യഹിയ്യ 9
അഅ്മിയെ ശിഫയാക്കുന്നു
9 1അവന്‍ കടന്നു പോകുമ്പോള്‍, വുലിദ് അഅ്മിയായ ഒരുവനെ കണ്ടു. 2സ്വഹാബികൾ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ)നോടു ചോദിച്ചു: മുഅല്ലീം, ഇവന്‍ അഅ്മിയായി ജനിച്ചത് ആരുടെ മഅ്സീയത്ത് കൊണ്ടാണ്, ഇവന്റെയോ ഇവന്റെ ഉമ്മയുടെയോ ബാപ്പയുടെയോ? 3ഈസാ(അ) ഇജാപത്ത് പറഞ്ഞു: ഇവന്റെയോ ഇവന്റെ ഉമ്മയുടെയോ ബാപ്പയുടെയോ ഖത്തീഅ കൊണ്ടല്ല, പ്രത്യുത, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന വതഅലാ തൻറെ ഖുദ്റത്തുകൾ ഇവനില്‍ പ്രകടമാകേണ്ടതിനാണ്. 4എന്നെ മുർസലാക്കിയവന്റെ അമലുകൾ ഒരു യൌമു മുഴുവനായി നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും അമൽ ചെയ്യാന്‍ കഴിയാത്ത ഒരു ലൈലത്ത് വരുന്നുണ്ട്. 5ഈ ദുനിയാവിലായിരിക്കുമ്പോള്‍ ഞാന്‍ നൂറുൽ ആലമാണ്. 6ഇതു പറഞ്ഞിട്ട് ഈസാ(അ)നിലത്തു തുപ്പി; തുപ്പല്‍ കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ എെനുകളില്‍ തേച്ചിട്ട്, 7അവനോടു പറഞ്ഞു: നീ പോയി സീലോഹാ - (അയയ്ക്കപ്പെട്ടവന്‍ എന്നര്‍ഥം) - കുളത്തില്‍ ഗുസൽ ചെയ്യുക. അവന്‍ പോയി ഗുസൽ ചെയ്തു, മുബ്സ്വിറായി തിരിച്ചുവന്നു.
8ജിറാനികളും അവനെ മുമ്പു മിസ്കീനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവന്‍ തന്നെയല്ലേ, അവിടെയിരുന്നു സ്വദഖ ചോദിച്ചിരുന്നവന്‍? 9ചിലര്‍ പറഞ്ഞു: ഇവന്‍ തന്നെ, മറ്റുചിലര്‍ പറഞ്ഞു: അല്ല, ഇവന്‍ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളു. എന്നാല്‍ അവന്‍ പറഞ്ഞു: ഞാന്‍ തന്നെ. 10അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: എങ്ങനെയാണു നിന്റെ അയിനുകള്‍ മഫ്തൂഹായിക്കിട്ടിയത്? 11അവന്‍ പറഞ്ഞു: ഈസാ(അ) എന്നു ഇസ്മുള്ള ഇൻസാൻ ചെളിയുണ്ടാക്കി എന്റെ അയിനുകളില്‍ പുരട്ടി, സീലോഹായില്‍ പോയി ഗുസൽ ചെയ്യുക എന്നു പറഞ്ഞു. ഞാന്‍ പോയി ഗുസൽ ചെയ്തു; ഞാൻ മുഫ്സിറായി. 12എന്നിട്ട് അവനെവിടെ എന്ന് അവര്‍ ചോദിച്ചു. എനിക്കറിഞ്ഞുകൂടാ എന്ന് അവന്‍ ഇജാപത്ത് പറഞ്ഞു.
13മുമ്പ് അഅ്മിയായിരുന്ന അവനെ അവര്‍ ഫരിസേയരുടെ അടുത്തു കൊണ്ടു ചെന്നു. 14ഈസാ(അ) ചെളിയുണ്ടാക്കി അവന്റെ അയിനുകൾ മഫ്തൂഹാക്കിയത് ഒരു യൌമുൽ സാബത്തിനാണ്. 15വീണ്ടും ഫരിസേയര്‍ അവനോട് എങ്ങനെ മുഫ്സിറായി എന്നു ചോദിച്ചു. അവന്‍ പറഞ്ഞു: അവന്‍ എന്റെ അയിനുകളില്‍ ചെളി പുരട്ടി; ഞാന്‍ ഗുസൽ ചെയ്തു; ഞാന്‍ മുഫ്സിറായി. 16ഫരിസേയരില്‍ ചിലര്‍ പറഞ്ഞു: ഈ ഇൻസാൻ അള്ളാഹുവില്‍ നിന്നുള്ളവനല്ല. എന്തെന്നാല്‍, അവന്‍ സാബത്ത് സുന്നത്താക്കുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു: ഖത്തീഅയായ ഒരു മനുഷ്യന് എങ്ങനെ ഇത്തരം അലാമത്തുകള്‍ ചെയ്യാൻ കഴിയും? അങ്ങനെ അവരുടെയിടയില്‍ അഖ്തിലാഫുണ്ടായി. 17അപ്പോള്‍ ആ അഅ്മിയോടു വീണ്ടും അവര്‍ ചോദിച്ചു: അവന്‍ നിന്റെ അയിനുകള്‍ മഫ്തൂഹാക്കില്ലോ; അവനെപ്പറ്റി നീ എന്തു പറയുന്നു? അവന്‍ പറഞ്ഞു: അവന്‍ ഒരു നബിയാണ്.
