അൽ-സബൂർ 42
അള്ളാഹുവിനുവേണ്ടി ദാഹിക്കുന്നു
42 1നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, യാ അള്ളാ, എന്റെ ഖൽബ് അങ്ങയെ തേടുന്നു.
2എന്റെ ഖൽബ് മഅബൂദിനായി ദാഹിക്കുന്നു; ജീവിക്കുന്ന മഅബൂദിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ഇലാഹിന്റെ ഹള്ദ്രത്തിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!
3രാപകല്‍ കണ്ണീര്‍ എന്റെ ത്വആമായി; എവിടെ നിന്റെ മഅബൂദ് എന്ന് ഓരോരുത്തര്‍ ദാഇമായി എന്നോടു ചോദിച്ചു.
4ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി; ബൈത്തുള്ളയിലേക്കു ഞാനവരെ ഘോഷയാത്രയായി നയിച്ചു. സുറൂറിന്റെ ശബ്ദവും ശുക്ർന്റെ ബൈത്തുകളും ഉയര്‍ന്നു; ഖൌമ് ആര്‍ത്തുല്ലസിച്ചു; ഖൽബ് പൊട്ടിക്കരയുമ്പോള്‍ ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നു.
5എന്റെ റൂഹേ, നീ എന്തിനു വിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു? അള്ളാഹുവിൽ റജാഅ് വയ്ക്കുക. എന്റെ മദദും മഅബൂദുമായ അവിടുത്തെ ഞാന്‍ വീണ്ടും ഹംദ് ചെയ്യും.
6എന്റെ റൂഹ് വിഷാദം പൂണ്ടിരിക്കുന്നു; അതിനാല്‍ ഉർദൂന്‍ പ്രദേശത്തും ഹെര്‍മോണിലും മിസാര്‍ജബലിലും വച്ച് അങ്ങയെ ഞാന്‍ അനുസ്മരിക്കുന്നു.
7അങ്ങയുടെ വെള്ളച്ചാട്ടങ്ങളുടെ ഇരമ്പല്‍കൊണ്ട് ആഴം ആഴത്തെ വിളിക്കുന്നു. അങ്ങയുടെ തിരമാലകളും ഓളങ്ങളും എന്റെ മീതേ കടന്നുപോകുന്നു.
8റബ്ബ്ൽ ആലമീൻ പകല്‍സമയത്തു തന്റെ റഹ്മത്ത് വര്‍ഷിക്കുന്നു; രാത്രികാലത്ത് അവിടുത്തേക്കു ഞാന്‍ ഗാനമാലപിക്കും. എന്റെ ജീവന്റെ മഅബൂദിനോടുള്ള ദുആ തന്നെ.
9അവിടുന്ന് എന്നെ മറന്നതെന്തുകൊണ്ട്, അഅ്ദാഇന്റെ പീഡനംമൂലം എനിക്കു വിലപിക്കേണ്ടി വന്നതെന്തുകൊണ്ട്, എന്ന് എന്റെ രക്ഷാശിലയായ മഅബൂദിനോടു ഞാന്‍ ചോദിക്കും.
10നിന്റെ മഅബൂദ് എവിടെ എന്ന് അഅ്ദാഇനുകൾ എന്നോടു ചോദിക്കുന്നു; മാരകമായ മുറിവുപോലെ ആ നിന്ദനം ഞാന്‍ ഏല്‍ക്കുന്നു.
11എന്റെ റൂഹേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീര്‍പ്പിടുന്നു? അള്ളാഹുവിൽ റജാഅ് വയ്ക്കുക; എന്റെ സഹായവും മഅബൂദുമായ അവിടുത്തെ ഞാന്‍ വീണ്ടും ഹംദ് ചെയ്യും.