സദൃശ്യവാക്യങ്ങൾ 1מִשְׁלֵי (Mishlei)
കിതാബിന്റെ ഉദ്‌ദേശ്യം
1 1ദാവൂദ് നബിയുടെ ഇബ്നും ബനു ഇസ്രായീലിന്റെ മലിക്കുമായ സുലൈമാൻ നബിയുടെ മസലുകള്‍:
2ബശര്‍ ഇൽമും അദബും ഫഹ്മാക്കാനും,
3ബസീറത്ത് തരുന്ന കലിമത്തുകൾ മനസ്‌സിലാക്കാനും, ഹിക്മത്തോടെയുള്ള സുലൂക്ക്,ധര്‍മം, അദ്ൽ,ന്യായം എന്നിവ ശീലിക്കാനും,
4ഖൽബ് റഖീഖായവർക്കു ഹിക്മത്തും ശാബ്ബുകള്‍ക്ക് ഇൽമും ഹിക്മത്തും ഓശാരമായി കൊടുക്കാനും,
5ഹിക്മത്തുള്ളവർ ശ്രദ്ധിച്ചുകേട്ട് ഇൽമ് വര്‍ധിപ്പിക്കാനും,
6ഫഹ്മുള്ളവന്‍ മസൽ,അലങ്കാര പ്രയോഗം, ആലിമുകളുടെ സൂക്തങ്ങള്‍, അവരുടെ കടങ്കഥകള്‍എന്നിവ ഫഹ്മാക്കാന്‍ തക്ക ത്വാഖത് നേടാനുമത്രേ ഇവ.
7തഖ് വയാണ് ഇൽമിന്റെ മസ്വാദിർ; സഫീഹുകൾ ഹിക്മത്തിനെയും അദബിനെയും മക്കാറാക്കുന്നു. ദുഷ്ടസമ്പര്‍ക്കം വെടിയുക
8ഇബ്നേ, നിന്റെ ഉപ്പാന്റെ തഅ് ലീമാത്[a] 1.8 തഅ് ലീമാത് - നസ്വീഹത്ത് ചെവിക്കൊള്ളുക; ഉമ്മാന്റെ നസ്വീഹത്ത് നിരസിക്കരുത്.
9അവനിന്റെ റഅ്സിന് ജയ്യിദായ മാലയും ഉനുഖിനു പതക്കങ്ങളുമാണ്.
10ഇബ്നേ, ആസ്വികളുടെ തസ് യീനിനു വഴങ്ങരുത്.
11അവര്‍ പറഞ്ഞേക്കാം; വരുക; പതിയിരുന്ന് കത്ൽ ചെയ്യാം; ഇഖ് ലാസുള്ളവരെ ക്രൂരമായി കുരുക്കില്‍പ്പെടുത്താം.
12അവരെ ഖബ്റെന്നപോലെ നമുക്ക് ഹയാത്തോടെ വിഴുങ്ങാം; അവര്‍ അമീഖായ ഹുഫ്രിൽ വീഴുന്നവരെപ്പോലെയാകും.
13വിലയേറിയ മതാഉകള്‍ നമുക്കു ലഭിക്കും; ഗനീമത്ത് മുതല്‍കൊണ്ട് നമുക്കു ബൈത്തു നിറയ്ക്കാം.
14ഞങ്ങളോടു പങ്കുചേരുക; നമുക്കൊരു പണ സഞ്ചിമാത്രം.
15ഇബ്നേ, നീ അവരുടെ വഴിയേ പോകരുത്; അവരുടെ സബീലില്‍ നിന്ന് ഒഴിഞ്ഞു മാറുക.
16അവരുടെ രിജ് ലുകൾ ശർറിലേക്കു പായുന്നു; ദമ് ചിന്താന്‍ അവര്‍ വെമ്പല്‍കൊള്ളുന്നു.
17പക്ഷി കാണ്‍കെ അതിനു ത്വവാഫ് ചെയ്യുന്നതു ബാത്തിലാണല്ലോ;
18ഇവര്‍ പതിയിരിക്കുന്നത് സ്വന്തം ദമിനു വേണ്ടിയാണ്; സ്വന്തം നഫ്സിനു തന്നെ അവര്‍ കെണി വയ്ക്കുന്നു.
