ലൂക്കാ 17
സാഹബാക്കൾക്കുള്ള നശീഹത്തുകള്‍
17 1അവന്‍ സ്വഹാബികളോടു പറഞ്ഞു: ദുഷ് പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! 2ഈ ചെറിയവരില്‍ ഒരുവനു ദുഷ്‌പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത് ഉനുഖിൽ തിരികല്ലു കെട്ടി ബഹറിൽ എറിയപ്പെടുന്നതാണ്. 3നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കുവിന്‍. നിന്റെ അഖുവായ തെറ്റു ചെയ്താല്‍ അവനെ ശാസിക്കുക; പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക. 4ദിവസത്തില്‍ ഏഴുപ്രാവശ്യം അവന്‍ നിനക്കെതിരായി പാപംചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറയുകയും ചെയ്താല്‍ നീ അവനോടു ക്ഷമിക്കണം.
5അപ്പോള്‍ റസൂലുകൾ റബ്ബിനോടു പറഞ്ഞു: ഞങ്ങളുടെ ഈമാൻ വര്‍ധിപ്പിക്കണമേ! 6റബ്ബ് പറഞ്ഞു: നിങ്ങള്‍ക്കു ഒരു കടുകുമണിയോളം ഈമാനുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ ഇത്വാഅത്ത് ചെയ്യും.
7നിങ്ങളുടെ ഒരു വേലക്കാരൻ ഉഴുകുകയോ ആടു മേയിക്കുകയോ ചെയ്തിട്ടു ഹഖ്-ലില്‍ നിന്നു തിരിച്ചുവരുമ്പോള്‍ അവനോട്, നീ ഉടനെ വന്ന് ഭക്ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ? 8എനിക്കു ഒചീനം തയ്യാറാക്കുക. ഞാന്‍ ഒചീനിക്കുകയും ശുർബ് ചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങള്‍ പറയുക. 9കല്‍പിക്കപ്പെട്ടതു ചെയ്തതു കൊണ്ട് വേലക്കാരനോടു നിങ്ങള്‍ ശുക്ർ പറയുമോ? 10ഇതു പോലെ തന്നെ നിങ്ങളും കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്‍മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍.
പത്തു കുഷ്ഠരോഗികള്‍
11ജറൂസലെമിലേക്കുള്ള യാത്രയില്‍ അവന്‍ സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു. 12അവന്‍ ഒരു ഖരീയ്യത്തിൽ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികള്‍ അവനെക്കണ്ടു. 13അവര്‍ സ്വരമുയര്‍ത്തി യിശൂആ, മുഅല്ലീം, ഞങ്ങളില്‍ കനിയണമേ എന്ന് ത്വലബ് ചെയ്തു. 14അവരെക്കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: പോയി നിങ്ങളെത്തന്നെ ഇമാമിനു കാണിച്ചു കൊടുക്കുവിന്‍. പോകുംവഴി അവര്‍ സുഖം പ്രാപിച്ചു. 15അവരില്‍ ഒരുവന്‍ , താന്‍ മരീള് വിമുക്തനായി എന്നുകണ്ട് ഉച്ചത്തില്‍ അള്ളാഹുവിനു ഇബാദത്ത് ചെയ്തുകൊണ്ടു തിരിച്ചുവന്നു. 16അവന്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം സുജൂദ് ചെയ്ത് ശുക്ർ പറഞ്ഞു. അവന്‍ ഒരു സമരിയാക്കാരനായിരുന്നു. 17ഈസാ അൽ മസീഹ് ചോദിച്ചു: പത്തു പേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒന്‍പതു പേര്‍ എവിടെ? 18ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു അള്ളാഹുവിനെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? 19ബഅ്ദായായി, ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്റെ ഈമാൻ നിന്നെ രക്ഷിച്ചിരിക്കുന്നു.
