സൂറ അൽ-അദ്ദാൻ 35

ലേവ്യരുടെ മദീനകള്‍

35 1ജോര്‍ദാനരികെ, ജറീക്കോയുടെ എതിര്‍വശത്ത്, മൂവാബ് സമതലത്തില്‍വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: 2ഇസ്രായീല്‍ ഖൌമ് തങ്ങളുടെ അവകാശത്തില്‍ നിന്നു ലീവ്യര്‍ക്കു പാർക്കാന്‍ മദീനകള്‍ കൊടുക്കണമെന്ന് അവരോട് ആജ്ഞാപിക്കുക. പട്ടണങ്ങള്‍ക്കു ചുറ്റും മർആ സ്ഥലങ്ങളും നിങ്ങള്‍ അവര്‍ക്കു നല്‍കണം. 3മദീനകള്‍ അവര്‍ക്കു താമസിക്കാനും മേച്ചില്‍സ്ഥലങ്ങള്‍ അവരുടെ ആടുമാടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മേയാനും ആകുന്നു. 4നിങ്ങള്‍ ലീവ്യര്‍ക്കു കൊടുക്കുന്ന മദീനത്തുകളോടു ചേര്‍ന്ന്, പട്ടണത്തിന്റെ മതില്‍ മുതല്‍ പുറത്തേക്ക് അൽഫ് മുഴം നീളത്തില്‍ ചുറ്റും മേച്ചില്‍സ്ഥലങ്ങള്‍ ഉണ്ടായിരിക്കണം. 5പട്ടണത്തിനു ചുറ്റും രണ്ടായിരം മുഴം വീതം കിഴക്കും തെക്കും പടിഞ്ഞാറും വടക്കും അളക്കണം. ഇത് അവരുടെ മദീനത്തുകളോടു ചേര്‍ന്ന മേച്ചില്‍പ്പുറമായിരിക്കും:

6നിങ്ങള്‍ ലീവ്യര്‍ക്കു മദീനകള്‍ നല്‍കുമ്പോള്‍ അവയില്‍ ആറെണ്ണം കൊലപാതകികള്‍ക്ക് ഓടിയൊളിക്കാനുള്ള സങ്കേത നഗരങ്ങളായിരിക്കണം. ഇവയ്ക്കു അലാവത്തായി നാല്‍പത്തിരണ്ടു മദീനത്തുകള്‍കൂടി കൊടുക്കണം. 7അങ്ങനെ ആകെ നാല്‍പത്തെട്ടു മദീനകള്‍ അവയുടെ മേച്ചില്‍സ്ഥലങ്ങളോടുകൂടി ലീവ്യര്‍ക്കു നല്‍കണം. 8ഇസ്രായീല്‍ ഗോത്രങ്ങളുടെ അവകാശമായ പട്ടണങ്ങളാണ് അവര്‍ക്കു കൊടുക്കേണ്ടത്; ഓരോ ഗോത്രവും തങ്ങള്‍ക്കു ലഭിച്ച ഓഹരിയനുസരിച്ച്, കൂടുതല്‍ ലഭിച്ചവര്‍ കൂടുതലും കുറച്ചു ലഭിച്ചവര്‍ കുറച്ചും, മദീനകള്‍ കൊടുക്കണം.

