സൂറ അൽ-വജ്ഹ 35

വീണ്ടും ബൈത്തുൽ ഇലാഹിൽ

35 1അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ യാഖൂബിനോട് അരുളിച്ചെയ്തു: ബൈത്തുൽ ഇലാഹിലേക്കു പോയി അവിടെ പാര്‍ക്കുക. നിന്റെ സഹോദരനായ ഈസേരുവിൽ നിന്നു നീ ഓടി രക്ഷപെട്ടപ്പോള്‍ നിനക്കു പ്രത്യക്ഷപ്പെട്ട റബ്ബുൽ ആലമീന് അവിടെ ഒരു ഖുർബാനിപീഠം പണിയുക. 2അതുകൊണ്ട്, യാഖൂബ് തന്റെ കുടുംബാംഗങ്ങളോടും കൂടെയുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു: നിങ്ങളുടെ പക്കലുള്ള അന്യദേവന്‍മാരെ ദൂരെക്കളയുക; എല്ലാവരും ശുദ്ധിവരുത്തി വസ്ത്രങ്ങള്‍ മാറുക. നമുക്ക് ബൈത്തുൽ ഇലാഹിലേക്കു പോകാം. 3എന്റെ കഷ്ടപ്പാടില്‍ എന്റെ ദുആ ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നവനുമായ റബ്ബുൽ ആലമീന് ഞാന്‍ അവിടെ ഒരു ഖുർബാനി പീഠം പണിയും. 4തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവ വിഗ്രഹങ്ങളും തങ്ങളുടെ കര്‍ണാഭരണങ്ങളും അവര്‍ യാഖൂബിനെ ഏല്‍പിച്ചു. അവന്‍ നബ്ലൂസിന് (ഷേക്കെം) അടുത്തുള്ള ഓക്കുമരത്തിന്റെ ചുവട്ടില്‍ അവ കുഴിച്ചു മൂടി.

5അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാം ഇലാഹിനെ ഭയമായി. അതുകൊണ്ട് അവര്‍ യാത്ര ചെയ്തപ്പോള്‍ ആരും യാഖൂബിൻറെ മക്കളെ പീഡിപ്പിച്ചില്ല. 6യാഖൂബും കൂടെയുണ്ടായിരുന്നവരും കാനാന്‍ ദേശത്ത് ബൈത്തുൽ ഇലാഹ്, അതായത് ലൂസ് എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. 7അവിടെ അവന്‍ ഒരു ഖുർബാനി പീഠം പണിയുകയും ആ സ്ഥലത്തിന് അൽ-ബൈത്ത് എന്നു പേരിടുകയും ചെയ്തു. കാരണം, സ്വന്തം സഹോദരനില്‍ നിന്ന് ഒളിച്ചോടിയപ്പോള്‍ അവിടെ വച്ചാണ് അള്ളാഹു സുബുഹാന തഅലാ അവനു പ്രത്യക്ഷപ്പെട്ടത്. 8റബേക്കായുടെ പരിചാരികയായ ദബോറ മരണമടഞ്ഞു. ബൈത്തുൽ ഇലാഹിൻറെ താഴ്‌വരയില്‍ ഒരു ഓക്കുമരത്തിന്റെ കീഴെ അവളെ ഖബറടക്കി. അതിന് അലോണ്‍ ബാക്കുത്ത് എന്നു പേരുണ്ടായി.

9പാദാന്‍ആരാമില്‍ നിന്നു പോന്നപ്പോള്‍ അള്ളാഹു സുബുഹാന തഅലാ യാഖൂബിനു വീണ്ടും പ്രത്യക്ഷപ്പെട്ട്, അവനെ അനുഗ്രഹിച്ചു. 10അള്ളാഹു സുബുഹാന തഅലാ അവനോട് അരുളിച്ചെയ്തു: യാഖൂബ് എന്നാണ് നിന്റെ പേര്. എന്നാല്‍, ഇനിമേലില്‍ യാഖൂബ് എന്നല്ല, യിസ്രായിലാഹ് എന്നായിരിക്കും നീ വിളിക്കപ്പെടുക. അതിനാല്‍ അവന്‍ യിസ്രായിലാഹ് എന്നു വിളിക്കപ്പെട്ടു. 11അള്ളാഹു സുബുഹാന തഅലാ അവനോടു വീണ്ടും അരുളിച്ചെയ്തു: ഞാന്‍ സര്‍വശക്തനായ മഅബൂദാണ്. നീ സന്താനപുഷ്ടിയുണ്ടായി പെരുകുക. ജനതയും ജനതയുടെ ഗണങ്ങളും നിന്നില്‍ നിന്ന് ഉദ്ഭവിക്കും. രാജാക്കന്‍മാരും നിന്നില്‍ നിന്നു ജന്‍മമെടുക്കും. 12ഇബ്രാഹീമിനും യിഷഹാക്കിനും ഞാന്‍ നല്‍കിയ നാടു നിനക്കും നിന്റെ സന്താന പരമ്പരകള്‍ക്കും ഞാന്‍ നല്‍കും. 13അനന്തരം, അള്ളാഹു സുബുഹാന തഅലാ അവനെ വിട്ടുപോയി. 14അവിടുന്നു തന്നോടു സംസാരിച്ച സ്ഥലത്ത് യാഖൂബ് കല്ലുകൊണ്ട് ഒരു സ്തംഭം ഉയര്‍ത്തി. 15അതിന്‍മേല്‍ ഒരു പാനീയ ഖുർബാനിയര്‍പ്പിച്ച്, എണ്ണ പകര്‍ന്നു. അള്ളാഹു സുബുഹാന തഅലാ തന്നോടു സംസാരിച്ച സ്ഥലത്തിന് യാഖൂബ് ബൈത്തുൽ ഇലാഹ് എന്നു പേരിട്ടു.

