അൽ-വഹിയു 10  

ചുരുളേന്തിയ ദൂതന്‍

10 1മേഘാവൃതനും ശക്തനുമായ വേറൊരു മലക്ക് ജന്നത്തില്‍ നിന്ന് ഇറങ്ങി വരുന്നതു ഞാന്‍ കണ്ടു. അവന്റെ ശിരസ്സിനു മീതേ മഴവില്ല്; മുഖം സൂര്യനെപ്പോലെ; പാദങ്ങള്‍ അഗ്‌നി സ്തംഭങ്ങള്‍ പോലെയും. 2അവന്റെ കൈയില്‍ നിവര്‍ത്തിയ ചെറിയൊരു ഗ്രന്ഥച്ചുരുള്‍ ഉണ്ടായിരുന്നു. അവന്‍ വലത്തുകാല്‍ കടലിലും ഇടത്തുകാല്‍ കരയിലും ഉറപ്പിച്ചു. 3സിംഹഗര്‍ജനം പോലെ ഭയങ്കര സ്വരത്തില്‍ അവന്‍ വിളിച്ചു പറഞ്ഞു. അപ്പോള്‍ ഏഴ് ഇടിനാദങ്ങള്‍ മുഴങ്ങി. 4ആ ഏഴു ഇടിനാദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഞാന്‍ എഴുതാന്‍ ഒരുങ്ങി. അപ്പോള്‍ ജന്നത്തില്‍ നിന്ന് ഒരു സ്വരം പറയുന്നതു കേട്ടു: ആ ഏഴ് ഇടിനാദങ്ങള്‍ പറഞ്ഞതു മുദ്രിതമായിരിക്കട്ടെ. അതു രേഖപ്പെടുത്തരുത്. 5കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍ കണ്ട മലക്ക് വലത്തുകൈ ജന്നത്തിലേക്കുയര്‍ത്തി, 6ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയും സൃഷ്ടിച്ച നിത്യം ജീവിക്കുന്നവന്റെ നാമത്തില്‍ ആണയിട്ടു: ഇനി കാല വിളംബം ഉണ്ടാവുകയില്ല. 7ഏഴാമത്തെ മലക്ക് മുഴക്കാനിരിക്കുന്ന കാഹളധ്വനിയുടെ ദിവസങ്ങളില്‍, തന്റെ ദാസരായ അംബിയാ നബിമാരെ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുലാ അറിയിച്ച രഹസ്യം നിവൃത്തിയാകും.

ചുരുള്‍ വിഴുങ്ങുന്നു

8ജന്നത്തില്‍ നിന്നു ഞാന്‍ കേട്ട സ്വരം വീണ്ടും എന്നോടു പറഞ്ഞു: നീ പോയി കടലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന മലക്കിന്റെ കൈയില്‍നിന്ന് ആ നിവര്‍ത്തിയ ചുരുള്‍ വാങ്ങുക. 9ഞാന്‍ മലക്കിന്റെ അടുത്തുചെന്ന് ആ ചെറിയ ചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്റെ ഉദരത്തില്‍ ഇതു കയ്പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും; 10ഞാന്‍ മലക്കിന്റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത് എന്റെ വായില്‍ തേന്‍ പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്പായി മാറി. 11വീണ്ടും ഞാന്‍ കേട്ടു: നീ ഇനിയും അനേകം ജനതകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്‍മാരെയും കുറിച്ചു പ്രവചിക്കണം.


Footnotes