അൽ-സബൂർ 34

അള്ളാഹുവിന്റെ സംരക്ഷണം


34 1റബ്ബ്ൽ ആലമീനെ ഞാന്‍ എന്നും ഹംദ് ചെയ്യും, അവിടുത്തെ മദ്ഹുകള്‍ ദാഇമായി എന്റെ ശഫത്തുകളിലുണ്ടായിരിക്കും.

2റബ്ബ്ൽ ആലമീനില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ഫറഹ് ചെയ്യട്ടെ!

3എന്നോടൊത്തു റബ്ബ്ൽ ആലമീനെ തംജീദ് ചെയ്യുവിൻ ; നമുക്കൊരുമിച്ച് അവിടുത്തെ ഇസ്മിനെ മദ്ഹ് ചൊല്ലാം.

4ഞാന്‍ റബ്ബ്ൽ ആലമീനെ തേടി, അവിടുന്ന് എനിക്ക് ഇജാപത്തരുളി; സര്‍വ ഖൌഫിൽ നിന്നും അവിടുന്ന് എന്നെ മഗ്ഫിറത്തിലാക്കി.

5അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.

6ഈ എളിയവന്‍ നിലവിളിച്ചു, റബ്ബ്ൽ ആലമീൻ കേട്ടു; എല്ലാ മുസീബത്തുകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.

7റബ്ബ്ൽ ആലമീന്റെ മലക്ക് മഅബൂദ് മുത്തഖികളുടെ ചുറ്റും പാളയമടിച്ച് അവരെ മഹ്ഫിറത്തിലാക്കുന്നു.

8റബ്ബ്ൽ ആലമീൻ എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ തവക്കുലാക്കുന്നവന്‍ സഈദ് .

9റബ്ബ്ൽ ആലമീന്റെ മുഖദ്ദിസ്സായോരേ, അവിടുത്തെ ഭയപ്പെടുവിന്‍ ; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.

10സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം; റബ്ബ്ൽ ആലമീനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.

11മക്കളേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍ , അള്ളാഹുവിലുള്ള ഭക്തി ഞാന്‍ നിങ്ങളെ പരിശീലിപ്പിക്കാം.

12ജീവിതം ആഗ്രഹിക്കുകയും സന്തുഷ്ടമായ ദീര്‍ഘായുസ്‌സ് അഭിലഷിക്കുകയും ചെയ്യുന്നുവോ?

13ശർറായവയിൽ നിന്നു ലിസാനെയും വ്യാജഭാഷണത്തില്‍ നിന്ന് അധരങ്ങളെയും സൂക്ഷിച്ചുകൊള്ളുവിന്‍ .

14ശർറായവയില്‍നിന്നകന്നു ഖൈറ് ചെയ്യുവിന്‍ ; സലാമത്തന്വേഷിച്ച് അതിനെ പിന്‍തുടരുവിന്‍ .

15റബ്ബ്ൽ ആലമീൻ അദിലുകളെ കടാക്ഷിക്കുന്നു; അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.

16ശിറാറുകളുടെ ഓര്‍മ ദുനിയാവില്‍ നിന്നു വിച്‌ഛേദിക്കാന്‍ റബ്ബ്ൽ ആലമീൻ അവര്‍ക്കെതിരേ വജ്ഹ് തിരിക്കുന്നു.

17ആദിലുകൾ സഹായത്തിനു നിലവിളിക്കുമ്പോള്‍ റബ്ബ്ൽ ആലമീൻ കേള്‍ക്കുന്നു; അവരെ സകലവിധ മുസീബത്തുകളിലും നിന്ന് മഹ്ഫിറത്തിലാക്കുന്നു.

18ഖൽബ് നുറുങ്ങിയവര്‍ക്കു റബ്ബ്ൽ ആലമീൻ ഖരീബാണ്; മനമുരുകിയവരെ അവിടുന്നു മഹ്ഫിറത്തിലാക്കുന്നു.

19ആദിലിന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്, അവയില്‍നിന്നെല്ലാം റബ്ബ്ൽ ആലമീൻ അവനെ മഗ്ഫിറത്തിലാക്കുന്നു.

20അവന്റെ അസ്ഥികളെ റബ്ബ്ൽ ആലമീൻ കാത്തുസൂക്ഷിക്കുന്നു; അവയിലൊന്നു പോലും തകര്‍ക്കപ്പെടുകയില്ല.

21ശർറ് ശർറായവരെ സംഹരിക്കും; അദിലുകളെ ദ്വേഷിക്കുന്നവര്‍ക്കു ശിക്ഷാവിധിയുണ്ടാകും.

22റബ്ബ്ൽ ആലമീൻ തന്റെ ഇബാദിന്റെ ഹയാത്തിനെ മഹ്ഫിറത്തിലാക്കുന്നു, അവിടുത്തെ തഅവ്വൂദ് പ്രാപിക്കുന്നവര്‍ അദാബിനു വിധിക്കപ്പെടുകയില്ല.