ലൂക്കാ 23  

പീലാത്തോസിന്‍റെ മുമ്പില്‍

23 1അനന്തരം, അവരുടെ സംഘം ഒന്നാകെ എഴുന്നേറ്റ് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ പീലാത്തോസിന്‍റെ മുമ്പിലേക്കു കൊണ്ടു പോയി. 2അവര്‍ ഈസാ അൽ മസീഹിന്‍റെ മേല്‍ കുറ്റം ചുമത്താന്‍ തുടങ്ങി: ഈ മനുഷ്യന്‍ ദുനിയാവിനെ വഴി തെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു നിരോധിക്കുകയും താന്‍ രാജാവായ അൽ മസീഹാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. 3പീലാത്തോസ് ഈസാ അൽ മസീഹിനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ? ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ. 4പീലാത്തോസ് പുരോഹിത പ്രമുഖന്‍മാരോടും ജനക്കൂട്ടത്തോടും പറഞ്ഞു: ഞാന്‍ ഈ മനുഷ്യനില്‍ ഒരു കുറ്റവും കാണുന്നില്ല. 5അവരാകട്ടെ, നിര്‍ബന്ധ പൂര്‍വം പറഞ്ഞു: ഇദ്ദേഹം ഗലീലി മുതല്‍ ഇവിടം വരെയും യൂദയായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ജനത്തെ ഇളക്കിവിടുന്നു.

ഹേറോദേസിന്‍റെ മുമ്പില്‍

6ഇതുകേട്ടു പീലാത്തോസ്, ഈ മനുഷ്യന്‍ ഗലീലിയക്കാരനാണോ എന്നുചോദിച്ചു. 7ഈസാ അൽ മസീഹ് ഹേറോദേസിന്‍റെ അധികാരത്തില്‍പ്പെട്ടവനാണെന്നറിഞ്ഞപ്പോള്‍ പീലാത്തോസ് ഈസാ അൽ മസീഹിനെ അവന്‍റെ അടുത്തേക്ക് അയച്ചു. ആ ദിവസങ്ങളില്‍ ഹേറോദേസ് ജറുസലെമില്‍ ഉണ്ടായിരുന്നു. 8ഹേറോദേസ് ഈസാ അൽ മസീഹിനെക്കണ്ടപ്പോള്‍ അത്യധികം സന്തോഷിച്ചു. എന്തെന്നാല്‍, അവന്‍ ഈസാ അൽ മസീഹിനെപ്പറ്റി കേട്ടിരുന്നതു കൊണ്ട് ഈസാ അൽ മസീഹിനെ കാണാന്‍ ആഗ്രഹിച്ചിരുന്നു; ഈസാ അൽ മസീഹ് ചെയ്യുന്ന ഏതെങ്കിലും ഒരദ്ഭുതം കാണാമെന്നു പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. 9അതിനാല്‍, അവന്‍ പലതും ഈസാ അൽ മസീഹിനോടു ചോദിച്ചു. പക്ഷേ, ഈസാ അൽ മസീഹ് ഒന്നിനും ഉത്തരം പറഞ്ഞില്ല. 10പ്രധാന ഇമാംമാരും ഉലമാക്കളും ഈസാ അൽ മസീഹിൻറെ മേല്‍ ആവേശപൂര്‍വം കുറ്റം ചുമത്തിക്കൊണ്ട് ചുറ്റും നിന്നിരുന്നു. 11ഹേറോദേസ് പടയാളികളോടു ചേര്‍ന്ന് ഈസാ അൽ മസീഹ് നിന്ദ്യമായി പെരുമാറുകയും ഈസാ അൽ മസീഹ് അധിക്ഷേപിക്കുകയും ചെയ്തു. അവന്‍ ഈസാ അൽ മസീഹിനെ പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്‍റെ അടുത്തേക്കു തിരിച്ചയച്ചു. 12അന്നു മുതല്‍ ഹേറോദേസും പീലാത്തോസും പരസ്പരം സ്നേഹിതന്‍മാരായി. മുമ്പ് അവര്‍ ശത്രുതയിലാണു കഴിഞ്ഞിരുന്നത്.

