യഹിയ്യ 1
കലിമത്തുള്ളാ മനുഷ്യനായി
1 1ആദിയില്‍ കലിമ ഉണ്ടായിരുന്നു; കലിമ അള്ളാഹുവിനോടു കൂടെയായിരുന്നു; കലിമ അള്ളാഹുവായിരുന്നു. 2അവിടുന്നു ആദിയില്‍ അള്ളാഹുവിനോടു കൂടെയായിരുന്നു. 3സമസ്തവും കലിമത്തുള്ളയിലൂടെ[a] 1.3 കലിമത്തുള്ളയിലൂടെ it's only for MMV ഉണ്ടായി; ഒന്നും അവിടുത്തെക്കൂടാതെ ഉണ്ടായിട്ടില്ല. 4അവനിൽ ഹയാത്തുണ്ടായിരുന്നു. ആ ഹയാത്ത് ഇൻസാനിയത്തിന്റെ നൂറായിരുന്നു. 5ള്വലമിൽ പ്രകാശിക്കുന്നതായിരുന്നു അൽ നൂറ്; അതിനെ തംലീക്കാക്കാന്‍ ള്വലമിനു കഴിഞ്ഞില്ല.
6അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) മുർസലാക്കിയ ഒരു ഇൻസാൻ വന്നു. അവന്‍റെ ഇസ്മ് യഹിയ്യ എന്നാണ്. 7അദ്ദേഹത്തിലൂടെ എല്ലാവരും ഈമാൻ വെക്കേണ്ടതിനു അൽ നൂറിന് ശഹാദത്ത് നൽകാനായി വന്നു; 8അദ്ദേഹം അൽ നൂറായിരുന്നില്ല; അൽ നൂറിനു ശഹാദത്ത് നല്‍കാന്‍ വന്നവനാണ്.
9എല്ലാ ഇൻസാനിയത്തിനെയും പ്രകാശിപ്പിക്കുന്ന നൂറുൽ ഹഖ് ദുനിയാവിലേക്കു വന്നുകൊണ്ടിരുന്നു. 10അവിടുന്ന് ദുനിയാവിലായിരുന്നു. ദുനിയാവ് അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ദുനിയാവിന് അവിടുത്തെ അറഫായില്ല. 11അവിടുന്ന് സ്വജനത്തിന്‍റെ ഖരീബിലേക്കു വന്നു; എന്നാല്‍, അവര്‍ അവിടുത്തെ ഖുബൂലാക്കിയില്ല. 12തന്നെ ഖുബൂലാക്കുന്നവർക്കും, തന്‍റെ ഇസ്മിൽ ഈമാൻ വെക്കുന്നവര്‍ക്കുമെല്ലാം, അള്ളാഹുവിന്‍റെ ഔലാദുകളാകാന്‍ അവിടുന്ന് അധികാരം നല്‍കി. 13അവിടുന്ന് ജനിച്ചതു രക്തത്തില്‍ നിന്നോ ശാരീരികമായ റഅ്ബത്തില്‍ നിന്നോ പുരുഷന്‍റെ റഅ്ബത്തിൽ നിന്നോ അല്ല, അള്ളാഹുവില്‍ നിന്നത്രേ.
14കലിമത്തുള്ള ലഹം ആയി നിഅമത്തും ഹഖും നിറഞ്ഞവനായി നമ്മുടെയിടയില്‍ വസിച്ചു. അദ്ദേഹത്തിന്‍റെ തംജീദ് നമ്മള്‍ ദര്‍ശിച്ചു - ഫദുലുൽ ഇലാഹും ഹഖും നിറഞ്ഞതും അബ്ബയുടെ ഏക മൌലൂദിന്റേതുമായ തംജീദ്. 15യഹിയ്യ നബി ശഹാദത്ത് നല്‍കിക്കൊണ്ടു വിളിച്ചു പറഞ്ഞു: ഇദ്ദേഹത്തെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്‍റെ ജമാഅത്തായി വരുന്നവന്‍ എന്നെക്കാള്‍ കബീർ വാഹിദാണ്; കാരണം, എനിക്കുമുമ്പുതന്നെ അവൻ മൌജൂദായിരുന്നു. 16അവിടുത്തെ പൂര്‍ണതയില്‍ നിന്നു നാമെല്ലാം നിഅമത്തിനുമേൽ ബർകത്ത് സ്വീകരിച്ചിരിക്കുന്നു. 17എന്തുകൊണ്ടെന്നാല്‍, ശരീഅത്ത് മൂസാ നബി വഴി നല്‍കപ്പെട്ടു; നിഅ്മത്തും ഹഖുമാകട്ടെ, ഈസാ[c] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വഴി ഉണ്ടായി. 18അള്ളാഹുവിനെ ആരും ഒരിക്കലും കണ്ടിട്ടില്ല. അബ്ബയുടെമടിയിലിരിക്കുന്ന ഏക മൌലൂദാണ് അവിടുത്തെ ളുഹൂറാക്കിയത്.
