ഇബ്രാനി 10
എന്നേക്കുമുള്ള ഏകബലി
10 1അൽ-കാനൂനള്ളാഹി (അൽ-ഫുർഖാൻ വ അൽ തൌറത്ത്) വരാനിരിക്കുന്ന നന്‍മകളുടെ ളില്ല് മാത്രമാണ്, അവയുടെ തനിരൂപമല്ല. അതിനാല്‍ ആണ്ടുതോറും ഒരേ ഖുർബാനി തന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല; 2അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍, ഖുർബാനി തന്നെ നിന്നു പോകുമായിരുന്നില്ലേ? ഇബാദത്ത് ചെയ്യുന്നവര്‍ ഒരിക്കല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചു യാതൊരു അവബോധവും അവര്‍ക്കുണ്ടാകുമായിരുന്നില്ല. 3എന്നാല്‍, ഈ ഖുർബാനികള്‍ മൂലം അവര്‍ ആണ്ടു തോറും തങ്ങളുടെ ഖതീഅകള്‍ ഓര്‍ക്കുന്നു. 4കാരണം, കാളകളുടെയും കോലാടുകളുടെയും ദമിനു ഖതീഅകള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല.
5ഇതിനാല്‍, അവന്‍ ഈ ദുനിയാവിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ഖുർബാനികളും നേർച്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ജിസ്മ് സജ്ജമാക്കിയിരിക്കുന്നു; 6ഇഹ്റാഖ് ഖുർബാനികളിലും പാപപരിഹാര ഖുർബാനികളിലും അവിടുന്നു സംപ്രീതനായില്ല. 7അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതു പോലെ, ഞാന്‍ പറഞ്ഞു: യാ അള്ളാ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. കാണുക സബൂർ 40:6-8
8നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ഖുർബാനികളും തഹിയ്യത്തുകളും ഇഹ്റാഖ് ഖുർബാനികളും പാപപരിഹാര ഖുർബാനികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ 9ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ മുറാദ് നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു വള്അ് ചെയ്യാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. 10ആ ഹിതമനുസരിച്ച് കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ജിസ്മ് എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
11പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ഖുർബാനികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചു കൊണ്ട് ഓരോ ഇമാമും ഓരോ ദിവസവും ഖിദ്മത്ത് ചെയ്യുന്നു. 12എന്നാല്‍, അവനാകട്ടെ ഖത്തീഅകൾക്കു വേണ്ടി എന്നേക്കുമായുള്ള ഏക ഖുർബാനി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, റബ്ബുൽ ആലമീന്റെ വലത്തു ഭാഗത്ത് ഉപവിഷ്ടനായി. 13അഅ്ദാഇനെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു. 14വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏക ഖുർബാനി സമര്‍പ്പണം വഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
15റൂഹുൽ ഖുദ്ധൂസു തന്നെ നമുക്കു ശഹാദത്ത് നല്‍കുന്നു: 16ആ ദിവസങ്ങള്‍ക്കു ബഅ്ദായായി അവരുമായി ഞാന്‍ ഏര്‍പ്പെടുന്ന അഹ്ദ് ഇതാണ് എന്നു റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു. എന്റെ ഹുകുമുകൾ അവരുടെ ഹൃദയങ്ങള്‍ക്കു ഞാന്‍ നല്‍കും. അവരുടെ മനസ്‌സുകളില്‍ അവ ഞാന്‍ ആലേഖനം ചെയ്യും. 17അവിടുന്നു തുടരുന്നു: അവരുടെ ദുഷ്പ്രവൃത്തികളും ഖത്തീഅകളും ഞാനിനി ഒരു കാരണവശാലും ഓര്‍മിക്കുകയില്ല. 18മഅ്ഫിറത് ഉള്ളിടത്തു പാപപരിഹാര ഖുർബാനി ആവശ്യമില്ലല്ലോ.