ഈസാ അൽ മസീഹിനെ വിധിക്കുന്നു

13പീലാത്തോസ് പുരോഹിത പ്രമുഖന്‍മാരെയും നേതാക്കന്‍മാരെയും ജനത്തെയും ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞു: 14ജനത്തെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങള്‍ ഇദ്ദേഹത്തെ എന്‍റെ മുമ്പില്‍കൊണ്ടുവന്നു. ഇതാ, നിങ്ങളുടെ മുമ്പില്‍ വച്ചുതന്നെ ഇദ്ദേഹത്തെ ഞാന്‍ വിസ്തരിച്ചു. നിങ്ങള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ ഒന്നുപോലും ഇദ്ദേഹത്തില്‍ ഞാന്‍ കണ്ടില്ല. 15ഹേറോദേസും കണ്ടില്ല. അവന്‍ ഇദ്ദേഹത്തെ എന്‍റെ അടുത്തേക്കു തിരിച്ചയച്ചിരിക്കയാണല്ലോ. നോക്കൂ, മരണശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഇദ്ദേഹം ചെയ്തിട്ടില്ല. 16അതിനാല്‍ ഞാന്‍ ഇദ്ദേഹത്തെ ചമ്മട്ടി കൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും. 17അപ്പോള്‍, അവര്‍ ഏക സ്വരത്തില്‍ ആക്രോശിച്ചു: ഇദ്ദേഹത്തെ കൊണ്ടുപോവുക.

18ബറാബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക. 19പട്ടണത്തില്‍ നടന്ന കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടവനാണ് ബറാബ്ബാസ്. 20ഈസാ അൽ മസീഹിനെ വിട്ടയയ്ക്കണം എന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ഒരിക്കല്‍ കൂടി അവരോടു സംസാരിച്ചു. 21അവരാകട്ടെ, ക്രൂശിക്കുക, ഈസാ അൽ മസീഹിനെ ക്രൂശിക്കുക എന്നു വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. 22പീലാത്തോസ് മൂന്നാം പ്രാവശ്യവും അവരോടു ചോദിച്ചു: ഈസാ അൽ മസീഹ് എന്തു തിന്‍മ പ്രവര്‍ത്തിച്ചു? വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഞാന്‍ ഈസാ അൽ മസീഹിൽ കണ്ടില്ല. അതു കൊണ്ട് ഞാന്‍ ഈസാ അൽ മസീഹിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും. 23ഈസാ അൽ മസീഹിനെ ക്രൂശിക്കണമെന്ന് അവര്‍ നിര്‍ബന്ധ പൂര്‍വം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവസാനം അവരുടെ നിര്‍ബന്ധം തന്നെ വിജയിച്ചു. 24അവര്‍ ആവശ്യപ്പെട്ടത് അനുവദിച്ചു കൊടുക്കുവാന്‍ പീലാത്തോസ് തീരുമാനിച്ചു. 25അവര്‍ ആവശ്യപ്പെട്ട മനുഷ്യനെ കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നവനെ അവന്‍ വിട്ടയയ്ക്കുകയും ഈസാ അൽ മസീഹിനെ അവരുടെ ഇംഗിതത്തിന് ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു.

ഈസാ അൽ മസീഹിനെ കുരിശില്‍ തറയ്ക്കുന്നു

26അവര്‍ ഈസാ അൽ മസീഹിനെ കൊണ്ടു പോകുമ്പോള്‍, നാട്ടിന്‍ പുറത്തു നിന്ന് ആ വഴി വന്ന ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ് ചുമലില്‍ വച്ച് ഈസാ അൽ മസീഹിന്‍റെ പുറകേ ചുമന്നു കൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു. 27ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവുംഈസാ അൽ മസീഹിന്‍റെ പിന്നാലെ പോയിരുന്നു. 28അവരുടെ നേരേ തിരിഞ്ഞ് ഈസാ അൽ മസീഹ് പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെ പ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍. 29എന്തെന്നാല്‍, വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങള്‍ വരും. 30അന്ന് അവര്‍ പര്‍വതങ്ങളോടു ഞങ്ങളുടെ മേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നും പറയാന്‍ തുടങ്ങും. 31പച്ചത്തടിയോട് അവര്‍ ഇങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?

