അൽ-സബൂർ 115

റബ്ബുൽ ആലമീൻ മാത്രമാണു മഅബൂദ്


115 1ഞങ്ങള്‍ക്കല്ല, റബ്ബേ, ഞങ്ങള്‍ക്കല്ല, അങ്ങയുടെ റഹ്മത്തിന്റെയും അമാനത്തിന്റെയും പേരിൽ അങ്ങയുടെ ഇസ്മിനാണു മജ്ദിനെ നല്‍കപ്പെടേണ്ടത്.

2അവരുടെ മഅബൂദെവിടെ എന്നു ഖൌമുകള്‍ പറയാന്‍ ഇടയാക്കുന്നതെന്തിന്?

3നമ്മുടെ ഇലാഹ് ജന്നത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു.

4അവരുടെ സ്വനമുകൾ[a] 115.4 സ്വനമുകൾ (തിംസാലുകൾ) ദഹബും ഫിള്ളത്തുമാണ്; ഇൻസാന്റെ കൈവേലകള്‍ മാത്രമാണവ!

5അവയ്ക്കു ഫമുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; അയ്നുണ്ട്, എന്നാല്‍ കാണുന്നില്ല.

6അവയ്ക്കു ഉദ്നുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: അംഫുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല.

7അവയ്ക്കു യദുണ്ട്, എന്നാല്‍ തൊടുന്നില്ല; രിജ് ലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ തൊണ്ടയില്‍നിന്നു സൌത്ത് ഉയരുന്നില്ല.

8അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്; അവയില്‍ തവക്കുലാക്കുന്നവരും അതുപോലെതന്നെ.

9ഇസ്രായീലേ, റബ്ബിൽ തവക്കുലാക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും ജുന്നത്തും.

10ഹാറൂന്റെ ബൈത്തേ, റബ്ബിൽ തഅവുദ് വയ്ക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും ജുന്നത്തും.

11റബ്ബിനോട് തഖ് വയുള്ളവരേ, റബ്ബിൽ തവക്കുലാക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും ജുന്നത്തും.

12റബ്ബുൽ ആലമീനു നമ്മെക്കുറിച്ചു വിചാരമുണ്ട്, അവിടുന്നു നമ്മെ ബറകത്ത് നൽകും; അവിടുന്ന് ബനൂ ഇസ്രായീലിനെ ആശീര്‍വദിക്കും; ഹാറൂന്റെ ബൈത്തിനെ ബറകത്ത് നൽകും.

13റബ്ബിനോട് തഖ് വയുള്ളവരേ, സഗീറിനെയും കബീറിനെയും, അവിടുന്ന് ബറകത്ത് നൽകും.

14റബ്ബുൽ ആലമീൻ നിങ്ങൾക്ക് റഹ്മത്ത് ചെയ്യട്ടെ! നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും.

15സമാഅ്ഉം അർളും പടച്ച റബ്ബുൽ ആലമീൻ നിങ്ങൾക്ക് റഹ്മത്ത് ചെയ്യട്ടെ!

16സമാഅ് റബ്ബുൽ ആലമീനു മാത്രമുള്ളത്; എന്നാല്‍, അർള് അവിടുന്നു ആദംമക്കള്‍ക്കു നല്‍കിയിരിക്കുന്നു.

17മൌത്തായവരും സുകൂത്തിൽ ആണ്ടുപോയവരും റബ്ബുൽ ആലമീനെ ഹംദു ചെയ്യുന്നില്ല.

18എന്നാല്‍, നമ്മള്‍ ദാഇമായി റബ്ബുൽ ആലമീനെ ഹംദ് ചെയ്യും; റബ്ബുൽ ആലമീന് ഹംദ് ചെയ്യുവിൻ.


Footnotes