യഹിയ്യാ 20  

ശൂന്യമായ ഖബർ

(മത്തായി 28:1-10; മര്‍ക്കോസ് 16:1-8; ലൂക്കാ 24:1-12)

20 1ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ഖബറിന്റെ സമീപത്തേക്കു വന്നു. ഖബറിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. 2അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ സ്‌നേഹിച്ചിരുന്ന മറ്റേ സാഹബാൻറെയും അടുത്തെത്തി പറഞ്ഞു: റബ്ബിനെ അവര്‍ ഖബറില്‍ നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, നബി (അ) നെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. 3പത്രോസ് ഉടനെ മറ്റേ സാഹബാനോടു കൂടെ ഖബർസ്ഥാൻറെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി. 4എന്നാല്‍, മറ്റേ സാഹബാന്‍ പത്രോസിനെക്കാള്‍ കൂടുതല്‍ വേഗം ഓടി ആദ്യം ഖബറിൻറെ അടുത്തെത്തി. 5കുനിഞ്ഞു നോക്കിയപ്പോള്‍ തുണി കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. 6അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് ഖബറില്‍ പ്രവേശിച്ചു. 7തുണി അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല തുണിയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന്‍ കണ്ടു. 8അപ്പോള്‍ ഖബറിൻറെ അടുത്ത് ആദ്യം എത്തിയ മറ്റേ സാഹബാനും അകത്തു പ്രവേശിച്ച് കണ്ടു വിശ്വസിച്ചു. 9അവന്‍ മയ്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്ന കലാം അവര്‍ അതുവരെ മനസ്‌സിലാക്കിയിരുന്നില്ല. 10പിന്നെ സാഹബാക്കൾ മടങ്ങിപ്പോയി.

ഈസാ അൽ മസീഹ് മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെടുന്നു

(മര്‍ക്കോസ് 16:9-11)

11മറിയം ഖബറിനു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു ഖബറിലേക്കു നോക്കി. 12വെള്ളവസ്ത്രം ധരിച്ച രണ്ടു മലക്കുകൾ ഈസാ അൽ മസീഹിന്‍റെ മയ്യത്ത് വച്ചിരുന്നിടത്ത്, ഒരുവന്‍ തലയ്ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത് അവള്‍ കണ്ടു. 13അവര്‍ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവള്‍ പറഞ്ഞു: എന്റെ റബ്ബിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ. 14ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ ഈസാഅൽ മസീഹ് നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് ഈസാ അൽ മസീഹാണെന്ന് അവള്‍ക്കു മനസ്‌സിലായില്ല. 15ഈസാ അൽ മസീഹ് അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അദ്ദേഹത്തെ എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളാം. 16ഈസാ അൽ മസീഹ് അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്‌ബോനി എന്ന് ഹെബ്രായ ഭാഷയില്‍ വിളിച്ചു ഉസ്താദ് എന്നര്‍ഥം. 17ഈസാ അൽ മസീഹ് പറഞ്ഞു: നീ എന്നെ തടഞ്ഞു നിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്‍മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ റബ്ബിന്റെയും നിങ്ങളുടെ റബ്ബിന്റെയും അടുത്തേക്ക് പോകുന്നു എന്നു പറയുക. 18മഗ്ദലേനമറിയം ചെന്ന് ഞാന്‍ റബ്ബിനെ കണ്ടു എന്നും അൽ മസീഹ് ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും സാഹബാക്കളെ അറിയിച്ചു.

സാഹബാക്കൾക്കു പ്രത്യക്ഷപ്പെടുന്നു

(മത്തായി 28:16-20; മര്‍ക്കോസ് 16:14-18; ലൂക്കാ 24:36-49)

19ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് സാഹബാക്കൾ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, ഈസാഅൽ മസീഹ് വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സലാം! 20ഇപ്രകാരം പറഞ്ഞുകൊണ്ട് അൽ മസീഹ് തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. റബ്ബിനെ കണ്ട് സാഹബാക്കൾ സന്തോഷിച്ചു. 21ഈസാ അൽ മസീഹ് വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സലാം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. 22ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ റൂഹുൽ ഖുദ്ദൂസിനെ സ്വീകരിക്കുവിന്‍. 23നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.

തോമസിന്റെ സംശയം

24പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് ഈസാഅൽ മസീഹ് വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല. 25അതുകൊണ്ടു മറ്റു സാഹബാക്കൾ അവനോടു പറഞ്ഞു: ഞങ്ങള്‍ റബ്ബിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അൽ മസീഹിന്‍റെ കൈകളില്‍ ആണികളുടെ ഓട്ട ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അദ്ദേഹത്തിന്‍െറ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.

26എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അൽ മസീഹിന്‍റെ സാഹബാക്കൾ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. ഈസാ അൽ മസീഹ് വന്ന് അവരുടെ മധ്യത്തില്‍ നിന്നു കൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സലാം! 27നബി (അ) തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. 28തോമസ് പറഞ്ഞു: എന്റെ പടച്ചോനേ, എന്റെ റബ്ബേ! 29ഈസാഅൽ മസീഹ് അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.

30ഈ കിത്താബിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും ഈസാ അൽ മസീഹ് സാഹബാക്കളുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു. 31എന്നാല്‍, ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത്, ഈസാ അൽ മസീഹ്, റബ്ബുൽ ആലമീനായ തമ്പുരാനാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അള്ളാഹുവിൻറെ നാമത്തില്‍ ഹയാത്തുണ്ടാകുന്നതിനും വേണ്ടിയാണ്.


Footnotes