അൽ-സബൂർ 8

മനുഷ്യന്‍ സൃഷ്ടിയുടെ മകുടം

8 1റബ്ബുൽ ആലമീൻ, ഞങ്ങളുടെ റബ്ബേ, ദുനിയാവിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കു മീതേ പ്രകീര്‍ത്തിക്കപ്പെടുന്നു.

2ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ട കെട്ടി.

3അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്ര താരങ്ങളെയും ഞാന്‍ കാണുന്നു.

4അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യ പുത്രന് എന്ത് അര്‍ഹതയാണുള്ളത്?

5എന്നിട്ടും അവിടുന്ന് അവനെ മലക്കുകളെക്കാള്‍ അല്‍പം മാത്രം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു.

6അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധിപത്യം നല്‍കി; എല്ലാറ്റിനെയും അവന്റെ പാദത്തിന്‍ കീഴിലാക്കി.

7ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും

8ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്‌സ്യങ്ങളെയും കടലില്‍ സഞ്ചരിക്കുന്ന സകലതിനെയും തന്നെ.

9യാ റബ്ബുൽ ആലമീൻ, ഞങ്ങളുടെ റബ്ബേ, ദുനിയാവിലെങ്ങും അങ്ങയുടെ നാമം എത്ര മഹനീയം!