19ളുൽമിലൂടെ നേട്ടമുണ്ടാക്കുന്നവരുടെയെല്ലാം ആഖിബത്ത് ഇതാണ്;അത് അവരുടെ തന്നെ ഹയാത്തിനെ മോഷ്ടിക്കുന്നു.
ഇൽമിന്റെ ആഹ്വാനം
20ഹിക്മത്ത്[b] 1.20 ഹിക്മത്ത് - ഇൽമ് തെരുവില്‍നിന്ന് ഉച്ചത്തില്‍ വിളിച്ചറിയിക്കുന്നു; സൂഖ് മകാനുകളില്‍ അവള്‍ വിളിച്ചു പറയുന്നു.
21ഖൽഅത്തിനു മുകളില്‍ നിന്നുകൊണ്ട് അവള്‍ പ്രഖ്യാപിക്കുന്നു; മദീനത്തിന്റെ ബാബുകളില്‍ നിന്ന് അവള്‍ സംസാരിക്കുന്നു.
22സഫീഹുകളേ, നിങ്ങള്‍ എത്രനാള്‍ സഫീഹുകളായി കഴിയും? എത്രനാള്‍ പരിഹാസകര്‍ പരിഹാസത്തില്‍ ഫറഹാകുകയും, സുഫഹാഅ് ഇൽമിനെ നിന്ദിക്കുകയും ചെയ്യും?
23എന്റെ അംറ് ശ്രദ്ധിക്കുക; എന്റെ അഫ്കാർ ഞാന്‍ നിങ്ങള്‍ക്കു പകര്‍ന്നു തരാം; എന്റെ ഖൌൽ ഞാന്‍ നിങ്ങള്‍ക്കു മനസ്‌സിലാക്കിത്തരാം.
24ഞാന്‍ വിളിച്ചിട്ടും നിങ്ങള്‍ ശ്രദ്ധിക്കാന്‍ വിസമ്മതിച്ചു; ഞാന്‍ കൈനീട്ടിയിട്ടും ആരും ഇഅ്തിബാർ[c] 1.24 ഇഅ്തിബാർ - ഇനായത്ത് ചെയ്തില്ല.
25നിങ്ങള്‍ എന്റെ നസ്വീഹത്ത് അപ്പാടെ ഇഅ്ളാറാക്കുകയും എന്റെ അംറ് മർഫൂളാക്കുകയും ചെയ്തു.
26അതിനാല്‍, ഞാനും നിങ്ങളുടെ ബലാഇല്‍ നിങ്ങളെ പരിഹസിക്കും;
27ബേജാറ് നിങ്ങളെ പിടികൂടി കൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോള്‍, ഖത്വർ സ്വർസ്വറെന്ന കാറ്റുപോലെ വന്നെത്തുമ്പോള്‍, മുസിബത്തും അലമും നിങ്ങളെ ബാധിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ പരിഹസിക്കും.
28അപ്പോള്‍ അവര്‍ എന്നെ വിളിക്കും;ഞാന്‍ നിദാ കേള്‍ക്കുകയില്ല. ഹദറോടെ എന്നെ ത്വലബാക്കും; കണ്ടെത്തുകയില്ല.
29അവര്‍ ഇൽമിനെ വെറുത്ത് തഖ് വയെ റഫ്ള് ചെയ്തു.
30അവര്‍ എന്റെ നസ്വീഹത്തിനെതൊട്ട് ഇഅ്ളാറാക്കുകയും[d] 1.30 ഇഅ്ളാറാക്കുകയും - മുഅ് രിളാവുകയും എന്റെ അംറിനെ മക്കാറാക്കുകയും ചെയ്തു.
31അതിനാല്‍, അവര്‍ സ്വന്തം അമലിന്റെ നതീജ അനുഭവിക്കും; സ്വന്തം മക്റുകളില്‍ മലൽ തോന്നുകയും ചെയ്യും.
32എന്നെ വിട്ടകലുന്നതു മൂലം ഇഖ് ലാസുള്ളവര്‍ മൌത്താകുന്നു; സഫീഹുകളുടെ തസാഹുൽ തങ്ങളെത്തന്നെ ഹലാക്കാക്കും.
33എന്നാല്‍, എന്റെ ഖൌൽ ഇസ്തിമാഅ് ചെയ്യുന്നവന്‍ സലീമായിരിക്കും; അവന്‍ ശർറിനെ പേടിക്കാതെ റാഹത്തായിരിക്കും.