യഹിയ്യ 8  

പിടിക്കപ്പെട്ട സാനിയത്ത്

8 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) സൈത്തൂൻ ജബലിലേക്കു പോയി. 2അവ്വൽ സുബഹിക്ക് അവന്‍ വീണ്ടും ബൈത്തുൽ മുഖദ്ദസ്സിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ ഖരീബിലേക്കെത്തി. അവന്‍ ഇരുന്ന് അവർക്ക് തഅലീം ലൽകി. 3സിന ചെയ്ത് പിടിക്കപ്പെട്ട ഒരു ഹുറുമയെ മുഅല്ലിമീങ്ങളും ഫരിസേയരും കൂടെ അവന്റെ ഖരീബില്‍ കൊണ്ടുവന്ന് നടുവില്‍ നിര്‍ത്തി. 4അവര്‍ അവനോടു പറഞ്ഞു: മുഅല്ലീം, ഈ ഹുറുമ സിന ചെയ്ത് പിടിക്കപ്പെട്ടവളാണ്. 5ഇങ്ങനെയുള്ളവരെ ഹജറുകൊണ്ട് എറിയണമെന്നാണ് മൂസാ നബി (അ) ശരീഅത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു? 6ഇത്, അവനില്‍ ജറീമത്ത് ചെയ്യാൻ വേണ്ടി അവനെ പരീക്ഷിച്ചു കൊണ്ടു ചോദിച്ചതാണ്. ഈസാ(അ)ആകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു അർളിൽ എഴുതിക്കൊണ്ടിരുന്നു. 7അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ ഖത്തീഅ ഇല്ലാത്തവന്‍ അവ്വലായി അവളെ ഹിജാറ് ചെയ്യട്ടെ. 8അദ്ദേഹം വീണ്ടും കുനിഞ്ഞ് അർളിൽ എഴുതിക്കൊണ്ടിരുന്നു. 9എന്നാല്‍, ഇതു കേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി മകാൻ വിട്ടു. ആഖിറായി ഈസാ(അ)മും നടുവില്‍ നിന്നിരുന്ന ആ ഹുറുമയും മാത്രം ശേഷിച്ചു. 10ഈസാ(അ) നിവര്‍ന്ന് അവളോടു ചോദിച്ചു: മഹതിയെ, അവര്‍ എവിടെ? ആരും നിന്നെ ഹിസാബ് ചെയ്തില്ലേ? 11അവള്‍ പറഞ്ഞു: ഇല്ല, റബ്ബേ! ഈസാ(അ) പറഞ്ഞു: ഞാനും നിന്നെ ഹിസാബ് ചെയ്യുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ ഖത്തീഅ ചെയ്യരുത്.

ഈസാ(അ) നൂറുൽ ആലം

12ഈസാ(അ) വീണ്ടും അവരോടു പറഞ്ഞു: ഞാനാണ് നൂറുൽ ആലം. എന്റെ കൂടെ വരുന്നവർ ഒരിക്കലും ള്വലമിൽ നടക്കുകയില്ല. അവൻ നൂറുൽ ഹയാത്തായിരിക്കും. 13അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീ തന്നെ നിനക്കു ശഹാദത്ത് നല്‍കുന്നു. നിന്റെ ശഹാദത്ത് ഹഖല്ല. 14ഈസാ(അ) ഇജാപത്ത് പറഞ്ഞു: ഞാന്‍ നഫ്സിയായി ശഹാദത്ത് നല്‍കിയാലും എന്റെ ശഹാദത്ത് സ്വഹീഹാണ്. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറഫാകും. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ക്ക് അറഫാകുന്നില്ല. 15നിങ്ങളുടെ ഹിസാബ് ബഷറിയാണ്. ഞാന്‍ ആരെയും ഹിസാബ് ചെയ്യുന്നില്ല. 16ഞാന്‍ ഹിസാബ് ചെയ്യുന്നെങ്കില്‍ത്തന്നെ എന്റെ ഹിസാബ് സ്വഹീഹാണ്; കാരണം, ഞാന്‍ വാഹിദല്ല, എന്നെ മുർസലാക്കിയ അബ്ബയും എന്റെ കൂടെയുണ്ട്. 17രണ്ടു പേരുടെ ശഹാദത്ത് സ്വഹീഹാണെന്നു നിങ്ങളുടെ ശരീഅത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ. 18ഞാന്‍ നഫ്സിയായി ശഹാദത്ത് നല്‍കുന്നു. എന്നെ മുർസലാക്കിയ അബ്ബയും എന്നെക്കുറിച്ച് ശഹാദത്ത് നല്‍കുന്നു. 19അപ്പോള്‍ അവര്‍ ചോദിച്ചു: നിന്റെ അബൂഖ് എവിടെയാണ്? ഈസാ(അ) പറഞ്ഞു: നിങ്ങള്‍ക്ക് എന്നെയാകട്ടെ എന്റെ അബൂവിനെയാകട്ടെ അറഫാകുന്നില്ല; എന്നെ അറഫാകുന്നുവെങ്കില്‍ എന്റെ അബൂവിനെയും അറഫാകുമായിരുന്നു. 20ബൈത്തുൽ മുഖദ്ദസ്സിൽ അർളുൽ മിആദിൽ തഅലീം നൽകിക്കൊണ്ടിരുന്നപ്പോഴാണ് അവന്‍ ഇതെല്ലാം പറഞ്ഞത്. എന്നാല്‍, ആരും അവനെ പിടിച്ചില്ല. കാരണം, അവന്റെ വഖ്ത് ഇനിയും വന്നു ചേര്‍ന്നിട്ടില്ലായിരുന്നു.

