ഫൌലാപി 1  

അഭിവാദനം

1 1കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ദാസന്‍മാരായ പൗലോസും തസീമുള്ളയും ഫൌലാപ്പിയിലെ മൌലവികളും ഇമാംമാരും ഉള്‍പ്പെടെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലുള്ള സകല ജാമിയ്യായിലെ സകല ഉമ്മത്തുകൾക്കും എഴുതുന്നത്. 2നമ്മുടെ അൽ ഖാലിഖ് അബ്ബായില്‍ നിന്നും റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍നിന്നും നിങ്ങള്‍ക്കു ഫദുലുൽ ഇലാഹിയും റഹമത്തും.

കൃതജ്ഞതയും ദുആയും

3ഞാന്‍ നിങ്ങളെ ഓര്‍മിക്കുമ്പോഴെല്ലാം എന്റെ മഅബൂദ് അള്ളാഹുവിനു നന്ദിപറയുന്നു; 4എപ്പോഴും എന്റെ എല്ലാ ദുആകളിലും നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സന്തോഷത്തോടെ ദുആ ഇരക്കുന്നു; 5ആദ്യ ദിവസം മുതല്‍ ഇന്നുവരെയും ഇഞ്ചീലിൻറെ പ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടായ്മയ്ക്കു ഞാന്‍ നന്ദി പറയുന്നു. 6നിങ്ങളില്‍ സത്പ്രവൃത്തി ആരംഭിച്ചവന്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന് എനിക്കു ബോധ്യമുണ്ട്. 7നിങ്ങളെ എന്റെ ഹൃദയത്തില്‍ സംവഹിക്കുന്നതുകൊണ്ട്, നിങ്ങളെല്ലാവരെയും കുറിച്ച് ഞാന്‍ അപ്രകാരം വിചാരിക്കുന്നതു യുക്തമാണ്. കാരണം, നിങ്ങളെല്ലാവരും ഫദുലുള്ളാഹിയില്‍ എന്റെ പങ്കുകാരാണ്; അതുപോലെ തന്നെ, എന്റെ ബന്ധനത്തിലും ഇഞ്ചീലിൻറെ സംരക്ഷണത്തിലും സ്ഥിരീകരണത്തിലും. 8കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ വാത്‌സല്യത്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നതിനു അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ തന്നെ സാക്ഷി. 9നിങ്ങളുടെ സ്‌നേഹം ജ്ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാ ശക്തിയിലും ഉത്തരോത്തരം വര്‍ധിച്ചു വരട്ടെ എന്നു ഞാന്‍ ദുആ ഇരക്കുന്നു. 10അങ്ങനെ, ഉത്തമമായവ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു കഴിയും. 11അള്ളാഹുവിന്റെ മഹത്വത്തിനും സ്തുതിക്കും വേണ്ടി കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലൂടെ ലഭിക്കുന്ന നീതിയുടെ ഫലങ്ങള്‍കൊണ്ടു നിറഞ്ഞ് നിങ്ങള്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ദിനത്തിലേക്ക് നിഷ്‌കളങ്കരും നിര്‍ദോഷരുമായി ഭവിക്കട്ടെ.

എനിക്കു ജീവിതം അൽ മസീഹ്

12സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം ഇഞ്ചീലിന്റെ പുരോഗതിക്കു കാരണമായെന്ന് നിങ്ങള്‍ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 13കാരണം, ഞാന്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനു വേണ്ടിയാണ് ബന്ധനസ്ഥനായതെന്നു പ്രത്തോറിയം മുഴുവനിലും ശേഷം എല്ലാവര്‍ക്കും സുവിദിതമാണ്. 14മിക്ക സഹോദരര്‍ക്കും എന്റെ ബന്ധനം നിമിത്തം റബ്ബുൽആലമീനില്‍ റൂഹാനിധൈര്യം ലഭിച്ചതുകൊണ്ട് ഭയം കൂടാതെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെ പ്രസംഗിക്കാന്‍ അവര്‍ കൂടുതല്‍ സന്നദ്ധരായിരിക്കുന്നു.

