അൽ-സബൂർ 14

അള്ളാഹുവിനെ നിഷേദിക്കുന്നവന്റെ മൗഢ്യം


14 1മഅബൂദില്ല എന്ന് മൂഢന്‍ തന്റെ ഖൽബിൽ പറയുന്നു; മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ ദുഷിച്ചിരിക്കുന്നു; ഖൈറ് ചെയ്യുന്നവര്‍ ആരുമില്ല.

2റബ്ബ്ൽ ആലമീൻ ജന്നത്തില്‍ നിന്നു ഇബ്നു ആദമിനെ നോക്കുന്നു; മഅബൂദിനെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു.

3എല്ലാവരും ത്വരീഖിൽനിന്നകന്ന് ഒന്നുപോലെ ദുഷിച്ചു പോയി; ഖൈറ് ചെയ്യുന്നവനില്ല, ഒരുവന്‍ പോലുമില്ല.

4ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ഉമ്മത്തിനെ അപ്പംപോലെ തിന്നൊടുക്കുന്നു; ഇവര്‍ റബ്ബ്ൽ ആലമീനെ ഇസ്തിഹാഗാസ നടത്തുന്നില്ല.

5അവിടെ അവരെ പരിഭ്രാന്തി പിടികൂടും; എന്തെന്നാല്‍ , അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) വതഅലാ ആദിലുകളോടു കൂടെയാണ്.

6നിങ്ങള്‍ മിസ്കീനിന്റെ പ്രതീക്ഷകളെ തകര്‍ക്കാന്‍ നോക്കും; എന്നാല്‍ , റബ്ബ്ൽ ആലമീൻ അവന് അഭയമായുണ്ട്.

7യിസ്രായീലിന്റെ വിമോചനം ബൈത്തുൽ മഖദ്ദസ്സി (സീയോനി) ല്‍ നിന്നു വന്നിരുന്നെങ്കില്‍ ! റബ്ബ്ൽ ആലമീൻ തന്റെ ഉമ്മത്തിന്റെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാഖൂബ് ആനന്ദിക്കും; യിസ്രായീൽ സന്തോഷിക്കും.


Footnotes