18അവന്‍ അഅ്മിയായിരുന്നെന്നും മുബ്സിറായെന്നും അവന്റെ ഉമ്മ ബാപ്പമാരെ വിളിച്ചു ചോദിക്കുവോളം, യൂദര്‍ ഈമാൻ വെച്ചില്ല. 19അവര്‍ ചോദിച്ചു: അഅ്മിയി മൌലൂദായി എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ ഇബ്നു ഇവനാണോ? ആണെങ്കില്‍ എങ്ങനെയാണ് അവനിപ്പോള്‍ കാണുന്നത്? 20അവന്റെ ഉമ്മ ബാപ്പമാര്‍ പറഞ്ഞു: അവന്‍ ഞങ്ങളുടെ ഇബ്നു ആണെന്നും അവന്‍ അഅ്മിയായി മൌലൂദായി എന്നും ഞങ്ങള്‍ക്കറിയാം. 21എന്നാല്‍, ഇപ്പോള്‍ അവന്‍ എങ്ങനെ മുബ്സിറായി എന്നും അവന്റെ അയിനുകള്‍ ആരു മഫ് തൂഹാക്കി എന്നും ഞങ്ങള്‍ക്കറിഞ്ഞു കൂടാ. അത് അവനോടു തന്നെ ചോദിക്കുവിന്‍. അവനു പ്രായം ആയല്ലോ. നഫ്സിയായി അവന്‍ നിങ്ങൾക്ക് ഇജാപത്ത് തരും. 22അവന്റെ ഉമ്മ ബാപ്പമാര്‍ ഇങ്ങനെ പറഞ്ഞത് യൂദരോടുള്ള ഖൌഫ് കൊണ്ടാണ്. കാരണം, ഈസാ(അ)നെ അൽ മസീഹെന്ന് ആരെങ്കിലും ജഹറായി ഏറ്റു പറഞ്ഞാല്‍ അവനെ ഇബാദത്ത് ഖാനകളിൽ നിന്നു ഖുറൂജാക്കണമെന്ന് യൂദര്‍ തീരുമാനിച്ചിരുന്നു. 23അതുകൊണ്ടാണ്, അവന്റെ ഉമ്മ ബാപ്പമാര്‍ അവനു ഖദീമായല്ലോ; അവനോടു തന്നെ ചോദിക്കുവിന്‍ എന്നു പറഞ്ഞത്.
24അഅ്മിയായിരുന്ന അവനെ യൂദര്‍ വീണ്ടും വിളിച്ച് അവനോട് പറഞ്ഞു: അഅ് ലയായ ഇലാഹിനു തംജീദ് കൊടുക്കുക. ആ ഇൻസാൻ ഖതീഅ ആണെന്നു ഞങ്ങള്‍ക്കറിയാം. 25അവന്‍ പറഞ്ഞു: അവന്‍ ഖതീഅ ആണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഒരു കാര്യം എനിക്കറഫാണ്. ഞാന്‍ അഅ്മിയായിരുന്നു; ഇപ്പോള്‍ ഞാന്‍ മുബ്സിറാണ്. 26അവര്‍ ചോദിച്ചു: അവന്‍ നിനക്കു വേണ്ടി എന്തു ചെയ്തു? എങ്ങനെയാണ് അവന്‍ നിന്റെ അയിനുകള്‍ മഫ്തൂഹാക്കിയത്? 27അവന്‍ ഇജാപത്ത് പറഞ്ഞു: നിങ്ങളോടു ഞാന്‍ പറഞ്ഞു കഴിഞ്ഞുവല്ലോ. അപ്പോള്‍ നിങ്ങള്‍ കേട്ടില്ല. എന്തുകൊണ്ടാണ് വീണ്ടും സംആന്‍ നിങ്ങളാഗ്രഹിക്കുന്നത്? നിങ്ങളും അവന്റെ സ്വഹാബികളാകുവാന്‍ ഇഷ്ടപ്പെടുന്നുവോ? 28അവനോട് സഹലാനായിക്കൊണ്ട്[c] 9.28 സഹലാനായിക്കൊണ്ട് ദ്യേഷ്യപ്പെട്ടു അവര്‍ പറഞ്ഞു: നീയാണ് അവന്റെ സ്വഹാബി. ഞങ്ങള്‍ മൂസാ നബി (അ) സ്വഹാബികളാണ്. 29അള്ളാഹു മൂസാ നബി (അ)നോടു സംസാരിച്ചുവെന്ന് ഞങ്ങള്‍ക്ക് അറഫായി. എന്നാല്‍, ഈ ഇൻസാൻ എവിടെ നിന്നാണെന്നു ഞങ്ങള്‍ക്ക് അറഫല്ല. 30അവന്‍ അജാപത്ത് പറഞ്ഞു. ഇതു ഗരീബായിരിക്കുന്നു! അവന്‍ എവിടെനിന്നാണെന്നു നിങ്ങൾക്ക് അറഫാകുന്നില്ല. എന്നാല്‍, അവന്‍ എന്റെ അയിനുകള്‍ മഫ്തൂഹാക്കിത്തന്നു. 31അള്ളാഹു സുബ്ഹാനഹു വതആല ഖാത്വീനുകളുടെ ദുആ ഖബൂലാക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, അള്ളാഹു സുബ്ഹാനഹു വതആലയ്ക്കു ഇബാദത്ത് ചെയ്കയും അവന്റെ ഹുബ്ബനുസരിച്ച് അമൽ ചെയ്യുകയും ചെയ്യുന്നവന്റെ ദുആ അള്ളാഹു ഖുബൂലാക്കുന്നു. 32അഅ്മിയായി ജനിച്ച ഒരു മനുഷ്യന്റെ അയിന് ആരും ഇഫ്താഹാക്കിയത് ബിദായൽ ആലം മുതല്‍ ഈ യൌഉമ് വരെ കേട്ടിട്ടില്ല. 33ഈ ഇൻസാൻ അള്ളാഹുവില്‍ നിന്നുള്ളവനല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ അവനു കഴിയുമായിരുന്നില്ല. 34അപ്പോള്‍ അവര്‍ പറഞ്ഞു: തികച്ചും ഖതീഅയിൽ പിറന്ന നീ ഞങ്ങക്ക് തഅലീം തരുന്നുവോ? അവര്‍ അവനെ ഖുറൂജാക്കി.
അൽ അഅ്മി റൂഹി
35അവര്‍ അവനെ ഖുറൂജാക്കി എന്നു ഈസാ (അ) കേട്ടു. അവനെക്കണ്ടപ്പോള്‍ ഈസാ (അ) ചോദിച്ചു: ഇബ്നുൽ ഇൻസാനിൽ നീ ഈമാൻ വെക്കുന്നുവോ? 36അവന്‍ ചോദിച്ചു: യാ സയ്യിദ്, ഞാന്‍ അവനില്‍ ഈമാൻ വെക്കേണ്ടതിന് അവന്‍ ആരാണ്? 37ഈസാ(അ) പറഞ്ഞു: നീ അവനെ കണ്ടു കഴിഞ്ഞു. നിന്നോടു മുലാക്കാത്താക്കുന്നവന്‍ തന്നെയാണ് അവന്‍ . 38യാ സയ്യിദ്, ഞാന്‍ ഈമാൻ വെക്കുന്നു എന്നു പറഞ്ഞു കൊണ്ട് അവന്‍ ഈസാ(അ)ന് സുജൂദ് ചെയ്തു. 39ഈസാ(അ) പറഞ്ഞു: അഅ്മികളായവര്‍ മുബ്സിറാകയും മുബ്സിറായവര്‍ അഅ്മികളായിത്തീരുകയും ചെയ്യേണ്ടതിന് ഖിയാമത്തിനായിട്ടാണു ഞാന്‍ ഈ ദുനിയാവിലേക്കു വന്നത്. 40അവന്റെ ഖരീബിലുണ്ടായിരുന്ന ഏതാനും ഫരിസേയര്‍ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും അഅ്മിയാണോ? 41ഈസാ(അ) അവരോടു പറഞ്ഞു: അഅ്മിയായിരുന്നെങ്കില്‍ നിങ്ങള്‍ക്കു ഖതീഅ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളില്‍ ഖതീഅ നിലനില്‍ക്കുന്നു.