സങ്കേതനഗരങ്ങള്‍

9കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ഇസ്രായീല്‍ ഖൌമിനോടു പറയുക: 10നിങ്ങള്‍ ഉർദൂന്‍ കടന്നു കാനാന്‍ ബലദിൽ പ്രവേശിക്കുമ്പോള് 11അബദ്ധവശാല്‍ ആരെയെങ്കിലും വധിക്കുന്നവന് ഓടിയൊളിക്കാന്‍ സങ്കേത നഗരങ്ങളായി ചില മദീനകള്‍ തിരഞ്ഞെടുക്കണം. 12കൊലപാതകി വിധിനിര്‍ണയത്തിനായി സമൂഹത്തിന്റെ മുമ്പില്‍ നില്‍ക്കുന്നതിനു മുമ്പു വധിക്കപ്പെടാതിരിക്കാന്‍ ദമിനു നിഖ്മത്ത് ചെയ്യുന്നവനില്‍ നിന്ന് മൽജഅ് തേടാനുള്ള സങ്കേതങ്ങളായിരിക്കും ഈ മദീനകള്‍. 13നിങ്ങള്‍ നല്‍കുന്ന മദീനത്തുകളില്‍ ആറെണ്ണം സങ്കേത നഗരങ്ങളായിരിക്കും. 14സങ്കേതനഗരങ്ങളായി മൂന്നു മദീനകള്‍ ജോര്‍ദാന് ഇക്കരെയും മൂന്നു മദീനകള്‍ കാനാന്‍ ദേശത്തും കൊടുക്കണം. 15ഇസ്രായീല്‍ ജനത്തിലോ അവരുടെ ഇടയിലുള്ള വിദേശികളിലോ തത്കാല താമസക്കാരിലോ പെട്ട ആരെങ്കിലും മനഃപൂര്‍വമല്ലാതെ ആരെയെങ്കിലും വധിച്ചാല്‍ അവന് ഓടിയൊളിക്കാനുള്ള സങ്കേതമായിരിക്കും ഈ ആറു മദീനകള്‍.

16എന്നാല്‍, ആരെങ്കിലും ഹദീദ് സിലാഹ് കൊണ്ട് ആരെയെങ്കിലും അടിച്ചിട്ട് അവന്‍ മരിച്ചാല്‍ അടിച്ചവന്‍ കൊലപാതകിയാണ്; കൊലപാതകി ഖത്ൽ ചെയ്യപ്പെടണം. 17കല്ലുകൊണ്ടുള്ള ഇടികൊണ്ട് ആരെങ്കിലും മരിച്ചാല്‍, ഇടിച്ചവന്‍ കൊലപാതകിയാണ്; കൊലപാതകി ഖത്ൽ ചെയ്യപ്പെടണം. 18മരംകൊണ്ടുള്ള ആയുധത്താല്‍ അടികൊണ്ട് ആരെങ്കിലും മരിച്ചാല്‍, അടിച്ചവന്‍ കൊലപാതകിയാണ്; കൊലപാതകി ഖത്ൽ ചെയ്യപ്പെടണം. 19നിഖ്മത്ത് ചെയ്യാന്‍ ചുമതലയുള്ള ബന്ധുതന്നെ ഘാതകനെ ഖത്ൽ ചെയ്യണം; കണ്ടുമുട്ടുമ്പോള്‍ അവനെ ഖത്ൽ ചെയ്യണം. 20ആരെങ്കിലും വിദ്വേഷം മൂലം ഒരാളെ കുത്തുകയോ, പതിയിരുന്ന് എറിയുകയോ, 21അദാവത്ത് നിമിത്തം കൈകൊണ്ട് അടിക്കുകയോ ചെയ്തിട്ട് അവന്‍ മരിച്ചാല്‍ പ്രഹരിച്ചവന്‍ ഖത്ൽ ചെയ്യപ്പെടണം; അവന്‍ കൊലപാതകിയാണ്; നിഖ്മത്ത് ചെയ്യാന്‍ ചുമതലപ്പെട്ടവന്‍ കൊലപാതകിയെ കണ്ടുമുട്ടുമ്പോള്‍ അവനെ ഖത്ൽ ചെയ്യണം.

