യഹിയ്യാ 19  

19 1പീലാത്തോസ് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അൽ മസീഹ്ന്‍റെ തലയില്‍ വച്ചു; 2ഒരു ചോന്ന മേല്‍കുപ്പായം അവനെ അണിയിച്ചു. 3അവര്‍ നബിയുടെ അടുക്കല്‍ വന്ന് ജൂദരുടെ രാജാവേ, സലാം! എന്നു പറഞ്ഞ് കൈ കൊണ്ട് അവനെ അടിച്ചു.

4പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാന്‍ നബിയില്‍ കാണുന്നില്ല എന്നു നിങ്ങള്‍ അറിയാന്‍ ഇതാ,അൽ മസീഹിനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു. 5മുള്‍ക്കിരീടവും ചോന്ന മേല്‍ക്കുപ്പായവും ധരിച്ച് ഈസാ അൽ മസീഹ് പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ, മനുഷ്യന്‍!

6അൽ മസീഹിനെ കണ്ടപ്പോള്‍ ഇമാം പ്രമുഖന്‍മാരും സേവകരും വിളിച്ചു പറഞ്ഞു: മസീഹിനെ ക്രൂശിക്കുക! അൽ മസീഹിനെ ക്രൂശിക്കുക! പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ തന്നെ അൽ മസീഹിനെ കൊണ്ടു പോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അൽ മസീഹില്‍ ഒരു കുറ്റവും കാണുന്നില്ല.

7ജൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇദ്ദേഹം മരിക്കണം. കാരണം, ഇദ്ദേഹം തന്നെത്തന്നെ ഇബ്നുള്ളയെന്നു അവകാശപ്പെടുന്നു.

8ഇതു കേട്ടപ്പോള്‍ പീലാത്തോസ് കൂടുതല്‍ ഭയപ്പെട്ടു. 9അവന്‍ വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് ഈസാ അൽ മസീഹ് നോടു ചോദിച്ചു: നീ എവിടെ നിന്നാണ്? ഈസാ അൽ മസീഹ് മറുപടിയൊന്നും പറഞ്ഞില്ല. 10പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?

11ഈസാഅൽ മസീഹ് പറഞ്ഞു: ഉന്നതത്തില്‍ നിന്നു നല്‍കപ്പെട്ടില്ലായിരുന്നു വെങ്കില്‍ എന്‍റെ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചു തന്നവന്‍റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്.

12അപ്പോള്‍ മുതല്‍ പീലാത്തോസ് നബിയെ വിട്ടയ്ക്കാന്‍ ശ്രമമായി. എന്നാല്‍, ജൂദര്‍ വിളിച്ചു പറഞ്ഞു: ഇവനെ മോചിപ്പിക്കുന്ന പക്ഷം നീ സീസറിന്‍റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്‍റെ വിരോധിയാണ്.

13ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് ഈസാ അൽ മസീഹനെ പുറത്തേക്കു കൊണ്ടു വന്ന്, കല്‍ത്തളം-ഹെബ്രായ ഭാഷയില്‍ ഗബ്ബാത്ത-എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ന്യായാസനത്തില്‍ ഇരുന്നു. 14അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ ജൂദരോടു പറഞ്ഞു:

15ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചു പറഞ്ഞു: കൊണ്ടുപോകൂ, അൽ മസീഹിനെ കൊണ്ടു പോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? ഇമാം പ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.

16അപ്പോള്‍ അവന്‍ ഈസാ അൽ മസീഹിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.

ഈസാ അൽ മസീഹിനെ ക്രൂശിക്കുന്നു

(മത്തായി 27:32-44; മര്‍ക്കോസ് 15:21-32; ലൂക്കാ 23:26-43)

17അവര്‍ ഈസാ അൽ മസീഹിനെ ഏറ്റുവാങ്ങി. അവിടുന്നു സ്വയം കുരിശും ചുമന്നു കൊണ്ട് തലയോടിടം-ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ-എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. 18അവിടെ അവര്‍ ഈസാഅൽ മസീഹിനെ ക്രൂശിച്ചു; അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു പേരെയും; ഈസാ അൽ മസീഹിനെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും.

19പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി കുരിശിനു മുകളില്‍ വച്ചു. അത് ഇങ്ങനെയായിരുന്നു: ഈസാ നാസറീന്‍, ജൂദരുടെ രാജാവ്. 20ഈസാ അൽ മസീഹിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാല്‍ ജൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു. 21ജൂദരുടെ ഇമാം പ്രമുഖന്‍മാര്‍ പീലാത്തോസിനോടു പറഞ്ഞു: ജൂദരുടെ രാജാവ് എന്നല്ല, ജൂദരുടെ രാജാവു ഞാനാണ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത്.

22പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത് എഴുതി.

23പടയാളികള്‍ ഈസാഅൽ മസീഹിനെ ക്രൂശിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു-ഓരോ പടയാളിക്കും ഓരോ ഭാഗം. അദ്ദേഹത്തിന്‍റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍ മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.

24ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്‍റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്‍റെ അങ്കിക്കു വേണ്ടി അവര്‍ കുറിയിട്ടു എന്ന നബി വചനം പൂര്‍ത്തിയാകാന്‍ വേണ്ടിയാണ്

25പടയാളികള്‍ ഇപ്രകാരം ചെയ്തത്. ഈസാ അൽ മസീഹിന്‍റെ കുരിശിനരികെ അവന്‍റെ ഉമ്മയും ഉമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍റെ ബീവി മറിയവും മഗ്ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു. 26ഈസാ അൽ മസീഹ് തന്‍റെ ഉമ്മയും താന്‍ സ്നേഹിച്ച ഒരു സാഹബാനും അടുത്തു നില്‍ക്കുന്നതു കണ്ട് ഉമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്‍റെ മകന്‍ . 27അനന്തരം ഈസാ അൽ മസീഹ് ആ സാഹബാനോടു പറഞ്ഞു: ഇതാ, നിന്‍റെ ഉമ്മ. അപ്പോള്‍ മുതല്‍ ആ സാഹബാന്‍ അവളെ സ്വന്തം വീട്ടില്‍ സ്വീകരിച്ചു.

ഈസാ അൽ മസീഹിന്‍റെ വഫാത്ത്

28അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് അള്ളാഹുവിന്‍റെ വചനം പൂര്‍ത്തിയാകാന്‍ വേണ്ടി ഈസാ അൽ മസീഹ് പറഞ്ഞു: എനിക്കു ദാഹിക്കുന്നു. 29ഒരു പാത്രം നിറയെ സുര്‍ക്ക അവിടെയുണ്ടായിരുന്നു. അവര്‍ സുര്‍ക്കയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പു ചെടിയുടെ തണ്ടില്‍ വച്ച് ഈസാ അൽ മസീഹന്‍റെ ചുണ്ടോടടുപ്പിച്ചു. 30ഈസാ അൽ മസീഹ് സുര്‍ക്ക സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അദ്ദേഹം തല ചായ്ച്ച് റൂഹിനെ സമര്‍പ്പിച്ചു.

ഖല്‍ബ് പിളര്‍ക്കപ്പെടുന്നു

31അത് സാബത്തിനുള്ള ഒരുക്കത്തിന്‍റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍ വേണ്ടി അവരുടെ കാലുകള്‍ ഒടിക്കാനും അവരെ നീക്കം ചെയ്യാനും ജൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. 32അതിനാല്‍ പടയാളികള്‍ വന്ന് നബിയോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ ഒടിച്ചു. 33അവര്‍ ഈസാ അൽ മസീഹ് സമീപിച്ചപ്പോള്‍ മയ്യത്തായി എന്നു കാണുകയാല്‍ അൽ മസീഹിൻറെ കാലുകള്‍ ഒടിച്ചില്ല. 34എന്നാല്‍, പടയാളികളിലൊരുവന്‍ നബിയുടെ ഖല്‍ബില്‍ കുന്തം കൊണ്ടു കുത്തി. ഉടനെ അതില്‍ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു. 35അതു കണ്ടയാള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്‍റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു. 36നബിയുടെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്ന നബി വചനം പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത്. 37മറ്റൊരു അൽ മസീഹ് വചനം പറയുന്നു: തങ്ങള്‍ കുത്തി മുറിവേല്‍പിച്ചവനെ അവര്‍ നോക്കി നില്‍ക്കും.

ഈസാഅൽ മസീഹിന്‍റെ ഖബറടക്കം

(മത്തായി 27:57-61; മര്‍ക്കോസ് 15:42-47; ലൂക്കാ 23:50-56)

38ജൂദരോടുള്ള പേടി കാരണം ഈസാ അൽ മസീഹിന്‍റെ രഹസ്യ സാഹബാനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ് ഈസാ അൽ മസീഹിന്‍റെ മയ്യത്ത് എടുത്തു മാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‍കി. അവന്‍ വന്ന് മയ്യത്ത് എടുത്തു മാറ്റി. 39ഈസാ അൽ മസീഹിമിനെ ആദ്യം രാത്രിയില്‍ ചെന്നു കണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവും ചേര്‍ന്ന ഏകദേശം നൂറു റാത്തല്‍ അത്തറും അവന്‍ കൊണ്ടു വന്നിട്ടുണ്ടായിരുന്നു. 40അവര്‍ ഈസാ അൽ മസീഹിന്‍റെ മയ്യത്തെടുത്തു ജൂദരുടെ ഖബറടക്ക രീതിയനുസരിച്ചു അത്തറോടുകൂടെ തുണിയില്‍ പൊതിഞ്ഞു. 41ഈസാ അൽ മസീഹ് ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും ഖബറടക്കിയിട്ടില്ലാത്ത ഒരു പുതിയ ഖബറും ഉണ്ടായിരുന്നു. 42ജൂദരുടെ ഒരുക്കത്തിന്‍റെ ദിനമായിരുന്നതിനാലും ഖബറിസ്ഥാന്‍ സമീപത്തായിരുന്നതിനാലും അവര്‍ ഈസാഅൽ മസീഹിമിനെ അവിടെ ഖബറടക്കി.


Footnotes