യാഖൂബ് 1  

സലാം

1 1അള്ളാഹുവിന്റെയും റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെയും അബ്ദായ യാഖൂബ്, കാഫിറുകളുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് സലാം.

ഈമാനും ഇൽമും

2എന്റെ ഇഖ് വാനീങ്ങളേ, മുഖ്തലിഫായ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍. 3എന്തെന്നാല്‍, ഈമാൻ പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറഫായിരിക്കുന്നല്ലോ. 4ഈ സ്ഥിരത പൂര്‍ണ സമറത്ത് പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും.

5നിങ്ങളില്‍ ഹിക്മത്ത് കുറവുള്ളവന്‍ അള്ളാഹുവിനോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും കറമോടെ നല്‍കുന്നവനാണ് അവിടുന്ന്. 6സംശയിക്കാതെ, ഈമാനോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകി മറിയുന്ന കടല്‍ത്തിരയ്ക്കു തുല്യനാണ്. 7സംശയ മനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചല പ്രകൃതിയുമായ ഒരുവന് 8എന്തെങ്കിലും റബ്ബുൽ ആലമീനില്‍ നിന്നു ലഭിക്കുമെന്നു കരുതരുത്.

ദാരിദ്ര്യവും സമ്പത്തും

9എളിയ അഖുവായ പോലും തനിക്കു ലഭിച്ചിരിക്കുന്ന ഔന്നത്യത്തില്‍ അഭിമാനിക്കട്ടെ. 10ധനവാന്‍ താഴ്ത്തപ്പെടുന്നതില്‍ അഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്റെ പൂവു പോലെ അവന്‍ കടന്നു പോകും. 11ശംസ് ഉഗ്ര താപത്തോടെ ഉദിച്ചുയര്‍ന്ന് പുല്ലിനെ ഉണക്കിക്കളയുന്നു. അതിന്റെ പൂവു കൊഴിഞ്ഞു വീഴുന്നു; സൗന്ദര്യം ഉറൂബാവുകയും ചെയ്യുന്നു. ഇപ്രകാരം ധനികനും തന്റെ ഉദ്യമങ്ങള്‍ക്കിടയ്ക്കു മങ്ങിമറഞ്ഞു പോകും.

പരീക്ഷകളെ നേരിടുക

12പരീക്ഷകള്‍ സബൂറോടെ സഹിക്കുന്നവന്‍ മുബാറക്കാണ്. എന്തെന്നാല്‍, അവന്‍ പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കു അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ മൌഊദ് ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും. 13പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ അള്ളാഹുവിനാലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, അള്ളാഹു സുബുഹാന തഅലാ തിന്‍മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. 14ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. 15ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. ഖതീഅ പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.

16എന്റെ പ്രിയ ഇഖ് വാനീങ്ങളേ, നിങ്ങള്‍ക്കു മാര്‍ഗഭ്രംശം സംഭവിക്കരുത്. 17ഉത്തമവും പൂര്‍ണവുമായ എല്ലാദാനങ്ങളും അലാഇൽ നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ അബ്ബയിൽനിന്നു വരുന്നു. 18തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന് ഹഖിന്റെ വചനത്താല്‍, നമുക്കു വിലാദത്ത് നല്‍കാന്‍ അവിടുന്നു തിരുമനസ്‌സായി.

കലിമത്ത് ഹിഫാളത്ത് ചെയ്യുക

19എന്റെ പ്രിയ ഇഖ് വാനീങ്ങളേ, ദിക്റാക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരും ആയിരിക്കണം. 20മനുഷ്യന്റെ ഗളബ് അള്ളാഹുവിൻറെ അദ്ൽന്റെ പ്രവര്‍ത്തനത്തിനു പ്രേരണ നല്‍കുന്നില്ല; 21ആകയാല്‍, എല്ലാ അശുദ്ധിയും വര്‍ദ്ധിച്ചു വരുന്ന ശർറും ഉപേക്ഷിച്ച്, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ റൂഹിനെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം ഖുബൂലാക്കുവിന്‍.

22നിങ്ങള്‍ കലിമത്ത് സംഅ് ചെയ്യുക മാത്രം ചെയ്യുന്ന ആത്മ വഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍. 23കലിമത്ത് സംആക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്റെ വജ്ഹ് കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശനാണ്. 24അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നു പോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍ തന്നെ മറന്നുകളയുകയും ചെയ്യുന്നു. 25കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ് പൂര്‍ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്റെ നിയമത്തെ, ദഖീഖായി ഗ്രഹിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക. തന്റെ അമലുകളില്‍ അവന്‍ അനുഗൃഹീതനാകും.

26താന്‍ അള്ളാഹുവിൽ ഭക്തനാണെന്ന് ഒരുവന്‍ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ ഖൽബിനെ വഞ്ചിക്കുകയും ചെയ്താല്‍ അവന്റെ ഭക്തി വ്യര്‍ഥമത്രേ. 27അബ്ബാ അൽ ഖാലിഖ് റബ്ബുൽ ആലമീന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ദുനിയാവിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക.


Footnotes