യഹിയ്യ നബിയുടെ ശഹാദത്ത്
19നീ ആരാണ് എന്നു ചോദിക്കാന്‍ യൂദര്‍ ജറുസലെമില്‍ നിന്നു ഇമാമുമാരെയും ലേവ്യരെയും അയച്ചപ്പോള്‍ യഹിയ്യ നബിയുടെ ശഹാദത്ത് ഇതായിരുന്നു 20ഞാന്‍ അല്‍ മസീഹ് അല്ല, അദ്ദേഹം ഒരു ശക്കുമില്ലാതെ ഇഅ് ലാൽ ചെയ്തു. അവര്‍ ചോദിച്ചു: എങ്കില്‍പ്പിന്നെ നീ ആരാണ്? ഇല്ല്യാസ് നബി ആണോ? അല്ല എന്ന് അദ്ദേഹം പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: 21എങ്കില്‍, നീ ആ നബി ആണോ? അല്ല എന്ന് അദ്ദേഹം ഇജാപത്ത് നല്‍കി. 22അവര്‍ വീണ്ടും ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ആരാണ്, ഞങ്ങളെ മുർസലാക്കിയവര്‍ക്കു ഞങ്ങള്‍ എന്തു ഇജാപത്ത് കൊടുക്കണം? നഫ്സിയായി നീ എന്തു പറയുന്നു? 23അദ്ദേഹം പറഞ്ഞു: യസ്സയ്യാ നബി പറഞ്ഞതുപോലെ, അള്ളാഹുവിന്‍റെ ത്വരീഖകൾ സ്വഹീഹാക്കുവിന്‍ എന്നു സഹ്റായില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണു ഞാന്‍.
24മുർസലാക്കിയവർ ഫരിസേയരുടെ ജമാഅത്തിലുള്ളവരായിരുന്നു. 25അവര്‍ അദ്ദേഹത്തോടു ചോദിച്ചു: നീ അല്‍ മസ്സീഹോ, ഇല്ല്യാസോ ആ നബിയോ അല്ലെങ്കില്‍, പിന്നെ ഗുസല്‍ നല്‍കാന്‍ കാരണമെന്ത്? 26യഹിയ്യ നബി പറഞ്ഞു: ഞാന്‍ മാഅ് കൊണ്ടു ഗുസല്‍ നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ക്ക് അറഫാവാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്. 27എന്‍റെ ജമാഅത്തായി വരുന്ന നബിയുടെ ചെരിപ്പിന്‍റെ വാറഴിക്കുവാന്‍ പോലും എനിക്ക് ഖീമത്തില്ല. 28യഹിയ്യ നബി ഗുസല്‍ നല്‍കിക്കൊണ്ടിരുന്ന ഉർദൂന്റെ അക്കരെ ബഥാനിയായിലാണ് ഇതു സംഭവിച്ചത്.
കുർബാനുള്ളാ
29അടുത്ത യൌമിൽ ഈസാ(അ) തന്‍റെ ഖരീബിലേക്കു വരുന്നതു കണ്ട് യഹിയ്യ നബി പറഞ്ഞു: ഇതാ, ദുനിയാവിന്റെ ഖതീഅ നീക്കുന്ന അള്ളാഹുവിന്‍റെ കുഞ്ഞാട്[d] 1.29 കുഞ്ഞാട് KJV Lamb for exeget check
ആദ്യസ്വഹാബികള്‍
35അടുത്ത യൌമിൽ യഹിയ്യ നബി തന്‍റെ ശാകിർദുകളില്‍[e] 1.35 ശാകിർദുകളില്‍ യോഹന്നാന്റെ ശിഷ്യൻമാർ(ശാകിർദുകൾ) യേശുവിന്റെ ശിഷ്യന്മാരാകുമ്പോൾ സ്വഹാബികളാകുന്നു(അപ്പോസ്തലന്മാർ) രണ്ടു പേരോടു കൂടെ നില്‍ക്കുമ്പോള്‍ 36ഈസാ(അ) നടന്നു വരുന്നതു കണ്ടു പറഞ്ഞു: ഇതാ, അള്ളാഹുവിന്‍റെ കുർബാനുള്ളാ! 37അവന്‍ പറഞ്ഞതു കേട്ട് ആ രണ്ടു ശാകിർദുകള്‍ ഈസാ(അ)നെ അനുഗമിച്ചു. 38ഈസാ(അ) തിരിഞ്ഞ്, അവര്‍ തന്‍റെ പിന്നാലെ വരുന്നതു കണ്ട്, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ - മുഅല്ലീം. എന്നാണ് ഇതിനര്‍ഥം - അങ്ങ് എവിടെയാണു വസിക്കുന്നത്? 39അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് ഈസാ(അ)ന്റെ മക്കാനുൽ ഇഖാമ കാണുകയും അന്ന് ഈസാ(അ)നോടുകൂടെ പാർക്കുകയും ചെയ്തു. അപ്പോള്‍ തഖ് രീബൻ ളുഹ്ർ കഴിഞ്ഞിരുന്നു. 40യഹിയ്യ നബി പറഞ്ഞതു കേട്ട് ഈസാ(അ)നെ അനുഗമിച്ച ആ രണ്ടുപേരില്‍ ഒരുവന്‍ ശിമയൂന്‍ സഫ് വാന്റെ അഖുവായ അന്ത്രയോസായിരുന്നു. 41അവന്‍ ആദ്യമേ തന്‍റെ അഖുവായ ശിമയോനെ കണ്ട് അവനോട്, ഞങ്ങള്‍ ഈസാ അല്‍ -മസ്സീഹിനെ കണ്ടു എന്നു പറഞ്ഞു. 42അവനെ ഈസാ(അ)ന്റെ അടുത്തു കൊണ്ടുവന്നു. ഈസാ(അ) അവനെ നോക്കി പറഞ്ഞു: നീ ശിമയോൻ ഇബ്നു യഹിയ്യയാണ്. സഫാ - പാറ - എന്നു നീ വിളിക്കപ്പെടും.
ഫൽബൂസും നഥാനയേലും
43പിറ്റേദിവസം ഈസാ(അ) ഗലീലിയിലേക്കു പോകാനൊരുങ്ങി. ഫൽബൂസിനെക്കണ്ടപ്പോള്‍ ഈസാ(അ) അവനോടു പറഞ്ഞു: എന്റെ ജമാഅത്തായി വരിക. 44ഫൽബൂസ് അന്ത്രയോസിന്‍റെയും സഫ് വാന്റെയും പട്ടണമായ ബേത്സയ്ദായില്‍ നിന്നുള്ളവനായിരുന്നു. 45ഫൽബൂസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മൂസാ നബി തൗറാത്തിലും അമ്പിയാക്കന്മാരുടെ മറ്റ് കിത്താബുകളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അൽ മസീഹ് നെ - ഇബ്നു യൂസുഫ്, നസറത്തില്‍ നിന്നുള്ള ഈസായെ - ഞങ്ങള്‍ കണ്ടു. 46നഥാനയേല്‍ ചോദിച്ചു: നസ്രത്തില്‍ നിന്ന് എന്തെങ്കിലും ഖൈറ് ഉണ്ടാകുമോ? ഫൽബൂസ് പറഞ്ഞു: വന്നു കാണുക! 47നഥാനയേല്‍ തന്‍റെ ഹള്റത്തിലേക്കു വരുന്നതു കണ്ട് ഈസാ (അ) അവനെപ്പറ്റി പറഞ്ഞു: ഇതാ, മസീഫ് ഇല്ലാത്ത ഒരു അസ്സൽ ഇസ്രായേല്‍ക്കാരന്‍! 48അപ്പോള്‍ നഥാനയേല്‍ ചോദിച്ചു: നിനക്ക് എന്നെ എങ്ങനെ അറഫാകുന്നു? ഈസാ(അ) ഇജാപത്ത് പറഞ്ഞു: ഫൽബൂസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ അൽതീൻ മരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു. 49നഥാനയേല്‍ പറഞ്ഞു: റബ്ബീ, അങ്ങ് ഇബ്നുള്ളാ ആണ്; ഇസ്രായേലിന്‍റെ മലിക്കുൽ മുലൂക്കാണ്. 50ഈസാ(അ) പറഞ്ഞു: അൽതീൻ മരത്തിന്‍റെ ചുവട്ടില്‍ നിന്നെ കണ്ടു എന്നു ഞാന്‍ പറഞ്ഞതു കൊണ്ട് നീ എന്നില്‍ ഈമാൻ വെക്കുന്നു, അല്ലേ? എന്നാല്‍ ഇതിനെക്കാള്‍ അഅ്ളമായത് നീ കാണും. 51ഈസാ(അ) തുടര്‍ന്നു: ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, ജന്നത്ത് തുറക്കപ്പെടുന്നതും ഇബ്നുൽ ഇൻസാന്റെ ഖരീബില്‍ മലായിക്കത്തുകള്‍ കയറിപ്പോകുന്നതും ഇറങ്ങിവരുന്നതും നിങ്ങള്‍ കാണും.