15ചിലര്‍ അസൂയയും മാത്‌സര്യവും നിമിത്തം കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെ പ്രസംഗിക്കുന്നു. മറ്റു ചിലര്‍ സന്‍മനസ്‌സോടെതന്നെ പ്രസംഗിക്കുന്നു. 16ഇവര്‍ സ്‌നേഹത്തിന്റെ പേരിലാണ് അങ്ങനെ ചെയ്യുന്നത്. കാരണം, ഇഞ്ചീലിന്റെ സംരക്ഷണത്തിനു ഞാന്‍ നിയുക്തനാണെന്ന് അവര്‍ക്കറിയാം. 17ആദ്യത്തെ കൂട്ടര്‍ കക്ഷിമാത്‌സര്യം മൂലം, എന്റെ ബന്ധനത്തില്‍ എനിക്കു ദുഃഖം വര്‍ധിപ്പിക്കാമെന്നു വിചാരിച്ചുകൊണ്ട് ആത്മാര്‍ഥത കൂടാതെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെ പ്രസംഗിക്കുന്നു. 18എന്നാലെന്ത്? ആത്മാര്‍ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാ വിധത്തിലും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെയല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും.

19നിങ്ങളുടെ ദുആയാലും ഈസാ അൽ മസീഹിന്റെ റൂഹുൽ ഖുദ്ധൂസിന്റെ ദാനത്താലും ഇത് എനിക്കു മോചനത്തിനായി പരിണമിക്കുമെന്നു ഞാന്‍ അറിയുന്നു. 20ആകയാല്‍, എനിക്ക് ഒന്നിലും ലജ്ജിക്കേണ്ടി വരുകയില്ലെന്നും, മറിച്ച്, പൂര്‍ണ ധൈര്യത്തോടെ എപ്പോഴും എന്നപോലെ ഇപ്പോഴും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് എന്റെ ശരീരത്തില്‍ - ജീവിതം വഴിയോ മരണം വഴിയോ - മഹത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രഹവും പ്രതീക്ഷയുമുണ്ട്. 21എനിക്കു ജീവിതം ഈസാ അൽ മസീഹും മരണം നേട്ടവുമാണ്. 22ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. 23ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനോടു കൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്ഠം. 24പക്‌ഷേ, ഞാന്‍ ശരീരത്തില്‍ തുടരുക നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആവശ്യമാണ്. 25നിങ്ങളുടെ അഭിവൃദ്ധിക്കും ഈമാനിലുള്ള സന്തോഷത്തിനുമായി ഞാന്‍ തുടര്‍ന്നു ജീവിക്കുമെന്നും നിങ്ങളെല്ലാവരുടെയും കൂടെ ആയിരിക്കുമെന്നും എനിക്കറിയാം. 26നിങ്ങളുടെ അടുത്തേക്കുള്ള എന്റെ തിരിച്ചു വരവ് കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ ഞാന്‍ മൂലമുള്ള നിങ്ങളുടെ അഭിമാനത്തെ വര്‍ധിപ്പിക്കും.

ഈമാനെപ്രതി പോരാട്ടം

27ഞാന്‍ നിങ്ങളെ വന്നു കണ്ടാലും നിങ്ങളില്‍നിന്നു ദൂരസ്ഥനായിരുന്നാലും, നിങ്ങള്‍ ഒരേ റൂഹുൽ ഖുദ്ധൂസിനോടും ഒരേ മനസ്‌സോടും കൂടെ ഉറച്ചുനിന്നു ഇഞ്ചീലിലുള്ള ഈമാനുവേണ്ടി പോരാടുന്നുവെന്ന് നിങ്ങളെക്കുറിച്ചു കേള്‍ക്കുവാന്‍ തക്കവിധം, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ഇഞ്ചീലിനു യോഗ്യമായരീതിയില്‍ നിങ്ങള്‍ ജീവിക്കണമെന്നു മാത്രം. 28നിങ്ങളുടെ എതിരാളികളില്‍ നിന്നുണ്ടാകുന്ന യാതൊന്നിനെയും ഭയപ്പെടേണ്ടാ. അള്ളാഹുവില്‍ നിന്നുള്ള അടയാളമാണത് - അവര്‍ക്കു നാശത്തിന്റെയും നിങ്ങള്‍ക്കു രക്ഷയുടെയും. 29ഈസാ അൽ മസീഹില്‍ ഈമാൻ വെക്കാന്‍മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍ കൂടിയുള്ള ബർക്കത്ത് അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു. 30ഒരിക്കല്‍ ഞാന്‍ ചെയ്തതായി കണ്ടതും ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതായി നിങ്ങള്‍ കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ത്തന്നെയാണല്ലോ നിങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്.


Footnotes