ഇബ്രാനി 3  

മൂസാ നബിയെക്കാള്‍ ശ്രേഷ്ഠന്‍

3 1ജന്നത്തിൻറെ വിളിയില്‍ പങ്കാളികളായ വിശുദ്ധ സഹോദരരേ, നാം ഏറ്റുപറയുന്ന ദീനിന്റെ റസൂലും ശ്രേഷ്ഠപുരോഹിതനുമായ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെപ്പറ്റി ചിന്തിക്കുവിന്‍. 2മൂസാ നബി അള്ളാഹുവിന്റെ ഭവനത്തില്‍ വിശ്വസ്തനായിരുന്നതു പോലെ അവനും തന്നെ നിയോഗിച്ചവനോടു വിശ്വസ്തനായിരുന്നു. 3കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് മൂസാ നബിയെക്കാള്‍ വളരെയേറെ മഹത്വമുള്ളവനായി കണക്കാക്കപ്പെടുന്നു; വീടുപണിതവന്‍ വീടിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതു പോലെതന്നെ. 4ഓരോ വീടിനും നിര്‍മാതാവുണ്ടല്ലോ. എന്നാല്‍ സകലത്തിന്റെയും നിര്‍മാതാവ് അള്ളാഹുവാണ്. 5പറയപ്പെടാനിരുന്ന കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതിനു അള്ളാഹുവിന്റെ ഭവനം മുഴുവനിലും മൂസാ നബി ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. 6കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹാകട്ടെ, അവിടുത്തെ ഭവനത്തില്‍ ഖാലിഫാ അധികാരീയെപ്പോലെയാണ്. ആത്മധൈര്യവും പ്രത്യാശയിലുള്ള അഭിമാനവും അവസാനം വരെ നാം മുറുകെപ്പിടിക്കുമെങ്കില്‍ നാം അവിടുത്തെ മഅരിഫാത്തുൽ ഉമ്മത്തായിരിക്കും.

ദീനി വിശ്രാന്തി

7റൂഹുൽ ഖുദ്ധൂസ് പറയുന്നതു പോലെ, 8ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുമ്പോള്‍ മരുഭൂമിയിലെ പരീക്ഷണ കാലത്തുണ്ടായ പ്രകോപനത്തിലെന്നതു പോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 9അവിടെ നിങ്ങളുടെ പിതാക്കന്‍മാര്‍ നാല്‍പതു വര്‍ഷം എന്നെ പരീക്ഷിക്കുകയും എന്റെ പ്രവൃത്തികള്‍ കാണുകയും ചെയ്തു. 10അതിനാല്‍, ആ തലമുറയോടു ഞാന്‍ കോപിച്ചു പറഞ്ഞു: അവര്‍ സദാ തങ്ങളുടെ ഹൃദയത്തില്‍ തെറ്റു ചെയ്യുന്നു. എന്റെ വഴികള്‍ അവര്‍ മനസ്‌സിലാക്കിയിട്ടില്ല. 11എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥം ചെയ്തു പറഞ്ഞതു പോലെ, അവര്‍ ഒരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല. കാണുക സബൂർ 95:7-11

12എന്റെ സഹോദരരേ, ജീവിക്കുന്ന മഅബൂദ് അള്ളാഹുവില്‍നിന്നു നിങ്ങളിലാരും ഈമാൻ രഹിതമായ ദുഷ്ട ഹൃദയം മൂലം അകന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. 13ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിന ഹൃദയരാകാതിരിക്കുവാനാണ്. 14എന്തെന്നാല്‍, നമ്മുടെ ആദ്യ വിശ്വാസത്തെ അവസാനം വരെ മുറുകെപ്പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളു.

15ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: ഇന്നു നിങ്ങള്‍ അവന്റെ സ്വരം ശ്രവിക്കുമ്പോള്‍ എതിര്‍പ്പിന്റെ കാലത്തെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. കാണുക സബൂർ 95:7-8

16അള്ളാഹുവിന്റെ സ്വരം ശ്രവിച്ചിട്ടും ചിലരെല്ലാം എതിര്‍പ്പു കാണിച്ചില്ലേ? മൂസാ നബിയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ നിന്നു പുറത്തുവന്നവരല്ലേ അവര്‍? 17അവരുമായല്ലേ അവര്‍ നാല്‍പതു വത്‌സരം മല്ലടിച്ചത്? അവരുടെ ശരീരങ്ങളല്ലേ പാപംമൂലം മരുഭൂമിയില്‍ നിപതിച്ചത്? 18അനുസരണക്കേടു കാണിച്ചവരോടല്ലേ ഒരിക്കലും തന്റെ വിശ്രമത്തിലേക്കു പ്രവേശിക്കയില്ലെന്ന് അവിടുന്ന് ആണയിട്ടു പറഞ്ഞത്? 19അങ്ങനെ, ഖുഫ്ർ നിമിത്തമാണ് അവര്‍ക്കു പ്രവേശിക്കാന്‍ സാധിക്കാതെവന്നതെന്നു നാം കാണുന്നു.


Footnotes