യൂദര്‍ക്കുള്ള തഹദീർ

21ഈസാ(അ) വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ ഖത്തീഅയിൽ നിങ്ങള്‍ മയ്യത്താകും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. 22അപ്പോള്‍ യൂദര്‍ പറഞ്ഞു: ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്ന് അവന്‍ പറയുന്നല്ലോ. അവന്‍ അൻതിഹാർ ചെയ്‌തേക്കുമോ? 23അവന്‍ പറഞ്ഞു: നിങ്ങള്‍ തഹത്ത് നിന്നുള്ളവരാണ്; ഞാന്‍ ഫോക്കില്‍ നിന്നുള്ളവനും. നിങ്ങള്‍ ദുനിയാവിൻറേതാണ്; ഞാന്‍ ഈ ദുനിയാവിൻറേതല്ല. 24നിങ്ങള്‍ നിങ്ങളുടെ ഖത്തീഅയില്‍ മയ്യത്താകും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്തെന്നാല്‍, ഞാൻ ഞാന്‍ തന്നെ എന്നു ഈമാൻ വെക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഖത്തീഅ[b] 8.24 ഖത്തീഅ ഖതീഅ യില്‍ മയ്യത്താകും. 25അപ്പോള്‍ അവര്‍ ചോദിച്ചു: നീ ആരാണ്? ഈസാ(അ) പറഞ്ഞു: ബിദായത്ത് മുതലേ ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നതു തന്നെ. 26എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും ഹിസാബ് ചെയ്യാനുമുണ്ട്. എന്നെ മുർസലാക്കിയവന്‍ സ്വാദിഖാണ്. അവിടുത്തെ ശഫത്തില്‍ നിന്നു കേട്ടതു ഞാന്‍ ദുനിയാവിനോടു പറയുന്നു. 27അബ്ബയെക്കുറിച്ചാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അവര്‍ അറഫാക്കിയില്ല. 28അതുകൊണ്ട് ഈസാ(അ) പറഞ്ഞു: നിങ്ങള്‍ ഇബ്നുൽ ഇൻസാനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ നഫ്സിയായി ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ അബ്ബാ എനിക്ക് തഅലീം തന്നതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ അറഫാക്കും. എന്നെ മുർസലാക്കിയവന്‍ എന്നോടു കൂടെയുണ്ട്. 29അവിടുന്ന് എന്നെ നഫ്സിയായി വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ ആലത്തൂലായി[c] 8.29 ആലത്തൂലായി എല്ലായിപ്പോഴും, മശീഅത്ത് പ്രവര്‍ത്തിക്കുന്നു. 30ഇതു പറഞ്ഞപ്പോള്‍ വളരെപ്പേര്‍ അവനില്‍ ഈമാൻ വെച്ചു.

ഹഖ് നിങ്ങളെ മുശ്തഖീലാക്കും

31തന്നില്‍ ഈമാൻ വച്ച യൂദരോട് ഈസാ(അ) പറഞ്ഞു: എന്റെ കലിമത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ ഹഖായി എന്റെ സ്വഹാബികളാണ്. 32നിങ്ങള്‍ക്ക് ഹഖ് അറഫാവുകയും ഹഖ് നിങ്ങളെ മുശ്തഖീലാക്കുകയും ചെയ്യും. 33അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ ഇബ്രാഹീം നബി (അ) ൻറെ അഹഫാറുകളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടെയും ഉബൈദുകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ മുശ്ത്തഖീലാക്കപ്പെടും എന്നു നീ പറയുന്നത്?

