അൽ-സബൂർ 81

ആസാഫിന്റെ മസ്മൂർ


81 1നമ്മുടെ ഖുവ്വത്തിന്റെ മർകസായ അള്ളാഹുവിനെ ഉച്ചത്തില്‍ ഗിനാ ചെയ്യുവിൻ; യാഖൂബ് നബിയുടെ മഅബൂദായ ഇലാഹിന് സുറൂറോടെ ബൈത്ത് ചൊല്ലുക.

2ദഫ്ഫ് മുട്ടിയും സിത്താറും റബാബും ശ്രുതിമധുരമായി മീട്ടിയും ബൈത്തുകള്‍ ചൊല്ലുവിന്‍.

3അയ്യാമുസ്സൂദിലും നമ്മുടെ ഈദ് സുദിനമായ അയ്യാമുൽ ബീളിലും കാഹളമൂതുവിന്‍.

4എന്തെന്നാല്‍, അത് ഇസ്രായീലിലെ ശറഉം യാഅ്ഖൂബ് നബിയുടെ മഅ്ബൂദായ ഇലാഹ് നല്കിയ ശരീഅത്തുമാണ്.

5മിസ്റിലേക്കു തിരിച്ചപ്പോള്‍ യൂസുഫ് നബി അലയ്ഹിസ്സലാമിനും അവിടുന്ന് ഈ ശരീഅത്ത് നല്‍കി; അപരിചിതമായ ഒരു സൌത്ത് ഞാന്‍ കേള്‍ക്കുന്നു:

6ഞാന്‍ നിന്റെ തോളില്‍ നിന്നു ഭാരം ഇറക്കിവച്ചു; നിന്റെ കൈകളെ കുട്ടയില്‍ നിന്നു വിടുവിച്ചു.

7ബലാഇന്റെ സമയത്ത് നീ വിളിച്ച് ദുആ ചെയ്തു; ഞാന്‍ നിന്നെ മഗ്ഫിറത്തിലാക്കി; അദൃശ്യനായി റഅ്ദിലൂടെ നിനക്ക് ഇജാപത്ത് നൽകി; മെരീബാ ജലാശയത്തിനരികെവച്ചു ഞാന്‍ നിന്നെ പരീക്ഷിച്ചു.

8എന്റെ ഖൌമേ, ഞാന്‍ ഇൻദാർ ചെയ്യമ്പോള്‍ ശ്രദ്ധിച്ചു സംഅ് ചെയ്യുക; ഇസ്രായീലേ, നീ എന്റെ വാക്കുകേട്ടിരുന്നെങ്കില്‍!

9നിങ്ങളുടെയിടയില്‍ അന്യമഅബൂദുണ്ടാകരുത്; ഒരന്യമഅബൂദിനെയും നീ സുജൂദ് ചെയ്യരുത്.

10മിസ്റ് ബലദിൽ നിന്നു നിന്നെ മോചിപ്പിച്ച റബ്ബുൽ ആലമീനായ മഅബൂദ് ഞാനാണ്; നീ വായ് തുറക്കുക; ഞാന്‍ നിനക്കു ഭക്ഷിക്കാന്‍ നല്‍കാം.

11എന്നാല്‍, എന്റെ ഖൌം എന്റെ വാക്കു കേട്ടില്ല; ഇസ്രായീൽ എന്നെ കൂട്ടാക്കിയില്ല.

12അതിനാല്‍, അവര്‍ തന്നിഷ്ടപ്രകാരം നടക്കാന്‍ ഞാന്‍ അവരെ അവരുടെ ഖൽബിൻ്റെ കാഠിന്യത്തിനു വിട്ടുകൊടുത്തു.

13എന്റെ ഖൌം എന്റെ വാക്കു കേട്ടിരുന്നെങ്കില്‍, ഇസ്രായീൽ എന്റെ സബീലില്‍ ചരിച്ചിരുന്നെങ്കില്‍,

14അതിവേഗം അവരുടെ അദുവ്വുകളെ ഞാന്‍ കീഴ്‌പ്പെടുത്തുമായിരുന്നു; അവരുടെ അദുവ്വുകൾക്കെതിരേ എന്റെ യദ് ഉയര്‍ത്തുമായിരുന്നു.

15റബ്ബുൽ ആലമീനെ വെറുക്കുന്നവര്‍ അവിടുത്തെ കാല്‍ക്കല്‍ വീഴുമായിരുന്നു; അവരുടെ അദാബ് ദാഇമായി നിലനില്‍ക്കുമായിരുന്നു.

16ഞാന്‍ മേല്‍ത്തരം ബുർറുകൊണ്ടു നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു; ഹജറിൽ നിന്നുള്ള അസലുകൊണ്ടു നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു.