അൽ-സബൂർ 66

66 1അര്‍ള് (ഭൂമി) മുഴുവനുമേ, അല്ലാഹുവിനോട് ആനന്ദപൂര്‍വം നിദാഅ് (വിളി) നടത്തുക 2അവന്‍റെ ഇസ്മിന്‍റെ മഹിമ പാടിപ്പുകഴ്ത്തുക. അവന്‍റെ ഹംദ് (സ്തുതി) മഹത്തരമാക്കുക. 3അല്ലാഹുവിനോട് പറയുക, എത്ര ഗംഭീരം നിന്‍റെ പ്രവൃത്തികൾ! നിന്‍റെ ശക്തിമാഹാത്മ്യത്തിലൂടെ നിന്‍റെ അഅ്ദാഅ് (ശത്രുക്കൾ) തന്നെത്താന്‍ നിനക്ക് കീഴടങ്ങും 4അര്‍ള് മുഴുവനും നിനക്ക് ഇബാദത്ത് ചെയ്യും, നിനക്ക് തസ്ബീഹ് (സങ്കീർത്തനം) ചൊല്ലും. നിന്‍റെ നാമത്തെ അവർ വാഴ്ത്തും

5വരൂ, കാണുവിന്‍ അല്ലാഹുവിന്റെ പ്രവൃത്തികൾ. മനുഷ്യമക്കള്‍ക്കായി അവന്‍ ചെയ്യുന്ന പ്രവൃത്തികളില്‍ അവന്‍ ഗംഭീരനാണ്. 6കരയെ അവന്‍ വരണ്ടുണങ്ങിയതാക്കി. അവർ നദിയിലൂടെ നടന്നുപോയി. അവിടെ അവനില്‍ നാം ആനന്ദിക്കും. 7എന്നെന്നേക്കും അവന്‍റെ ഖുവ്വത്തുകൊണ്ട് നാം ഭരിക്കുന്നു. അവന്‍റെ കണ്ണുകള്‍ ഉമ്മത്തുകളെ കാണുന്നു. കലാപകാരികളെ സ്വയം പൊങ്ങാന്‍ അനുവദിക്കരുത്

8ഞങ്ങളുടെ അല്ലാഹുവേ, നിന്‍റെ ജനത്തെ അനുഗ്രഹിക്കൂ. അവന്‍റെ ഹംദിന്‍റെ ശബ്ദം കേള്‍ക്കപ്പെടാന്‍ ഇടവരുത്തൂ. 9ആരാണ് ജീവിച്ചിരിക്കുന്നവര്‍ക്കിടയില്‍ നമ്മുടെ ആത്മാവിനെ പരിപാലിക്കുന്നത്? ആരാണ് നമ്മുടെ കാലുകൾ നീങ്ങാന്‍ അനുവദിക്കാത്തത്? 10എന്തെന്നാൽ, ഇലാഹേ, നീ ഞങ്ങളെ പരീക്ഷിച്ചു. വെള്ളി ശുദ്ധീകരിക്കുന്നതുപോലെ നീ ഞങ്ങളെ ശുദ്ധീകരിച്ചു. 11നീ ഞങ്ങളെ വലയിലിട്ടു. ഞങ്ങളുടെ മുതുകുകളില്‍ നീ വാത്സല്യമിട്ടു. 12ആളുകളെ നീ ഞങ്ങളുടെ തലയിൽ കയറി സവാരിചെയ്യാന്‍ വിട്ടു. നാറിലൂടെയും മാഇലൂടെയും ഞങ്ങൾ കടന്നുപോയി. എന്നാല്‍ ഞങ്ങളെ പുറത്തുകൊണ്ടുവന്ന് നീ ഞങ്ങളെ സമ്പന്നമായ നിര്‍വൃതിയിലെത്തിച്ചു.

13ഹര്‍ഖിന്‍റെ (ഹോമയാഗം) ഖുര്‍ബാനുമായി നിന്‍റെ ബൈത്തില്‍ ഞാൻ പോകും. എന്‍റെ നേര്‍ച്ചകള്‍ക്ക് ഞാൻ പണം കൊടുക്കും 14ഞാൻ മശഖ്ഖത്തി (പ്രയാസം) ലായിരുന്നപ്പോള്‍ എന്‍റെ ശഫത്തുകള്‍ ഉച്ചരിച്ച, എന്‍റെ വായ് മൊഴിഞ്ഞ നേര്‍ച്ചകള്‍ 15കൊഴുത്ത മൃഗങ്ങളുടെ ഹര്‍ഖിന്‍റെ ഖുര്‍ബാന്‍ (ഹോമയാഗം) ഞാൻ നിനക്ക് അര്‍പ്പിക്കും, മുട്ടനാടുകളുടെ സുഗന്ധത്തോടെ 16വന്നു കേള്‍ക്കൂ, അല്ലാഹുവെ ഭയക്കുന്നവരേ. എന്‍റെ ആത്മാവിനുവേണ്ടി അവന്‍ ചെയ്തത് ഞാൻ പ്രഖ്യാപിക്കും. 17എന്‍റെ ഫമുകൊണ്ട് (വയ്, ചുണ്ട്) ഞാൻ അവനോട് കരഞ്ഞുപറഞ്ഞു. എന്‍റെ നാവുകൊണ്ട് അവന്‍ വാഴ്ത്തപ്പെട്ടു. 18ഞാൻ എന്‍റെ ഖല്‍ബില്‍ ജരീമത്ത് (പാപം) പരിഗണിക്കുന്നുവെങ്കില്‍ അല്ലാഹു കേള്‍ക്കുകയില്ല. 19പക്ഷേ തീര്‍ച്ചയായും അല്ലാഹു എന്നെ കേട്ടു. എന്‍റെ ദുആയുടെ ശബ്ദം അവന്‍ ശ്രദ്ധിച്ചു.

20എന്‍റെ ദുആ തള്ളിക്കളയാതിരിക്കുന്ന, തന്‍റെ റഹ്മത്ത് (കരുണ) എന്നില്‍നിന്ന് തിരിച്ചുകളയാതിരിക്കുന്ന അല്ലാഹു ബറക്കത്തുടയവന്‍