34ഈസാ(അ) ഇജാപത്ത് പറഞ്ഞു: ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, ഖത്തിഅ ചെയ്യുന്നവന്‍ അതിന് ഉബൈദാണ്. 35ഉബൈദ് എല്ലാ കാലവും ബൈത്തില്‍ വസിക്കുന്നില്ല. ഇബ്നു ആകട്ടെ ദാഇമായി പാർക്കുന്നു. 36അതുകൊണ്ട് ഇബ്നു നിങ്ങളെ മുശ്ത്തഖീലാക്കിയാല്‍ നിങ്ങള്‍ ഹഖായി മുശ്ത്തഖീലാകും. 37നിങ്ങള്‍ ഇബ്രാഹീം നബി(അ)ന്റെ അഹ്ഫാറുകളാണെന്ന് എനിക്കറഫാണ്. എന്നിട്ടും നിങ്ങള്‍ എന്നെ ഖത്ൽ ചെയ്യാൻ ആലോചിക്കുന്നു. കാരണം, എന്റെ കലിമത്ത് നിങ്ങളില്‍ വസിക്കുന്നില്ല. 38എന്റെ അബൂഖിന്റെ മജിലിസില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ അബ്ബയില്‍ നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഇബിലീസ് അബൂമൽ ഇൻതാ

39അവര്‍ പറഞ്ഞു: ഇബ്രാഹീം നബി (അ) മാണു ഞങ്ങളുടെ അബ്ബാ. ഈസാ(അ) അവരോടു പറഞ്ഞു: നിങ്ങള്‍ ഇബ്രാഹീം നബി(അ)ന്റെ അൌലാദാണെങ്കില്‍ ഇബ്രാഹീം നബി(അ) ന്റെ അമലുകള്‍ ചെയ്യുമായിരുന്നു. 40എന്നാല്‍, അള്ളാഹുവിൽ നിന്നു കേട്ട ഹഖ് നിങ്ങളോടു പറഞ്ഞ എന്നെ ഖത്ൽ ചെയ്യാൻ നിങ്ങള്‍ ആലോചിക്കുന്നു. ഇബ്രാഹീം നബി (അ) ഇങ്ങനെ ചെയ്തിട്ടില്ല. 41നിങ്ങള്‍ നിങ്ങളുടെ അബ്ബയുടെ അമലുകള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ സിന ചെയ്തുണ്ടായ മക്കളല്ല; ഞങ്ങള്‍ക്കു അബ്ബ ഒന്നേ ഉള്ളൂ - അത് അള്ളാഹുവാണ്. 42ഈസാ(അ) അവരോടു പറഞ്ഞു: അള്ളാഹു[d] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) ആണ് നിങ്ങളുടെ അബ്ബയെങ്കില്‍ നിങ്ങള്‍ എന്നെ ഹുബ്ബ് വെക്കുമായിരുന്നു. കാരണം, ഞാന്‍ അള്ളാഹുവില്‍നിന്നാണു വന്നിരിക്കുന്നത്. നഫ്സിയായി വന്നതല്ല; അവിടുന്ന് എന്നെ മുർസലാക്കിയതാണ്. 43ഞാന്‍ പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ അറഫാക്കുന്നില്ല? എന്റെ കലിമ കേൾക്കുവാൻ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ. 44നിങ്ങള്‍ നിങ്ങളുടെ അബ്ബയായ ഇബിലീസിൽ നിന്നുള്ളവരാണ്. നിങ്ങളുടെ അബ്ബയുടെ ഹുബ്ബനുസരിച്ചു അമലു ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ബിദായ മുതല്‍ ഖാതിലാണ്. അവന്‍ ഒരിക്കലും ഹഖീഖത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ ഹഖില്ല. കദ്ദാബ് പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ കദ്ദാബും അബുൽ കദ്ദാബീനുമാണ്. 45ഞാന്‍ ഹഖായി പറയുന്നതുകൊണ്ട് നിങ്ങള്‍ എന്നിൽ ഈമാൻ വെക്കുന്നില്ല. 46നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ ഖത്തീഅത് തെളിയിക്കാന്‍ കഴിയും? ഞാന്‍ ഹഖാണ് പറയുന്നതെങ്കില്‍, എന്തുകൊണ്ട് നിങ്ങള്‍ എന്നെ ഈമാൻ വെക്കുന്നില്ല? 47അള്ളാഹുവില്‍നിന്നുള്ളവന്‍ റബ്ബുൽ ആലമീന്റെ കലിമ കേൾക്കുന്നു. നിങ്ങള്‍ അള്ളാഹുവിൽ നിന്നുള്ളവരല്ല. അതുകൊണ്ട് നിങ്ങള്‍ അവ കേൾക്കുന്നില്ല.

