സൂറ അൽ-അദ്ദാൻ 36

വിവാഹിതയുടെ ഹഖ്

36 1ജോസഫിന്റെ ഖബീലയിൽ മനാസ്സെയുടെ മകനായ മാഖീറിന്റെ ഴബ്നായ ഗിലയാദിന്റെ കുടുംബത്തലവന്‍മാര്‍ മോശയുടെയും ഇസ്രായീലിലെ ഗോത്രപ്രമാണികളായ ശ്രേഷ്ഠന്‍മാരുടെയും മുമ്പാകെ വന്നു പറഞ്ഞു : 2ഇസ്രായീല്‍ ഖൌമിനു ദൌല കുറിയിട്ട് മീറാസായി കൊടുക്കാന്‍ കര്‍ത്താവ് അങ്ങയോടു കല്‍പിച്ചല്ലോ. ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്റെ ഹഖ് അവന്റെ പുത്രിമാര്‍ക്കു കൊടുക്കാനും കര്‍ത്താവ് അങ്ങയോടു അംറാക്കി: 3എന്നാല്‍, അവര്‍ ഇസ്രായീലിലെ മറ്റു ഗോത്രങ്ങളില്‍ പെട്ടവരുമായി വിവാഹിതരായാല്‍ അവരുടെ മിറാസ് ഞങ്ങളുടെ ആബാഉമാരുടെ അവകാശത്തില്‍ നിന്നു കൈമാറി അവര്‍ ബന്ധപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരും. അങ്ങനെ അതു ഞങ്ങളുടെ അവകാശത്തില്‍ നിന്നു നീക്കം ചെയ്യപ്പെടും. 4ഇസ്രായീല്‍ ഖൌമിന്റെ ജൂബിലി വരുമ്പോള്‍ അവരുടെ മിറാസ് അവര്‍ ബന്ധപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരുകയും ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തില്‍ നിന്നു വിട്ടുപോവുകയും ചെയ്യും.

5കര്‍ത്താവിന്റെ വചനപ്രകാരം മോശ ഇസ്രായീല്‍ ഖൌമിനോടു പറഞ്ഞു: ജോസഫിന്റെ പുത്രന്‍മാരുടെ ഖബീല പറഞ്ഞതു ശരിതന്നെ. 6കര്‍ത്താവു സെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു അംറാക്കുന്നത് ഇതാണ്: തങ്ങള്‍ക്കിഷ്ടമുള്ളവരുമായി അവര്‍ക്കു വിവാഹബന്ധമാകാം. എന്നാല്‍, അതു തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബങ്ങളില്‍ നിന്നു മാത്രമായിരിക്കണം. 7ഇസ്രായീല്‍ ഖൌമിന്റെ ഹഖ് ഒരു ഖബീലയിൽ നിന്നു മറ്റൊന്നിലേക്കു മാറ്റരുത്; ഇസ്രായേല്യരില്‍ ഓരോരുത്തരും താന്താങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ബന്ധപ്പെട്ടിരിക്കണം. 8ഇസ്രായീല്‍ ഖൌമില്‍ ഓരോരുത്തരും താന്താങ്ങളുടെ ആബാഉമാരുടെ ഹഖ് നിലനിര്‍ത്തേണ്ടതിന് ഇസ്രായീല്‍ ഖൌമിന്റെ ഏതെങ്കിലും ഖബീലയിൽ അവകാശമുള്ള സ്ത്രീ സ്വന്തം പിതൃഗോത്രത്തിലെ കുടുംബത്തില്‍ ഒരാളുടെ ഭാര്യയാകണം. 9അങ്ങനെ ചെയ്താല്‍, ഹഖ് ഒരു ഖബീലയിൽ നിന്നു മറ്റൊന്നിലേക്കു മാറുകയില്ല. ഇസ്രായീല്‍ ഖൌമിന്റെ ഗോത്രങ്ങളില്‍ ഓരോന്നും സ്വന്തം അവകാശത്തോടു ബന്ധപ്പെട്ടിരിക്കും.

10സെലോഫഹാദിന്റെ പുത്രിമാര്‍ കര്‍ത്താവു മോശയോടു അംറ് ചെയ്തതുപോലെ ചെയ്തു. 11മഹ്‌ലാ, തിര്‍സാ, ഹൊഗ്‌ലാ, മില്‍ക്കാ, നോവാ എന്നിവരായിരുന്നു സെലോഫഹാദിന്റെ പുത്രിമാര്‍. അവര്‍ തങ്ങളുടെ പിതൃസഹോദരന്‍മാരുടെ അബ്നാഇന് ഭാര്യമാരായി. 12ജോസഫിന്റെ മകനായ മനാസ്സെയുടെ പുത്രന്‍മാരുടെ കുടുംബങ്ങളില്‍ത്തന്നെ അവര്‍ വിവാഹിതരാവുകയും അവരുടെ മിറാസ് പിതൃകുടുംബത്തിന്റെ ഗോത്രത്തില്‍ത്തന്നെ നിലനില്‍ക്കുകയും ചെയ്തു.

13ഇവയാണ് ജറീക്കോയുടെ എതിര്‍വശത്ത്, ഉർദൂനു സമീപം, മുവാബു സമതലത്തില്‍വച്ചു കര്‍ത്താവു മോശ വഴി ഇസ്രായീല്‍ ഖൌമിനു നല്‍കിയ ഹുക്മുകളും ശറഉകളും.