32കുറ്റവാളികളായ മറ്റു രണ്ടു പേരെക്കൂടെ ഈസാ അൽ മസീഹിനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി. 33തലയോട് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അവര്‍ വന്നു. അവിടെ അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറച്ചു; ആ കുറ്റവാളികളെയും-ഒരുവനെ ഈസാ അൽ മസീഹിൻറെ വലത്തു വശത്തും ഇതരനെ ഇടത്തു വശത്തും-ക്രൂശിച്ചു. 34ഈസാ അൽ മസീഹ് പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. ഈസാ അൽ മസീഹിൻറെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കാന്‍ അവര്‍ കുറിയിട്ടു. 35ജനം നോക്കിനിന്നു. പ്രമാണികളാകട്ടെ ഈസാ അൽ മസീഹിനെ പരിഹസിച്ചു പറഞ്ഞു: ഇദ്ദേഹം മറ്റുള്ളവരെ രക്ഷിച്ചു. ഇദ്ദേഹം അള്ളാഹുവിന്‍റെ മസീഹ് ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍, തന്നെത്തന്നെ രക്ഷിക്കട്ടെ. 36പടയാളികള്‍ അടുത്തുവന്ന് വിനാഗിരി കൊടുത്ത് ഈസാ അൽ മസീഹിനെ പരിഹസിച്ചു പറഞ്ഞു: 37നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷിക്കുക. 38ഇദ്ദേഹം യഹൂദരുടെ രാജാവ് എന്ന ഒരു ലിഖിതം ഈസാ അൽ മസീഹിൻറെ തലക്കുമീതെ ഉണ്ടായിരുന്നു.

39കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ ഈസാ അൽ മസീഹിനെ ദുഷിച്ചു പറഞ്ഞു; നീ അൽ മസീഹല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക! 40അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ റബ്ബിനെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ. 41നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. 42അവന്‍ തുടര്‍ന്നു: ഓ ഈസാ, നീ ജന്നത്തില്‍ പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ! 43ഈസാ അൽ മസീഹ് അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ ജന്നത്തില്‍ ആയിരിക്കും.

ഈസാ അൽ മസീഹിന്‍റെ മരണം

44അപ്പോള്‍ ഏകദേശം ആറാം മണിക്കൂര്‍ ആയിരുന്നു. ഒന്‍പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. 45സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി. 46ഈസാ അൽ മസീഹ് ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ റൂഹിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് ഈസാ അൽ മസീഹ് ജീവന്‍ വെടിഞ്ഞു. 47ഈ സംഭവമെല്ലാം കണ്ടു നിന്നിരുന്ന ശതാധിപന്‍ അള്ളാഹുവെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു. 48കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചു കൊണ്ടു തിരിച്ചുപോയി. 49ഈസാ അൽ മസീഹിൻറെ പരിചയക്കാരും ഗലീലിയില്‍ നിന്ന് ഈസാ അൽ മസീഹിനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.

ഈസാ അൽ മസീഹിന്‍റെ ഖബറടക്കം

50യഹൂദരുടെ ഒരു പട്ടണമായ അരിമത്തിയായില്‍ നിന്നുള്ള ജോസഫ് എന്നൊരുവന്‍ അവിടെ ഉണ്ടായിരുന്നു. ആലോചനാ സംഘത്തിലെ അംഗമായ അവന്‍ നല്ലവനും നീതിമാനുമായിരുന്നു. 51അവന്‍ അവരുടെ ആലോചനകളിലോ പ്രവൃത്തികളിലോ പങ്കുചേര്‍ന്നിരുന്നില്ല; അള്ളാഹുവിൻറെ രാജ്യം പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു. 52അവന്‍ പീലാത്തോസിന്‍റെ അടുത്തെത്തി ഈസാ അൽ മസീഹിന്‍റെ ശരീരം ചോദിച്ചു. 53അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍ പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ ഖബറടക്കിയിട്ടില്ലാത്തതുമായ ഒരു ഖബറില്‍ വച്ചു. 54അന്ന് ഒരുക്കത്തിന്‍റെ ദിവസമായിരുന്നു; സാബത്തിന്‍റെ ആരംഭവുമായിരുന്നു. 55ഗലീലിയില്‍ നിന്ന് ഈസാ അൽ മസീഹിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍ അവനോടൊപ്പം പോയി ഖബറിടം കണ്ടു. ഈസാ അൽ മസീഹ് എങ്ങനെ ഖബറടക്കി എന്നും കണ്ടു. 56അവര്‍ തിരിച്ചു ചെന്ന് സുഗന്ധ ദ്രവ്യങ്ങളും ലേപന വസ്തുക്കളും തയ്യാറാക്കി. സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു.


Footnotes