അൽ-സബൂർ 10

അദ്ൽനുവേണ്ടിയുള്ള ദുആ


10 1യാ റബ്ബ്ൽ ആലമീൻ, എന്തുകൊണ്ടാണ് അവിടുന്ന് അകന്നു നില്‍ക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നു മറഞ്ഞിരിക്കുന്നതെന്ത്?

2ശർറായവർ തകബ്ബുറോടെ പാവങ്ങളെ പിന്തുടര്‍ന്നു പീഡിപ്പിക്കുന്നു; അവര്‍ വച്ച കെണിയില്‍ അവര്‍ തന്നെ വീഴട്ടെ.

3ശർറായവൻ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പുപറയുന്നു; അത്യാഗ്രഹി റബ്ബ്ൽ ആലമീനെ ശപിച്ചു തള്ളുന്നു.

4ശർറായവൻ തന്റെ അഹങ്കാരത്തള്ളലാല്‍ അവിടുത്തെ അന്വേഷിക്കുന്നില്ല; ഖാലിഖില്ല എന്നാണ് അവന്റെ വിചാരം.

5അവന്റെ സബീലുകൾ ദാഇമായി വിജയിക്കുന്നു; അവിടുത്തെ ഖിയാമത്ത് അവനു കണ്ണെത്താത്തവിധം ഉയരത്തിലാണ്; അവന്‍ തന്റെ അഅ്ദാഇനുകളെ പുച്ഛിച്ചു തള്ളുന്നു.

6ഞാന്‍ കുലുങ്ങുകയില്ല, ഒരുകാലത്തും എനിക്ക് അനര്‍ഥം ഉണ്ടാവുകയില്ലെന്ന് അവന്‍ ചിന്തിക്കുന്നു.

7അവന്റെ വായ് ശാപവും വഞ്ചനയും ഭീഷണിയും കൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ ലിസാനടിയില്‍ ദ്രോഹവും അധര്‍മവും കുടികൊള്ളുന്നു.

8അവന്‍ ഖരീയ്യകളിൽ പതിയിരിക്കുന്നു; ഒളിച്ചിരുന്ന് അവന്‍ ബരീഇനുകളെ കൊല ചെയ്യുന്നു; അവന്റെ അയ്നുകള്‍ നിസ്‌സഹായരെ ഗൂഢമായി തിരയുന്നു.

9പാവങ്ങളെ പിടിക്കാന്‍ അവന്‍ സിംഹത്തെപ്പോലെ പതിയിരിക്കുന്നു; പാവങ്ങളെ വലയില്‍ കുടുക്കി അവന്‍ പിടിയിലമര്‍ത്തുന്നു.

10നിസ്‌സഹായന്‍ ഞെരിഞ്ഞമര്‍ന്നു പോകുന്നു; ശർറായവന്റെ ഖുവ്വത്തിനാൽ അവന്‍ നിലം പതിക്കുന്നു.

11മഅബൂദ് മറന്നിരിക്കുന്നു; അവിടുന്നു വജ്ഹ് മറച്ചിരിക്കുകയാണ്; അവിടുന്ന് ഒരിക്കലുമിതു കാണുകയില്ല എന്ന് ശർറായവൻ വിചാരിക്കുന്നു.

12യാ റബ്ബ്ൽ ആലമീൻ, ഉണരണമേ! യാ മഅബൂദ്, അവിടുന്നു യദ് ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!

13ശർറായവൻ റബ്ബിനെ നിഷേധിക്കുന്നതും അവിടുന്നു കണക്കുചോദിക്കുകയില്ലെന്നു ഖൽബിൽ മന്ത്രിക്കുന്നതും എന്തുകൊണ്ട്?

14അങ്ങു കാണുന്നുണ്ട്; കഷ്ടപ്പാടുകളും ക്ലേശങ്ങളുംഅങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്; അങ്ങ് അവ ഏറ്റെടുക്കും, നിസ്‌സഹായന്‍ തന്നെത്തന്നെ അങ്ങേക്കു സമര്‍പ്പിക്കുന്നു; യത്തീമിന് അവിടുന്നു സഹായകനാണല്ലോ.

15ശർറായവന്റെയും അധര്‍മിയുടെയും ഭുജം തകര്‍ക്കണമേ! ദുഷ്ടതയ്ക്ക് അറുതിവരുന്നതുവരെ അതു തിരഞ്ഞു ഹലാക്കാക്കേണമേ!

16റബ്ബ്ൽ ആലമീൻ അബദിയായി മലിക്കാണ്. ഖൌമുകള്‍ അവിടുത്തെ ബലദിൽ നിന്ന് അറ്റുപോകും.

17യാ റബ്ബ്ൽ ആലമീൻ! എളിയവരുടെ അഭിലാഷം അവിടുന്നു നിറവേറ്റും; അവരുടെ ഖൽബിനു സജാഅത്ത് പകരും; അവിടുന്ന് അവര്‍ക്കു ഉദ്ൻകൊടുക്കും.

18യത്തീമുകൾക്കും പീഡിതര്‍ക്കും അങ്ങു അദ്ൽ നടത്തിക്കൊടുക്കും; അർളിൽ നിന്നുള്ള ഇൻസാൻ ഇനിമേല്‍ അവരെ ഭീഷണിപ്പെടുത്തുകയില്ല.