അൽ-സബൂർ 55
സ്‌നേഹിതനാല്‍ വഞ്ചിക്കപ്പെട്ടവന്‍
55 1യാ അള്ളാ, എന്റെ ദു ആ സ്വീകരിക്കണമേ! എന്റെ യാചനകള്‍ നിരസിക്കരുതേ!
2എന്റെ ദുആ സ്വീകരിച്ച് എനിക്ക് ഇജാപത്തരുളണമേ! കഷ്ടതകള്‍ എന്നെ അടിപ്പെടുത്തിയിരിക്കുന്നു.
3അഅ്ദാഇന്റെ അട്ടഹാസത്താലും ശർറായവരുടെ പീഡനത്താലും ഞാന്‍ പരിഭ്രാന്തനായിരിക്കുന്നു; അവര്‍ എന്നോടു ദ്രോഹം ചെയ്യുന്നു; ഗളബോടെ എനിക്കെതിരേ അദാവത്ത് പുലര്‍ത്തുന്നു.
4എന്റെ ഖൽബ് വേദനകൊണ്ടു പിടയുന്നു, മൌത്തിന്റെ ഖൌഫ് എന്റെ മേല്‍ നിപതിച്ചിരിക്കുന്നു.
5ഖൌഫും വിറയലും എന്നെ പിടികൂടിയിരിക്കുന്നു, പരിഭ്രാന്തി എന്നെ ഗ്രസിച്ചിരിക്കുന്നു.
6ഞാന്‍ പറഞ്ഞു: പ്രാവിനെപ്പോലെ ചിറകുണ്ടായിരുന്നെങ്കില്‍ , ഞാന്‍ പറന്നു പോയി വിശ്രമിക്കുമായിരുന്നു.
7ഞാന്‍ വിദൂരങ്ങളില്‍ ചുറ്റിത്തിരിയുമായിരുന്നു; വിജനതയില്‍ ഞാന്‍ വസിക്കുമായിരുന്നു.
8കൊടുങ്കാറ്റില്‍ നിന്നും ചുഴലിക്കാറ്റില്‍ നിന്നും ബദ്ധപ്പെട്ട് അകന്നു സങ്കേതം തേടുമായിരുന്നു.
9യാ റബ്ബ്ൽ ആലമീൻ, അവരുടെ ഉദ്യമങ്ങളെ പരാജയപ്പെടുത്തണമേ! അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ! നഗരത്തില്‍ ഞാന്‍ അക്രമവും കലഹവും കാണുന്നു.
10ലയ്-ലും നഹാറും അവര്‍ അതിന്റെ മതിലുകളില്‍ ചുറ്റിനടക്കുന്നു; അതിന്റെ ഉള്ളില്‍ ഉപജാപങ്ങളും കുഴപ്പങ്ങളുമാണ്.
11അതിന്റെ മധ്യേ വിനാശം കുടികൊള്ളുന്നു; അതിന്റെ തെരുവുകളില്‍ നിന്നു ളുൽമും വഞ്ചനയും വിട്ടുമാറുന്നില്ല.
12അഅ്ദാഇനല്ല എന്നെ നിന്ദിക്കുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എതിരാളിയല്ല എന്നോടു കിബ്റോടെ പെരുമാറുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍ നിന്നു മറഞ്ഞിരിക്കുമായിരുന്നു.
13എന്നാല്‍ , എന്റെ സഹചരനും ചങ്ങാതിയും ഉറ്റസ്‌നേഹിതനുമായിരുന്ന നീ തന്നെയാണ് അതു ചെയ്തത്.
14നമ്മള്‍ ഉള്ളുതുറന്നു സംസാരിക്കുമായിരുന്നു; നമ്മെളൊന്നിച്ചു ബൈത്തുൽമുഖദ്ദസിൽ കൂട്ടായ്മ ആചരിക്കുമായിരുന്നു.
15അവരെ മരണം പിടികൂടട്ടെ; ജീവനോടെ അവര്‍ ജുബ്ബിൽ പതിക്കട്ടെ! അവരുടെ ബൈത്തില്‍ , അവരുടെ ഖൽബിൽ , ശർറ് കുടികൊള്ളുന്നു.
16ഞാന്‍അള്ളാഹുവിനെ ഇസ്തിഹാഗാസ നടത്തുന്നു, റബ്ബ്ൽ ആലമീൻ എന്നെ രക്ഷിക്കും.
17സന്ധ്യയിലും സബാഹിലും മധ്യാഹ്‌നത്തിലും ഞാന്‍ ആവലാതിപ്പെട്ടു കരയും; അവിടുന്ന് എന്റെ സൌത്ത് കേള്‍ക്കും.
18ഈ ജിഹാദില്‍ അനേകര്‍ എനിക്കെതിരേ അണിനിരന്നിരിക്കുന്നു; അവിടുന്ന് എന്നെ കാത്തുപാലിക്കും.
19അനാദികാലം മുതലേ അർശിൽ ഇരിക്കുന്നവനായ റബ്ബ് എന്റെ ദുആ സ്വീകരിച്ച് അവരെ ലജ്ജിതരാക്കും; എന്തെന്നാല്‍ , അവര്‍ ഹുക്മ് പാലിക്കുന്നില്ല, അള്ളാഹുവിനെ ഭയപ്പെടുന്നുമില്ല.
20എന്റെ കൂട്ടുകാരന്‍ തന്റെ സുഹൃത്തുക്കള്‍ക്കെതിരായി കൈനീട്ടി; അവന്‍ തന്റെ അഹ്ദ് ലംഘിച്ചു.
21അവന്റെ സംസാരം വെണ്ണയെക്കാള്‍ മൃദുലമായിരുന്നു, പക്‌ഷേ, അവന്റെ ഖൽബിലോ പടയൊരുക്കം. അവന്റെ ഖൌൽ എണ്ണയെക്കാള്‍ മയമുള്ളവ, എന്നാല്‍ , അവ ഉറയൂരിയ വാളുകള്‍ ആയിരുന്നു.
22നിന്റെ ഭാരം റബ്ബ്ൽ ആലമീനെ ഏല്‍പിക്കുക, അവിടുന്നു നിന്നെ താങ്ങിക്കൊള്ളും; ആദിൽ കുലുങ്ങാന്‍ അവിടുന്നു സമ്മതിക്കുകയില്ല.
23യാ അള്ളാ, അങ്ങ് അവരെ അത്യഗാധത്തിലേക്കു തള്ളിവീഴ്ത്തും; രക്തദാഹികളും വഞ്ചകരും ആയുസ്‌സിന്റെ നിസ്വ്ഫ് എത്തുകയില്ല; എന്നാല്‍ , ഞാന്‍ അങ്ങയില്‍ തവക്കുലാക്കും.