ഇബ്രാനി 9
ഖുർബാനി, പഴയതും പുതിയതും
9 1അവ്വലിലെ ഉടമ്പടിയനുസരിച്ചു തന്നെ ഇബാദത്തിനുള്ള ഹുക്മുകളും ഭൗമികമായ മുഖദ്ദിസ്സായ സ്ഥലവും ഉണ്ടായിരുന്നു. 2ദീപ പീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ ഖൈമ മുഖദ്ദിസ്സായ സ്ഥലമെന്നു വിളിക്കപ്പെടുന്നു. 3രണ്ടാം വിരിക്കകത്തുള്ള ഖൈമ അതിവിശുദ്ധ മകാൻ എന്നു വിളിക്കപ്പെടുന്നു. 4അതില്‍ സ്വര്‍ണം കൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നു പൊതിഞ്ഞ വാഗ്ദാന താബൂത്തും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ കലശവും അഹറോന്റെ തളിര്‍ത്ത വടിയും അഹ്ദിന്റെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു. 5പേടകത്തിനു മീതെ കൃപാസനത്തിന്‍മേല്‍ ളില്ല് വീഴ്ത്തിയിരുന്ന തംജീദിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല.
6ഇവയെല്ലാം സജ്ജീകരിച്ചതിനു ബഅ്ദായായി, ഇമാംമാര്‍ എല്ലാ സമയത്തും അവ്വലിലെ കൂടാരത്തില്‍ പ്രവേശിച്ചു ഖിദ്മത്ത് നിര്‍വഹിച്ചിരുന്നു. 7രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാന ഇമാംമാർ മാത്രം തനിക്കുവേണ്ടിയും ഖൌമിന്റെ തെറ്റുകള്‍ക്കു വേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. 8ഈ കാലഘട്ടത്തിന്റെ പ്രതീകമായ അവ്വലിലെ ഖൈമ നിലനില്‍ക്കുന്നിടത്തോളം കാലം, ഇബാദത്തിൻറെ കൂടാരത്തിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു റൂഹുൽ ഖുദ്ധൂസ് ഇതിനാല്‍ വ്യക്തമാക്കുന്നു. 9അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത തഹിയ്യത്തുകളും ഖുർബാനികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്. 10നവീകരണ കാലം വരെ നിലവിലിരുന്ന ഭക്ഷണപാനീയങ്ങള്‍, പലവിധ ക്ഷാളനങ്ങള്‍ എന്നിങ്ങനെ ശാരീരിക നിയമങ്ങളോടു മാത്രമേ അവയ്ക്കു ബന്ധമുള്ളൂ.
11എന്നാല്‍, വരാനിരിക്കുന്ന നന്‍മകളുടെ പ്രധാന ഇമാമായി കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ളുഹൂറാക്കപ്പെട്ടു. കൂടുതല്‍ അളീമായതും പൂര്‍ണവും മനുഷ്യ നിര്‍മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി ഇബാദത്തിൻറെ കൂടാരത്തിൽ അവന്‍ പ്രവേശിച്ചു. 12അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്. 13തയ്സുകളുടെയും കാളക്കിടാക്കളുടെയും ദമ് തളിക്കുന്നതും ഇജ്-ലത്തിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ത്വാഹിറാക്കുന്നു. 14എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ അള്ളാഹുവിനു തന്നെത്തന്നെ സമര്‍പ്പിച്ച കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ദമ്, ജീവിക്കുന്ന മഅബൂദ് അള്ളാഹുവെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജീവ അമലുകളില്‍ നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!
15വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, അവന്‍ ഒരു ജദീദായ അഹ്ദിന്റെ മധ്യസ്ഥനായി. കാരണം, അവ്വലിലെ അഹ്ദിനു വിധേയരായിരിക്കെ, ശരീഅത്ത് ലംഘിച്ചവര്‍ക്ക് അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു. 16മരണ പത്രത്തിന്റെ കാര്യത്തില്‍, അത് എഴുതിയവന്റെ മരണം സ്ഥിരീകരിക്കപ്പെടണം. 17മരണപത്രം സാധൂകരിക്കപ്പെടുന്നതു മരണശേഷം മാത്രമാണ്; അതുണ്ടാക്കിയവന്‍ ജീവിച്ചിരിക്കെ അതിന് ഒരു സാധുതയുമില്ലല്ലോ. 18അതിനാല്‍, ദമ് കൂടാതെയല്ല അവ്വലിലെ അഹ്ദും ഉറപ്പിക്കപ്പെട്ടത്. 19മൂസാ നബി ശറഇലെ ഓരോ കല്‍പനയും ജനങ്ങളോടു പ്രഖ്യാപിച്ചപ്പോള്‍ അവന്‍ പശുക്കിടാക്കളുടെയും ആടുകളുടെയും ദമ് മാഇല്‍ കലര്‍ത്തി ചെമന്ന ആട്ടിന്‍രോമവും ഹിസോപ്പുചെടിയും ഉപയോഗിച്ചു പുസ്തകത്തിന്‍മേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ടു 20പറഞ്ഞു: ഇതു അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ നിങ്ങളോടു അംറ് ചെയ്തിരിക്കുന്ന അഹ്ദിന്റെ രക്തമാണ്. 21അപ്രകാരം തന്നെ കൂടാരത്തിന്‍മേലും ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങളിന്‍മേലും ആ ദമ് അവന്‍ തളിച്ചു. 22നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. ദമ് ചിന്താതെ പാപ മോചനമില്ല.
23ജന്നത്തിലെ കാര്യങ്ങളുടെ സാദൃശ്യമായിരിക്കുന്നവ ഇപ്രകാരം ശുദ്ധീകരിക്കപ്പെടുക ആവശ്യമായിരുന്നു; ജന്നത്തിലെ കാര്യങ്ങളാകട്ടെ കൂടുതല്‍ ശ്രേഷ്ഠമായ ബലികളാലും. 24മനുഷ്യ നിര്‍മിതവും സാക്ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി അള്ളാഹുവിൻറെ ഹള്റത്തിൽ നില്‍ക്കാന്‍ ജന്നത്തിലേക്കു തന്നെയാണ് കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് പ്രവേശിച്ചത്. 25അത്, പ്രധാനഇമാം തന്ന്‍റേതല്ലാത്ത രക്തത്തോടുകൂടെ മുഖദ്ദിസ്സായ സ്ഥലത്തേക്ക് ആണ്ടുതോറും പ്രവേശിക്കുന്നതു പോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല. 26ആയിരുന്നെങ്കില്‍ ലോകാരംഭം മുതല്‍ പലപ്രാവശ്യം അവന്‍ പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്റെ പൂര്‍ണതയില്‍ തന്നെത്തന്നെ ഖുർബാനിയര്‍പ്പിച്ചുകൊണ്ട് പാപത്തെ ഹലാക്കാക്കാന്‍ ഇപ്പോള്‍ ഇതാ, അവന്‍ ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 27ഇൻസാൻ ഒരു മർറത്ത് മൌത്താകണം; 28അതിനുശേഷം ഹുകുമ എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹും വളരെപ്പേരുടെ ഖതീഅകള്‍ ഇസ്തിഹ്സ്വാൽ ചെയ്യുന്നതിനുവേണ്ടി ഒരു മർറത്ത് അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥമല്ല, തന്നെ ആകാംക്ഷാ പൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.