അൽ-സബൂർ 19

പ്രപഞ്ചവും നിയമവും അള്ളാഹുവിന്റെ മജ്ദിനെ ഉദ്‌ഘോഷിക്കുന്നു


19 1സമാഅ് അള്ളാഹുവിന്റെ മജ്ദിനെ പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ ഖുദ്റത്തിനെ വിളംബരം ചെയ്യുന്നു.

2പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു മഅ്റഫത്ത് പകരുന്നു.

3ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം പോലും കേള്‍ക്കാനില്ല.

4എന്നിട്ടും അവയുടെ സൌത്ത് ദുനിയാവിലെങ്ങും വ്യാപിക്കുന്നു; അവയുടെ ഖൌൽ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു; അവിടെ ശംസിന് ഒരു കൂടാരം അവിടുന്ന് നിര്‍മിച്ചിരിക്കുന്നു.

5മണവറയില്‍ നിന്നു പുതിയാപ്ലയെപോലെ ശംസ് അതില്‍നിന്നു പുറത്തുവരുന്നു; മല്ലനെപ്പോലെ പ്രസന്നതയോടെ അവന്‍ ഓട്ടം ആരംഭിക്കുന്നു.

6സമാവാത്തിന്റെ ഒരറ്റത്ത് അവന്‍ ഉദിക്കുന്നു; മറ്റേയറ്റത്ത് അവന്റെ അയനം പൂര്‍ത്തിയാകുന്നു; അവന്റെ ചൂടില്‍നിന്ന് ഒളിക്കാന്‍ ഒന്നിനും കഴിയുകയില്ല.

7റബ്ബ്ൽ ആലമീന്റെ ശരീഅത്ത് അവികലമാണ്; അത് റൂഹിനു റാഹത്ത് പകരുന്നു.

8റബ്ബ്ൽ ആലമീന്റെ ശഹാദത്ത് വിശ്വാസ്യമാണ്; അതു വിനീതരെ വിജ്ഞാനികളാക്കുന്നു: റബ്ബ്ൽ ആലമീന്റെ അംറുകള്‍ നീതിയുക്തമാണ്; അവ ഖൽബിനെ സഹാദത്തിലാക്കുന്നു; റബ്ബ്ൽ ആലമീന്റെ ശരീഅത്ത് ഖുദ്ദൂസാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

9അള്ളാഹുവിലുള്ള ഭക്തി നിര്‍മലമാണ്; അത് അബദിയായി നിലനില്‍ക്കുന്നു; റബ്ബ്ൽ ആലമീന്റെ വിധികള്‍ ഹഖാണ്; അവ തികച്ചും അദ്ൽയുക്തമാണ്.

10അവ പൊന്നിനെയും ഇബ്രീസിനെയുംകാള്‍ അഭികാമ്യമാണ്; അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.

11അവതന്നെയാണ് ഈ ഖാദിമിന് തഅലിമാത്ത് നൽകുന്നത്; അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.

12എന്നാല്‍, സ്വന്തം ഖത്വഉകൾ മനസ്‌സിലാക്കാന്‍ ആര്‍ക്കു കഴിയും? അറിയാതെ പറ്റുന്ന വീഴ്ചകളില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

13ബോധപൂര്‍വം ചെയ്യുന്ന ഖത്വഉകളില്‍ നിന്ന് ഈ ഖാദിമിനെ കാത്തുകൊള്ളണമേ! അവ എന്നില്‍ സുൽത്താനിയത്ത് ഉറപ്പിക്കാതിരിക്കട്ടെ; അപ്പോള്‍ ഞാന്‍ നിര്‍മലനായിരിക്കും; മഹാപരാധങ്ങളില്‍ നിന്നു ഞാന്‍ വിമുക്തനായിരിക്കും.

14എന്റെ മൽജും മുൻഖിദും ആയ യാ റബ്ബ്ൽ ആലമീൻ! എന്റെ അധരങ്ങളിലെ വാക്കുകളും ഖൽബിലെ വിചാരങ്ങളും അങ്ങയുടെ നള്റിൽ സ്വീകാര്യമായിരിക്കട്ടെ!