മനുഷ്യപുത്രന്റെ ആഗമനം
20അള്ളാഹുവിൻറെ ദൌല എപ്പോഴാണു വരുന്നത് എന്നു ഫരിസേയര്‍ ചോദിച്ചതിന്, അവന്‍ ഇജാപത്ത് പറഞ്ഞു: പ്രത്യക്ഷമായ അടയാളങ്ങളോടു കൂടെയല്ല അള്ളാഹുവിൻറെ ദൌല വരുന്നത്. 21ഇതാ ഇവിടെ, അതാ അവിടെ എന്നു ആരും പറയുകയുമില്ല. എന്തെന്നാല്‍, അള്ളാഹുവിൻറെ ദൌല നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്.
22അവന്‍ സ്വഹാബികളോടു പറഞ്ഞു: മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നു നള്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വഖ്ത് വരും. എന്നാല്‍, നിങ്ങള്‍ കാണുകയില്ല. 23അതാ അവിടെ, ഇതാ ഇവിടെ എന്ന് അവര്‍ നിങ്ങളോടു പറയും. നിങ്ങള്‍ പോകരുത്. അവരെ നിങ്ങള്‍ അനുഗമിക്കുകയുമരുത്. 24സമാവാത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്റെ ദിവസത്തില്‍ മനുഷ്യപുത്രനും. 25എന്നാല്‍, ആദ്യമേ അവന്‍ വളരെ കഷ്ടതകള്‍ സഹിക്കുകയും ഈ തലമുറയാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. 26നൂഹ് നബിയുടെ ദിവസങ്ങളില്‍ സംഭവിച്ചത് എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും. 27നൂഹ് നബി (അ) പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും ഹലാക്കാക്കുകയും ചെയ്തതുവരെ അവര്‍ തിന്നും കുടിച്ചും നിക്കാഹ് ചെയ്തും ചെയ്തു കൊടുത്തും കഴിഞ്ഞിരുന്നു. 28ലൂത്തിന്റെ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു- അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും ബൈത്തു പണിയുകയും ചെയ്തു കൊണ്ടിരുന്നു. 29പക്‌ഷേ, ലൂത്ത് സോദോമില്‍നിന്ന് ഓടിപ്പോയ യൌമിൽ ജന്നത്തില്‍ നിന്നു തീയും ഗന്ധകവും പെയ്ത് അവരെയെല്ലാം ഹലാക്കാക്കി. 30ഇപ്രകാരം തന്നെയായിരിക്കും ഇബ്നുല്‍ ഇന്‍സാന്‍ വെളിപ്പെടുന്ന ദിവസത്തിലും. 31ആദിവസം പുരമുകളില്‍ ആയിരിക്കുന്നവന്‍ വീട്ടിനകത്തുള്ള തന്റെ സാധനങ്ങള്‍ എടുക്കാന്‍ താഴേക്ക് ഇറങ്ങിപ്പോകരുത്. അതു പോലെ തന്നെ ഹഖ്-ലില്‍ ആയിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു തിരിയരുത്. 32ലൂത്തിന്റെ ബീവിയ്ക്കു സംഭവിച്ചത് ഓര്‍മിക്കുക. 33തന്റെ ഹയാത്ത് നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നാല്‍, തന്റെ ഹയാത്ത് നഷ്ടപ്പെടുത്തുന്നവന്‍ അതു നിലനിര്‍ത്തും. 34ഞാന്‍ നിങ്ങളോടു പറയുന്നു: അന്നു ലൈലത്തിൽ ഒരു കട്ടിലില്‍ രണ്ടു പേര്‍ ഉണ്ടായിരിക്കും. ഒരാള്‍ എടുക്കപ്പെടും; മറ്റേയാള്‍ ബാക്കിയാകും. 35രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ഹബ്ബ് പൊടിച്ചു കൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും; മറ്റവള്‍ ബാക്കിയാകും. 36റബ്ബേ, എവിടേക്ക് എന്ന് അവര്‍ ചോദിച്ചു. 37അവന്‍ പറഞ്ഞു: മയ്യിത്ത് എവിടെയോ അവിടെ കഴുകന്‍മാര്‍ വന്നു കൂടും.