അന ഫീ ഖബലൽ ഇബ്രാഹീം

48യൂദര്‍ പറഞ്ഞു: നീ ഒരു സമരിയാക്കാരനാണെന്നും നിന്നില്‍ ശൈത്താനുണ്ടെന്നും ഞങ്ങള്‍ പറയുന്നതു ശരിയല്ലേ? 49ഈസാ(അ) പറഞ്ഞു: എനിക്കു ശൈത്താനില്ല. ഞാന്‍ എന്റെ അബ്ബയെ ഇഹ്ത്തിറാം ചെയ്യുന്നു. നിങ്ങളാകട്ടെ എന്നെ യെസൂബ് ചെയ്യുന്നു. 50ഞാന്‍ എന്റെ മജ്ദ് ത്വലബ് ചെയ്യുന്നില്ല. അത് ത്വലബ് ചെയ്യുന്നന്നവനും വിധികര്‍ത്താവുമായ ഒരുവനുണ്ട്. 51ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ കലിമ ഹിഫാസത്ത് ചെയ്താൽ അവന്‍ ഒരിക്കലും മയ്യത്താകുകയില്ല. 52യൂദര്‍ പറഞ്ഞു: നിന്നിൽ ശൈത്താനുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു ശക് ഇല്ലാതായിരിക്കുന്നു. ഇബ്രാഹീം നബി (അ) വഫാത്തായി; അംബിയാക്കന്മാരും വഫാത്തായി. എന്നിട്ടും, എന്റെ കലിമ ഹിഫാസത്താക്കുന്ന ഒരുവനും ഒരിക്കലും മയ്യത്താകയില്ല എന്നു നീ പറയുന്നു. 53ഞങ്ങളുടെ വഫാത്തായ അബ്ബയായ ഇബ്രാഹീം നബി (അ) ക്കാള്‍ അക്ബറായവനാണോ നീ? അംബിയാക്കളും വഫാത്തായി. നീ ആരാണെന്നാണ് മുത്വലീബാക്കുന്നത്? 54ഈസാ(അ) പറഞ്ഞു: നഫ്സിയായി തംജീദ് ചെയ്താൽ എന്റെ മജ്ദിനു സഅറില്ല. 55എന്നാല്‍, നിങ്ങളുടെ റബ്ബെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ അബ്ബയാണ് എന്നെ തംജീദ് ചെയ്യുന്നത്. എന്നാല്‍, നിങ്ങള്‍ മഹാനരെ അറഫായിട്ടില്ല; ഞാനോ മഹാനരെ അറഫാകുന്നു. ഞാന്‍ മഹാനരെ അറഫാകുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ കദ്ദാബാകും. എന്നാല്‍, ഞാന്‍ മഹാനരെ അറഫാവുകയും മഹാനരുടെ കലിമ ഹിഫാസത്ത് ചെയ്യുകയും ചെയ്യുന്നു. 56എന്റെ യൌമിൽ കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ അബ്ബ ഇബ്രാഹീം നബി (അ) സുറൂറായി. അവന്‍ അതു കാണുകയും റാഹത്തിലാകുകയും ചെയ്തു. 57അപ്പോള്‍ യൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും ഉമ്ര് അമ്പതായിട്ടില്ല. എന്നിട്ടും നീ ഇബ്രാഹീം നബി(അ) കണ്ടുവെന്നോ? 58ഈസാ(അ) പറഞ്ഞു: ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇബ്രാഹീം നബി (അ) ജനിക്കുന്നതിനു ഖബ് ലായി ഞാന്‍ ഉണ്ട്. 59അപ്പോള്‍ അവര്‍ മഹാനരെ റമീയ് ചെയ്യാൻ ഹജറുകളെടുത്തു. എന്നാല്‍ ഈസാ(അ) അവരില്‍ നിന്നു ഗായിബായി ബൈത്തുൽ മുഖദ്ദസ്സില്‍ നിന്നു പുറത്തു പോയി.


Footnotes