ഫൌലാപി 2  

തന്നെത്തന്നെ ശൂന്യനാക്കിയ ഈസാ അൽ മസീഹ്

2 1ആകയാല്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ റൂഹുൽ ഖുദ്ധൂസിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ 2നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ റൂഹും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍. 3മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. 4ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. 5കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. 6അള്ളാഹുവിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ അള്ളാഹുവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; 7തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, 8ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ - അതേ ഖുർബാനി മരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. 9ആകയാല്‍, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. 10ഇത്, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ നാമത്തിനു മുമ്പില്‍ ജന്നത്തിലും ദുനിയാവിലും ജഹന്നത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, 11കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് റബ്ബുൽ ആലമീനാണെന്ന് അബ്ബാ മഅബൂദള്ളാഹുവിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ്.

ഈ ദുനിയാവിന്റെ വെളിച്ചം

12എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ളതു പോലെ, എന്റെ സാന്നിധ്യത്തില്‍ മാത്രമല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കു വേണ്ടി അധ്വാനിക്കുവിന്‍. 13എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു അള്ളാഹു സുബുഹാന തഅലയാണ്.

14എല്ലാകാര്യങ്ങളും മുറു മുറുപ്പും തര്‍ക്കവും കൂടാതെ ചെയ്യുവിന്‍. 15അങ്ങനെ, നിങ്ങള്‍ നിര്‍ദോഷരും നിഷ്‌കളങ്കരുമായിത്തീര്‍ന്ന്, വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയില്‍ കുറ്റമറ്റ അള്ളാഹുവിൻറെ മക്കളാവട്ടെ; അവരുടെ മധ്യേ ഈ ദുനിയാവില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കുകയും ചെയ്യട്ടെ. 16നിങ്ങള്‍ ജീവന്റെ വചനത്തെ മുറുകെപ്പിടിക്കുവിന്‍. അപ്പോള്‍ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ലെന്ന് കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ദിനത്തില്‍ എനിക്കഭിമാനിക്കാം. 17നിങ്ങളുടെ ഖുർബാനിയുടെയും ഈമാനില്‍ നിന്നുള്ള ശുശ്രൂഷയുടെയും മേല്‍ ഒരു ഖുർബാനിയായി എന്റെ ജീവന്‍ ചൊരിയേണ്ടി വന്നാല്‍ത്തന്നെയും, ഞാന്‍ അതില്‍ സന്തോഷിക്കുകയും നിങ്ങളെല്ലാവരോടും കൂടെ ആനന്ദിക്കുകയും ചെയ്യും. 18ഇപ്രകാരം തന്നെ നിങ്ങളും എന്നോടുകൂടെ സന്തോഷിക്കുകയും എന്റെ ആനന്ദത്തില്‍ പങ്കുകൊള്ളുകയും ചെയ്യുവിന്‍.

തസീമുള്ള

19നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ് എനിക്കു സന്തോഷിക്കാന്‍ വേണ്ടി, തസീമുള്ളയെ ഉടനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കാമെന്നു കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ ഞാന്‍ പ്രത്യാശിക്കുന്നു. 20അവനെപ്പോലെ നിങ്ങളുടെ കാര്യത്തില്‍ ആത്മാര്‍ഥമായി താത്പര്യമുള്ള വേറൊരാള്‍ എനിക്കില്ല. 21എല്ലാവരും അന്വേഷിക്കുന്നതു സ്വന്തം കാര്യമാണ്. കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ കാര്യമല്ല. 22എന്നാല്‍, തസീമുള്ളയുടെ സ്വഭാവഗുണം നിങ്ങള്‍ക്കറിയാമല്ലോ. പുത്രന്‍ പിതാവിനോടൊത്ത് എന്നതു പോലെ അവന്‍ എന്നോടൊത്തു ഇഞ്ചീലിനു ശുശ്രൂഷ ചെയ്തു. 23എന്റെ കാര്യം എങ്ങനെയാകുമെന്ന് അറിഞ്ഞാലുടനെ അവനെ അയയ്ക്കാമെന്നു പ്രതീക്ഷിക്കുന്നു. 24എനിക്കു വേഗം വരാന്‍ സാധിക്കുമെന്നു റബ്ബുൽ ആലമീനില്‍ ഞാന്‍ പ്രത്യാശിക്കുന്നു.

എപ്പഫ്രോദിത്തോസ്

25എന്റെ സഹോദരനും സഹപ്രവര്‍ത്തകനും സഹയോദ്ധാവും നിങ്ങളുടെ റസൂലും എന്റെ ആവശ്യങ്ങളില്‍ ശുശ്രൂഷകനുമായ എപ്പഫ്രോദിത്തോസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. 26നിങ്ങളെ എല്ലാവരെയും കാണാന്‍ അവന്‍ അതീവ തത്പരനാണ്. കൂടാതെ, താന്‍ രോഗിയാണെന്നു നിങ്ങള്‍ കേട്ടതില്‍ അവന്‍ വളരെ അസ്വസ്ഥനായിരിക്കുകയുമാണ്. 27അതേ, അവന്‍ രോഗബാധിതനായി മരണത്തോളം എത്തി. എങ്കിലും അള്ളാഹു സുബുഹാന തഅലാ അവനോടു റഹം കാണിച്ചു. അവനോടു മാത്രമല്ല എന്നോടും-എനിക്കു ദുഃഖത്തിന്‍മേല്‍ ദുഃഖം ഉണ്ടാകാതിരിക്കാന്‍ വേണ്ടി. 28അവനെ നിങ്ങള്‍ വീണ്ടും കണ്ട് സന്തോഷിക്കാനും അങ്ങനെ, എന്റെ ദുഃഖം കുറയാനും വേണ്ടി അവനെ അയയ്ക്കാന്‍ ഞാന്‍ അതീവ തത്പരനാണ്. 29അതുകൊണ്ട്, പൂര്‍ണ സന്തോഷത്തോടെ നിങ്ങള്‍ റബ്ബുൽ ആലമീനില്‍ അവനെ സ്വീകരിക്കുവിന്‍. അവനെപ്പോലെയുള്ളവരെ നിങ്ങള്‍ ബഹുമാനിക്കണം. 30കാരണം, ഈസാ അൽ മസീഹിനു വേണ്ടിയുള്ള ശുശ്രൂഷയില്‍ അവന്‍ മരണത്തിന്റെ വക്കു വരെ എത്തി. എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു പരിഹരിക്കാന്‍ സ്വന്തം ജീവന്‍ തന്നെ അവന്‍ അപകടത്തിലാക്കി.


Footnotes