അൽ-സബൂർ 48
അള്ളാഹുവിന്റെ നഗരം
48 1റബ്ബ്ൽ ആലമീൻ ഉന്നതനാണ്; നമ്മുടെ പടച്ചോന്റെ നഗരത്തില്‍ അത്യന്തം ഹംദുടയവനുമാണ്.
2ഉയര്‍ന്നു മനോഹരമായ അവിടുത്തെ ഖുദ്ധൂസി ജബൽ മുഴു ദുനിയാവിന്റെയും സന്തോഷമാണ്; അങ്ങു ശമാലിൽ ഉള്ള സീയൂന്‍ജബൽ ഉന്നതനായ മലിക്കിന്റെ മദീനത്താണ്.
3അതിന്റെ കോട്ടകള്‍ക്കുള്ളില്‍ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന തഅലാ സുനിശ്ചിതമായ അഭയകേന്ദ്രമായി വെളിപ്പെട്ടിരിക്കുന്നു.
4ഇതാ, മലിക്കുകൾ സമ്മേളിച്ചു; അവര്‍ ഒത്തൊരുമിച്ചു മുന്നേറി.
5സീയൂനെ കണ്ട് അവര്‍ അമ്പരന്നു; ബേജാറായ അവര്‍ പലായനം ചെയ്തു.
6അവിടെവച്ച് അവര്‍ ഭയന്നുവിറച്ചു; ഈറ്റുനോവിനൊത്ത കഠിനവേദന അവരെ ഗ്രസിച്ചു.
7കിഴക്കന്‍ കാറ്റില്‍പെട്ട താര്‍ഷീഷ്‌കപ്പലുകളെപ്പോലെ അവര്‍ തകരുന്നു.
8നാം കേട്ടതുപോലെതന്നെ സൈന്യങ്ങളുടെ റബ്ബ്ൽ ആലമീന്റെ നഗരത്തില്‍ നാം കണ്ടു; അള്ളാഹു സുബുഹാന തഅലാ[b] യഥാർത്ഥ ഹീബ്രു: יְהוָ֥ה (yahweh) എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന അവിടുത്തെ നഗരത്തില്‍ത്തന്നെ.
9യാ അള്ളാ, ബൈത്തുള്ളയിൽ ഞങ്ങള്‍ അങ്ങയുടെ റഹമത്തിനെ മുനാജാദ് ചെയ്തു.
10യാ അള്ളാ, അങ്ങയുടെ നാമമെന്നപോലെതന്നെ അങ്ങയുടെ മദ്ഹ്കളും ദുനിയാവിന്റെ അതിരുകളോളം എത്തുന്നു; അവിടുത്തെ വലംകൈ ഫലാഹ് കൊണ്ടു നിറഞ്ഞിരിക്കുന്നു.
11സീയൂൻ ജബൽ സുറൂറിലാകട്ടെ! അങ്ങയുടെ അഹ്കാമുകൾമൂലം ജൂദായുടെ പുത്രിമാര്‍ സുറൂറിലാകട്ടെ!
12സീയൂനു ചുറ്റും സഞ്ചരിക്കുവിന്‍ ; അതിനു പ്രദക്ഷിണം വയ്ക്കുവിന്‍ , അതിന്റെ ബുർജുകൾ എണ്ണുവിന്‍ .
13അതിന്റെ കൊത്തളങ്ങളെ ശ്രദ്ധിക്കുകയും
14കോട്ടകളെ നടന്നുകാണുകയും ചെയ്യുവിന്‍ ; ഇവിടെയാണു മഅബൂദ്; ഈ ഇലാഹാണ് എന്നേക്കുമുള്ള നമ്മുടെ അള്ളാഹു സുബുഹാന തഅലാ; അവിടുന്ന് എന്നും നമ്മെ നയിക്കുമെന്നു വരുംതലമുറയോടു പറയാന്‍വേണ്ടിത്തന്നെ.