22എന്നാല്‍, ആരെങ്കിലും അദാവത്ത് കൂടാതെ ഒരുവനെ സുർഅത്തിൽ കുത്തുകയോ, പതിയിരിക്കാതെ അവന്റെ മേല്‍ എന്തെങ്കിലും എറിയുകയോ, 23ശത്രുവല്ലാതെയും ദ്രോഹിക്കാന്‍ ആഗ്രഹമില്ലാതെയും, കാണാതെ, മാരകമാം വിധം അവന്റെ മേല്‍ കല്ലെറിയാനിടയാവുകയോ ചെയ്തിട്ട് അവന്‍ മരിച്ചാല്‍, 24ഘാതകനും നിഖ്മത്ത് ചെയ്യാന്‍ കടപ്പെട്ടവനും മധ്യേ ഈ കല്‍പനകളനുസരിച്ചു സമൂഹം ഖളാഅ് പ്രസ്താവിക്കണം. 25സമൂഹം ആ കൊലപാതകിയെ നിഖ്മത്ത് ചെയ്യാന്‍ കടപ്പെട്ടവന്റെ കൈകളില്‍നിന്നു രക്ഷിച്ച്, അവന്‍ മൽജഅ് തേടിയിരുന്ന സങ്കേതനഗരത്തിലേക്കു തിരിച്ചയയ്ക്കണം. മുഖദ്ദിസ്സായ തൈലത്താല്‍ അഭിഷിക്തനായ പ്രധാനപുരോഹിതന്റെ മരണം വരെ അവന്‍ അവിടെത്തന്നെ താമസിക്കണം. 26എന്നാല്‍, കൊലപാതകി താന്‍ മൽജഅ് തേടിയിരുന്ന സങ്കേതനഗരത്തിന്റെ അതിര്‍ത്തി വിട്ട് എപ്പോഴെങ്കിലും പുറത്തു പോവുകയും, 27നിഖ്മത്ത് ചെയ്യേണ്ടവന്‍ സങ്കേതനഗരത്തിന്റെ അതിര്‍ത്തിക്കു പുറത്തുവച്ച് അവനെ കണ്ടുപിടിച്ചു കത്ൽ ചെയ്യുകയും ചെയ്താല്‍ അവനു കൊലപാതകക്കുറ്റം ഉണ്ടായിരിക്കുകയില്ല. 28കാരണം, പ്രധാനപുരോഹിതന്റെ മരണം വരെ അവന്‍ തന്റെ സങ്കേതനഗരത്തില്‍ വസിക്കേണ്ടിയിരുന്നു. ഇമാമിന്റെ മൌത്തിനു ബഅ്ദായായി, തനിക്കവകാശമുള്ള ഭൂമിയിലേക്ക് അവനു തിരിച്ചു പോകാം. 29ഇവനിങ്ങളുടെ എല്ലാ വാസസ്ഥലങ്ങളിലും എല്ലാ തലമുറകളിലും നിയമവും പ്രമാണവും ആയിരിക്കും.

30ആരെങ്കിലും ഒരുവനെ കൊന്നാല്‍ കൊലപാതകി ശാഹിദുകള്‍ നല്‍കുന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ ഖത്ൽ ചെയ്യപ്പെടണം. ഒരാളുടെ മാത്രം ശഹാദത്ത് ആസ്പദമാക്കി ആരെയും ഖത്ൽ ചെയ്യരുത്. 31കൂടാതെ, മരണശിക്ഷയ്ക്കര്‍ഹനായ കൊലപാതകിയുടെ ജീവനുവേണ്ടി മോചനദ്രവ്യം നിങ്ങള്‍ സ്വീകരിക്കരുത്; അവന്‍ വധിക്കപ്പെടുക തന്നെ വേണം. 32സങ്കേതനഗരത്തില്‍ ഓടിയൊളിച്ചവന്‍ മഹാപുരോഹിതന്റെ മൌത്തിനു മുമ്പ് സ്വന്തം ബലദിൽ തിരിച്ചു വന്നു താമസിക്കുന്നതിനു വേണ്ടി നിങ്ങള്‍ മോചനദ്രവ്യം സ്വീകരിക്കരുത്. 33നിങ്ങള്‍ അധിവസിക്കുന്ന ദൌല അങ്ങനെ അശുദ്ധമാക്കരുത്. എന്തെന്നാല്‍, ദമ് ദേശത്തെ അശുദ്ധമാക്കുന്നു. ദമ് ചൊരിഞ്ഞവന്റെ രക്തമല്ലാതെ ബലദിൽ ചൊരിയപ്പെട്ട ദമിനു പ്രായശ്ചിത്തം സാധ്യമല്ല. 34കര്‍ത്താവായ ഞാന്‍ ഇസ്രായീല്‍ ഖൌമിന്റെ മധ്യേ വസിക്കുന്നതു കൊണ്ടു നിങ്ങള്‍ പാര്‍ക്കുന്ന അർള് നിങ്ങള്‍ അശുദ്ധമാക്കരുത്.