ഉപദേശവും മുന്നറിയിപ്പും
19എന്റെ ഇഖ് വാനീങ്ങളേ, ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ദമ് മൂലം മിഹ്റാബ് അൽ-അഖ്ദാസ് (മുഖദ്ദിസ്സായ) മകാനിലേക്കു ദാഖിലാകാൻ നമുക്കു മനോ ധൈര്യമുണ്ട്. 20എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു. 21അള്ളാഹുവിൻറെ ബൈത്തിന്റെ മേല്‍നോട്ടക്കാരനായി നമുക്കൊരു മഹാ ഇമാമുണ്ട്. 22അതിനാല്‍, ഈമാന്റെ ഉറപ്പുള്ള സത്യ ഹൃദയത്തോടെ നമുക്ക് അടുത്തുചെല്ലാം. ഇതിന് ദുഷ്ടമ നഃസാക്ഷിയില്‍നിന്നു നമ്മുടെ ഖൽബിനെ വെടിപ്പാക്കുകയും ജിസ്മ് ശുദ്ധ ജലത്താല്‍ കഴുകുകയും വേണം. 23നമ്മോടു മൌഊദ് ചെയ്തിരിക്കുന്നവന്‍ വിശ്വസ്തനാകയാല്‍ നമ്മുടെ റജാഅ് ഏറ്റു പറയുന്നതില്‍ നാം സ്ഥിരതയുള്ളവരായിരിക്കണം. 24സ്‌നേഹത്തോടെ ജീവിക്കുന്നതിനും ജയ്യിദായ കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്‌സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമുക്കു പര്യാലോചിക്കാം. 25ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ ജാമിയ്യാ യോഗങ്ങള്‍ നാം ഉപേക്ഷിക്കരുത്. മാത്രമല്ല, ഖിയാമത്ത് ദിനം അടുത്തു വരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്പരം കൂടുതല്‍ കൂടുതല്‍ പ്രോത്‌സാഹിപ്പിക്കുകയും വേണം.
26ഹഖിനെ സംബന്ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം ഖതീഅ ചെയ്യുന്നെങ്കില്‍ ഖത്തീഅകൾക്കു വേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ഖുർബാനി അവശേഷിക്കുന്നില്ല. 27മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും അഅ്ദാഇനെ വിഴുങ്ങിക്കളയുന്ന നാറിന്റെ സഖത്തും മാത്രമേ ഉണ്ടായിരിക്കൂ. 28മൂസാ നബിയുടെ ശരീഅത്ത് ലംഘിക്കുന്ന ഇൻസാൻ റഹ്മത്ത് ലഭിക്കാതെ രണ്ടോ മൂന്നോ ശാഹിദുകളുടെ ഹുളൂറില്‍ മരിക്കുന്നു. 29ഹബീബുള്ളയെ പുച്ഛിച്ചു തള്ളുകയും തന്നെ ശുദ്ധീകരിച്ച ജദീദായ അഹ്ദിന്റെ രക്തത്തെ നജസാക്കുകയും ഫദുലുൽ ഇലാഹിയുടെ റൂഹിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന അദാബ് എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? നിഖ്മത്ത് എന്‍േറതാണ്. 30ഞാന്‍ പകരംവീട്ടും എന്നും റബ്ബുൽ ആലമീൻ തന്റെ ഉമ്മത്തിനെ ഹിസാബ് ചെയ്യും എന്നും പറഞ്ഞവനെ നാം അറഫാകുന്നു. 31ജീവിക്കുന്ന മഅബൂദിന്റെ യദില്‍ ചെന്നു വീഴുക വളരെ ഭയാനകമാണ്.
32നിങ്ങള്‍ പ്രബുദ്ധരാക്കപ്പെട്ടതിനു ബഅ്ദായായി, കഷ്ടപ്പാടുകളോടു കഠിനമായി പൊരുതി നിന്ന ആ കഴിഞ്ഞ കാലങ്ങള്‍ ഓര്‍ക്കുവിന്‍. 33ചിലപ്പോഴെല്ലാം നിങ്ങള്‍ വേദനയ്ക്കും അധിക്‌ഷേപത്തിനും ജഹറായി വിഷയമാക്കപ്പെടുകയും മറ്റുചിലപ്പോള്‍ ഇവ സഹിച്ചവരുമായി പങ്കുചേരുകയും ചെയ്തു. 34തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദനകള്‍ പങ്കിട്ടു. ധനത്തിന്റെ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്കൃഷ്ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അറഫായിരുന്നു. 35നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്. അതിനു കബീറായ സമറത്ത് ലഭിക്കാനിരിക്കുന്നു. 36റബ്ബുൽ ആലമീന്റെ ഇഷ്ടം നിറവേറ്റി അവിടുത്തെ മൌഊദ് പ്രാപിക്കാന്‍ നിങ്ങള്‍ക്കു സഹനശക്തി ആവശ്യമായിരിക്കുന്നു.
37ഇനി വളരെക്കുറച്ചു സമയമേയുള്ളൂ. വരാനിരിക്കുന്നവന്‍ വരുകതന്നെ ചെയ്യും. അവന്‍ താമസിക്കുകയില്ല. 38എന്റെ ആദിൽ ഈമാൻ മൂലം ഹയാത്തിലാകും. അവന്‍ പിന്‍മാറുന്നെങ്കില്‍ എന്റെ റൂഹ് അവനില്‍ പ്രസാദിക്കുകയില്ല.
39പിന്‍മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, ഈമാൻ വെച്ച് റൂഹാനി ഇഖ് ലാസ് പ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം.