അൽ-സബൂർ 84  

റബ്ബിന്റെ ഭവനം എത്ര അഭികാമ്യം

84 1സൈന്യങ്ങളുടെ ഉടയോനേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!

2എന്റെ റൂഹ് അള്ളാഹുവിന്റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു; എന്റെ മനസ്‌സും ശരീരവും ജീവിക്കുന്നവനായ പടച്ചവന് ആനന്ദ ഗാനമാലപിക്കുന്നു.

3എന്റെ രാജാവും ഉടയോനുമായ സൈന്യങ്ങളുടെ റബ്ബേ, അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെണ്ടത്തുന്നുവല്ലോ.

4എന്നേക്കും അങ്ങെയ്ക്ക് ഇബാദത്ത് ചെയ്തുകൊണ്ട് അങ്ങയുടെ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.

5അങ്ങയില്‍ ശക്തി കണ്ടെത്തിയവര്‍ ഭാഗ്യവാന്‍മാര്‍; അവരുടെ ഖൽബില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.

6ബാഖാ താഴ്‌വരയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ അതിനെ നീരുറവകളുടെ താഴ്‌വരയാക്കുന്നു; ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങള്‍ കൊണ്ടു നിറയ്ക്കുന്നു.

7അവര്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു; അവര്‍ റബ്ബിനെ സീയോനില്‍ ദര്‍ശിക്കും.

8സൈന്യങ്ങളുടെ ഉടയനായ റബ്ബേ എന്റെ ധുആ കേൾക്കണമേ! യാക്കൂബ് നബി (അ) ന്റെ റബ്ബേ, ചെവികൊള്ളണമേ!

9ഞങ്ങളുടെ പരിചയായ റബ്ബേ,അങ്ങയുടെ അഭിഷിക്തനെകടാക്ഷിക്കണമേ!

10അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു കൂടുതല്‍ അഭികാമ്യമാണ്; ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍, എന്റെ റബ്ബിന്റെ ബൈത്തുള്ളയില്‍ വാതില്‍ കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.

11എന്തെന്നാല്‍, റബ്ബുൽ ആലമീൻ സൂര്യനും പരിചയുമാണ്; അവിടുന്നു ഫദുലുൽ ഇലാഹും ബഹുമതിയും നല്‍കുന്നു; പരമാര്‍ഥതയോടെ വ്യാപരിക്കുന്നവര്‍ക്ക്ഒരു നന്‍മയും അവിടുന്നു നിഷേധിക്കുകയില്ല.

12സൈന്യങ്ങളുടെ ഉടയോനേ, അങ്ങയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.