അൽ-സബൂർ 57
അള്ളാഹുവിന്റെ ചിറകിന്‍കീഴില്‍
57 1എന്നോടു റഹ്മത്തുണ്ടാകണമേ! യാ അള്ളാ, എന്നോടു റഹ്മത്തുണ്ടാകണമേ! അങ്ങയിലാണു ഞാന്‍ മൽജഅ് തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ തഅവ്വൂദ് പ്രാപിക്കുന്നു.
2അത്യുന്നതനായ മഅബൂദിനെ ഞാന്‍ ഇസ്തിഹാഗാസ നടത്തുന്നു; എനിക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന മഅബൂദിനെത്തന്നെ.
3അവിടുന്നു ജന്നത്തില്‍ നിന്നു സഹായമയച്ച് എന്നെ രക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്നു ലജ്ജിപ്പിക്കും; അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) തന്റെ റഹ്മത്തും അമാനത്തും അയയ്ക്കും,
4മനുഷ്യ ഔലാദുകളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണു ഞാന്‍ ; അവയുടെ പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളുമാണ്, അവയുടെ ലിസാനുകള്‍ മൂര്‍ച്ചയുള്ള വാളുകളും.
5യാ അള്ളാ, അങ്ങ് സമാഅ്നുമേല്‍ ഉയര്‍ന്നു നില്‍ക്കണമേ; അങ്ങയുടെ മഹത്ത്വം ദുനിയാവിലെങ്ങും നിറയട്ടെ!
6അവര്‍ എന്റെ കാലടികള്‍ക്കു വലവിരിച്ചു; എന്റെ മനസ്‌സിടിഞ്ഞു പോയി അവര്‍ എന്റെ വഴിയില്‍ കുഴികുഴിച്ചു; അവര്‍ തന്നെ അതില്‍ പതിച്ചു.
7എന്റെ ഖൽബ് അചഞ്ചലമാണ്; യാ അള്ളാ, എന്റെ ഖൽബ് അചഞ്ചലമാണ്; ഞാന്‍ അങ്ങയ്ക്ക് മദ്ഹ് ചൊല്ലും.
8എന്റെ ഖൽബേ, ഉണരുക: സിത്താറും റബാബും ഉണരട്ടെ; ഞാന്‍ പ്രഭാതത്തെ ഉണര്‍ത്തും.
9യാ റബ്ബ്ൽ ആലമീൻ, ഖൌമുകളുടെ വസ്വ്തില്‍ ഞാന്‍ അങ്ങേക്കു ശുക്ർറുകളർപ്പിക്കും; ഖൌമുകളുടെയിടയില്‍ ഞാന്‍ അങ്ങയ്ക്ക് മദ്ഹ് ചൊല്ലും.
10അങ്ങയുടെ റഹ്മത്ത് സമാഅ് വരെയും അങ്ങയുടെ അമാനത്ത് മേഘങ്ങളോളവും വാസിയാണ്.
11യാ അള്ളാ, അങ്ങ് സമാഅ്നുമേല്‍ ഉയര്‍ന്നു നില്‍ക്കണമേ! അങ്ങയുടെ മജ്ദ് ദുനിയാവിലെങ്ങും നിറയട്ടെ!