മർക്കൊസ് 2  

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു

(മത്തായി 9:1-8; ലൂക്കാ 5:17-26)

2 1കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, ഈസാ അൽ മസീഹ് വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു. 2വാതില്‍ക്കല്‍ പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. ഈസാ അൽ മസീഹ് അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. 3അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു. 4ജനക്കൂട്ടം നിമിത്തം ഈസാ അൽ മസീഹിൻറെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, ഈസാ അൽ മസീഹ് ഇരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. 5അവരുടെ വിശ്വാസം കണ്ട് ഈസാ അൽ മസീഹ് തളര്‍വാത രോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 6നിയമജ്ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു: 7എന്തുകൊണ്ടാണ് ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്? ഇവന്‍ അള്ളാഹുവിനെതിരെ ദൂഷണം പറയുന്നു. അള്ളാഹുവിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കാന്‍ സാധിക്കുക? 8അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്‌സിലാക്കി ഈസാ അൽ മസീഹ് അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്? 9ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ? 10എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് - ഈസാ അൽ മസീഹ് തളര്‍വാതരോഗിയോടു പറഞ്ഞു: 11ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക. 12തത്ക്ഷണം അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ അള്ളാഹുവിനെ മഹത്വപ്പെടുത്തി.

ലേവിയെ വിളിക്കുന്നു

(മത്തായി 9:9-13; ലൂക്കാ 5:27-32)

13ഈസാ അൽ മസീഹ് വീണ്ടും കടല്‍ത്തീരത്തേക്കു പോയി. ജനക്കൂട്ടം ഈസാ അൽ മസീഹിൻറെ അടുത്തെത്തി. ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുത്തു. 14ഈസാ അൽ മസീഹ് കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതുകണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് ഈസാ അൽ മസീഹിമിനെ അനുഗമിച്ചു. 15ഈസാ അൽ മസീഹ് ലേവിയുടെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും ഈസാ അൽ മസീഹിൻറെയും സാഹബാക്കളുടെയും കൂടെ ഇരുന്നു. കാരണം, ഈസാ അൽ മസീഹിനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു. 16ഈസാ അൽ മസീഹ് പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ സാഹബാക്കളോടു ചോദിച്ചു: ഈസാ അൽ മസീഹ് ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്? 17ഇതു കേട്ട് ഈസാ അൽ മസീഹ് പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്.

നോമ്പിനെകുറിച്ചുള്ള തര്‍ക്കം

(മത്തായി 9:14-17; ലൂക്കാ 5:33-39)

18യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) ൻറെ സാഹബാക്കളും ഫരിസേയരും നോമ്പ് നോക്കുമായിരുന്നു. ആളുകള്‍ വന്ന് ഈസാ അൽ മസീഹിനോടു ചോദിച്ചു: യഹ്യാ നബി (അ) ൻറെയും ഫരിസേയരുടെയും സാഹബാക്കൾ നോമ്പ് നോക്കുകയും നിന്റെ സാഹബാക്കൾ നോമ്പ് നോക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? 19ഈസാ അൽ മസീഹ് പറഞ്ഞു: പുതിയാപ്ല കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ഉപവസിക്കാന്‍ സാധിക്കുമോ? പുതിയാപ്ല കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക് നോമ്പ് നോക്കാനാവില്ല. 20പുതിയാപ്ല അവരില്‍നിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവര്‍ നോമ്പ് നോക്കും. 21ആരും പഴയ വസ്ത്രത്തില്‍ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തുന്നിച്ചേര്‍ത്ത കഷണം അതില്‍നിന്നു കീ റിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. 22ആരും പുതിയ വീഞ്ഞു പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പിളരുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞി നു പുതിയ തോല്‍ക്കുടങ്ങള്‍ വേണം.

സാബത്താചരണത്തെക്കുറിച്ചു വിവാദം

(മത്തായി 12:1-8; ലൂക്കാ 6:1-5)

23ഒരു സാബത്തു ദിവസം ഈസാ അൽ മസീഹ് വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, സാഹബാക്കൾ കതിരുകള്‍ പറിക്കാന്‍ തുടങ്ങി. 24ഫരിസേയര്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നത് എന്തുകൊണ്ട്? 25ഈസാ അൽ മസീഹ് ചോദിച്ചു: ദാവീദും അനുചരന്‍മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? 26അബിയാഥാര്‍ പ്രധാന ഇമാമായിരിക്കെ ദാവൂദ് പള്ളിയിൽ പ്രവേശിച്ച്, ഇമാംമാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ? 27ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല. 28മനുഷ്യപുത്രന്‍ സാബത്തിന്റെയും റബ്ബാണ്.


Footnotes