്‍ അവളുടെ പീഡകളെക്കുറിച്ചുള്ള ഭയത്താല്‍ അകലെനിന്നു കരയുകയും വിലപിക്കുകയും ചെയ്യും. 16മൃദുല ലിബാസും ധൂമ്ര ലിബാസും രക്താംബരവും ധരിച്ചതും ഫിള്ളത്തും രത്‌നങ്ങളും മുത്തും കൊണ്ടു അലങ്കരിക്കപ്പെട്ടതുമായ മഹാനഗരമേ, കഷ്ടം! കഷ്ടം! 17എന്തെന്നാല്‍, ഒരു മണിക്കൂര്‍നേരം കൊണ്ട് നിന്റെ ധനമത്രയും ശൂന്യമാക്കപ്പെട്ടു. സകല കപ്പിത്താന്‍മാരും കപ്പല്‍യാത്രക്കാരും നാവികരും ബഹർ വ്യാപാരികളും അകലെ മാറിനിന്നു. 18അവളുടെ ചിതാധൂമം കണ്ട് അവര്‍ വിളിച്ചു പറഞ്ഞു: ഈ മഹാനഗരത്തിനു സദൃശമായി വേറെഎന്തുണ്ട്?
19അവര്‍ തങ്ങളുടെ തലയില്‍ പൊടി വിതറുകയും കരഞ്ഞും വിലപിച്ചും കൊണ്ടു വിളിച്ചുപറയുകയും ചെയ്തു: മഹാനഗരമേ! കഷ്ടം! കഷ്ടം! ബഹറിൽ കപ്പലുകളുള്ളവരെല്ലാം നീ മൂലം സമ്പന്നരായി. പക്‌ഷേ, ഒറ്റ മണിക്കൂര്‍കൊണ്ടു നീ നശിപ്പിക്കപ്പെട്ടു. 20അല്ലയോ ജന്നത്ത്, മുഖദ്ദിസ്സായോരേ, റസൂലുമാരേ, പ്രവാചകന്‍മാരേ അവളുടെ നാശത്തില്‍ ആഹ്ലാദിക്കുവിന്‍, അള്ളാഹു സുബുഹാന തഅലാ നിങ്ങള്‍ക്കുവേണ്ടി അവള്‍ക്കെതിരേ ഹുകുമ പ്രസ്താവിച്ചുകഴിഞ്ഞു.
21ബഅ്ദായായി, അസീറായ ഒരു മലക്ക് കബീറായ തിരികല്ലു പോലുള്ള ഒരു ഹജറെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബീൽ മഹാനഗരവും ഇതു പോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല. 22വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളം വിളിക്കുന്നവരുടെയും സൌത്ത് ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശല വിദഗ്ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്റെ സോത്ത് നിന്നില്‍ നിന്ന് ഉയരുകയില്ല. 23ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്‍മാരുടെ സോത്ത് ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയുമില്ല. നിന്റെ വ്യാപാരികള്‍ ദുനിയാവിലെ ഉന്നതന്‍മാരായിരുന്നു. നിന്റെ ആഭിചാരം കൊണ്ട് സകല ഖൌമുകളെയും നീ വഞ്ചിക്കുകയും ചെയ്തു. 24അബിയാ നബികളുടെയും വിശുദ്ധരുടെയും ദുനിയാവിൽ മഖ്ത്തൂലായ സകലരുടെയും ദമ് അവളില്‍ കാണപ്പെട്ടു.