ലൂക്കാ 18  

ന്യായാധിപനും വിധവയും

18 1നിരാശരാകാതെ എപ്പോഴും ദുആ ഇരക്കണം എന്നു കാണിക്കാന്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അവരോട് ഒരു ഉപമ പറഞ്ഞു: 2അള്ളാഹുവിനെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. 3ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു. 4കുറേ നാളത്തേക്ക് അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ അള്ളാഹുവിനെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. 5എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതു കൊണ്ടു ഞാനവള്‍ക്കു നീതി നടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. 6റബ്ബ് പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍. 7അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു റബ്ബ് നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? 8അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

ഫരിസേയനും ചുങ്കക്കാരനും

9തങ്ങള്‍ നീതിമാന്‍മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് അവിടുന്നു ഈ ഉപമ പറഞ്ഞു: 10രണ്ടു പേര്‍ ദുആ ഇരക്കാൻ പള്ളിയിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും. 11ഫരിസേയന്‍ നിന്നു കൊണ്ട് ഇങ്ങനെ ദുആ ഇരന്നു: റബ്ബേ, ഞാന്‍ നിനക്കു ശുക്ര് ചെയ്യുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. 12ഞാന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം നോമ്പെടുക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിലും സക്കാത്ത് കൊടുക്കുന്നു. 13ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു ജന്നത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, റബ്ബേ, പാപിയായ എന്നില്‍ കനിയണമേ എന്നു ദുആ ഇരന്നു. 14ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.

ശിശുക്കളെ ആശീര്‍വദിക്കുന്നു

15ഈസാ അൽ മസീഹ് കൈകള്‍വച്ച് അനുഗ്രഹിക്കേണ്ടതിന് ശിശുക്കളെ ഈസാ അൽ മസീഹിന്റെ അടുത്ത് അവര്‍ കൊണ്ടുവന്നു. ഈസാ അൽ മസീഹിന്റെ സാഹബാക്കൾ ഇതു കണ്ടപ്പോള്‍ അവരെ ശകാരിച്ചു. 16എന്നാല്‍, ഈസാ അൽ മസീഹ് അവരെ തന്റെ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, അള്ളാഹുവിൻറെ ബാദ്ശാഹത്ത് അവരെപ്പോലെയുള്ളവരുടേതാണ്. 17സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ അള്ളാഹുവിൻറെ ബാദ്ശാഅത്ത് സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല.

ധനികനായ മനുഷ്യന്‍

18ഒരു അധികാരി ഈസാ അൽ മസീഹിനോടു ചോദിച്ചു: നല്ലവനായ ഉസ്താദ്, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? 19ഈസാ അൽ മസീഹ് പറഞ്ഞു: എന്തുകൊണ്ടാണു നീ എന്നെ നല്ലവന്‍ എന്നു വിളിക്കുന്നത്? അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അല്ലാതെ നല്ലവനായി മറ്റാരുമില്ല. 20ശരീഅത്ത് നിനക്കറിയാമല്ലോ: വ്യഭിചാരം ചെയ്യരുത്; കൊല്ലരുത്; മോഷ്ടിക്കരുത്; കള്ളസ്‌സാക്ഷ്യം നല്‍കരുത്; പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. 21അവന്‍ പറഞ്ഞു: ചെറുപ്പം മുതലേ ഇവയെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്. 22അതുകേട്ട് ഈസാ അൽ മസീഹ് പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ ജന്നത്തില്‍ നിനക്കു നിക്‌ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക. 23ഇതു കേട്ടപ്പോള്‍ അവന്‍ വളരെ വ്യസനിച്ചു. കാരണം, അവന്‍ വലിയ ധനികനായിരുന്നു. 24ഈസാ അൽ മസീഹ് അവനെ നോക്കിക്കൊണ്ടു പറഞ്ഞു: സമ്പത്തുള്ളവര്‍ അള്ളാഹുവിൻറെ രാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്‌കരം! 25ധനികന്‍ അള്ളാഹുവിൻറെ രാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്. 26ഇതുകേട്ടവര്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ രക്ഷപ്രാപിക്കാന്‍ ആര്‍ക്കു കഴിയും? 27ഈസാ അൽ മസീഹ് പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു അള്ളാഹുവിനു സാധ്യമാണ്. 28പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങള്‍ സ്വന്തമായവയെല്ലാം ഉപേക്ഷിച്ചു അങ്ങയെ അനുഗമിച്ചിരിക്കുന്നു. 29ഈസാ അൽ മസീഹ് പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അള്ളാഹുവിൻറെ രാജ്യത്തിനു വേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, 30ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും.

വഫാത്തും ഉത്ഥാനവും -മൂന്നാം പ്രവചനം

31ഈസാ അൽ മസീഹ് പന്ത്രണ്ടു പേരെയും അടുത്തു വിളിച്ചു പറഞ്ഞു: ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രനെപ്പറ്റി നബിമാര്‍ വഴി എഴുതപ്പെട്ടതെല്ലാം പൂര്‍ത്തിയാകും. അദ്ദേഹം വിജാതീയര്‍ക്ക് ഏല്‍പിക്കപ്പെടും. 32അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും അപമാനിക്കുകയും അദ്ദേഹത്തിന്‍െറ മേല്‍ തുപ്പുകയും ചെയ്യും. 33അവര്‍ അദ്ദേഹത്തെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. എന്നാല്‍, മൂന്നാം ദിവസം അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കും. 34ഇക്കാര്യങ്ങള്‍ ഒന്നും അവര്‍ ഗ്രഹിച്ചില്ല. ഈ പറഞ്ഞതിന്റെ പൊരുള്‍ അവരില്‍ നിന്നു മറയ്ക്കപ്പെട്ടിരുന്നു; അദ്ദേഹം സംസാരിച്ചവ അവര്‍ മനസ്‌സിലാക്കിയതുമില്ല.

അന്ധനു കാഴ്ച നല്‍കുന്നു

35അവിടുന്നു ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന് ഭിക്ഷയാചിക്കുന്നുണ്ടായിരുന്നു. 36ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അന്വേഷിച്ചു. 37നാസറേനായ ഈസാ അൽ മസീഹ് കടന്നുപോകുന്നു എന്ന് അവര്‍ പറഞ്ഞു. 38അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ഇബ്നു ദാവൂദ് യെശൂആ, എന്നില്‍ കനിയണമേ! 39മുമ്പേ പൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്ശബ്ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ ഇബ്നു ദാവൂദ്, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു. 40ഈസാ അൽ മസീഹ് അവിടെ നിന്നു; അവനെ തന്റെ അടുത്തേക്കുകൊണ്ടുവരാന്‍ കല്‍പിച്ചു. 41അവന്‍ അടുത്തു വന്നപ്പോള്‍ ഈസാ അൽ മസീഹ് ചോദിച്ചു: ഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: റബ്ബേ, എനിക്കു കാഴ്ച വീണ്ടു കിട്ടണം. 42ഈസാ അൽ മസീഹ് പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ ഈമാൻ നിന്നെ രക്ഷിച്ചിരിക്കുന്നു. 43തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ഇലാഹിന് ഇബാദത്ത് ചെയ്തു കൊണ്ട് ഈസാ അൽ മസീഹിന്റെ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ഇലാഹിനെ ഇബാദത്ത് ചെയ്തു.


Footnotes