16ബൈത്തുൽ ഇലാഹിൽ നിന്ന് അവര്‍ യാത്ര തുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് റാഹീലിനു പ്രസവവേദന തുടങ്ങി. 17പ്രസവ ക്ലേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും. 18എന്നാല്‍, അവള്‍ മരിക്കുകയായിരുന്നു. ജീവന്‍ വേര്‍പെടുന്ന സമയത്ത്, അവള്‍ അവനെ ബനോനി എന്നു പേര്‍ വിളിച്ചു. പക്‌ഷേ, അവന്റെ പിതാവ് അവനു ബഞ്ചമിന്‍ എന്നാണു പേരിട്ടത്. 19റാഹീൽ വഫാത്തായി. ബേത്‌ലെഹം എന്നറിയപ്പെടുന്ന എഫ്രാത്തായിലേക്കുള്ള വഴിയില്‍ അവളെ ഖബറടക്കി. 20അവളുടെ ഖബറിൽ യാഖൂബ് ഒരു സ്തംഭം നാട്ടി. ഇന്നും അത് റാഹീലിൻറെ ഖബറിലെ സ്മാരകസ്തംഭമായി നില്‍ക്കുന്നു. 21ഇസ്രായിലാഹ് യാത്ര തുടര്‍ന്ന്, ഏദെര്‍ ഗോപുരത്തിന് അപ്പുറം കൂടാരമടിച്ചു. 22യിസ്രായിലാഹ് ആ നാട്ടില്‍ പാര്‍ത്തിരുന്നപ്പോള്‍ റൂബന്‍ തന്റെ പിതാവിന്റെ ഉപനാരിയായ ബില്‍ഹായുമൊത്തു ശയിച്ചു. യിസ്രായിലാഹ് അതറിയാനിടയായി.

യാഖൂബിൻറെ പുത്രന്‍മാര്‍

23യാഖൂബിനു പന്ത്രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. ലെയായുടെ പുത്രന്‍മാര്‍: യാഖൂബിൻറെ കടിഞ്ഞൂല്‍ പുത്രന്‍ റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസ്‌സാക്കാര്‍, സെബുലൂണ്‍. 24റാഹീലിൻറെ പുത്രന്‍മാര്‍: യൂസുഫ്, ബഞ്ചമിന്‍. 25റാഹീലിൻറെ പരിചാരികയായ ബില്‍ഹായുടെ പുത്രന്‍മാര്‍: ദാന്‍, നഫ്താലി. 26ലെയായുടെ പരിചാരികയായ സില്‍ഫായുടെ പുത്രന്‍മാര്‍: ഗാദ്, ആഷേര്‍. യാഖൂബിന് പാദാന്‍ ആരാമില്‍വച്ചു ജനിച്ചമക്കളാണ് ഇവര്‍.

ഇഷഹാഖിൻറെ വഫാത്ത്

27യാഖൂബ് ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രേയില്‍ തന്റെ പിതാവായ ഇഷഹാഖിൻറെ അടുത്തേക്കു പോയി. ഇബ്രാഹീമും ഇഷഹാഖും പാര്‍ത്തിരുന്നത് അവിടെയാണ്. 28ഇഷഹാഖിൻറെ ആയുഷ്‌കാലം നൂറ്റെണ്‍പതു വര്‍ഷമായിരുന്നു. 29ഇഷഹാഖ് വഫാത്തായി. വൃദ്ധനായ അവന്‍ തന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വഫാത്തായി സ്വന്തം ജനത്തോടു ചേര്‍ന്നു. മക്കളായ യീസേരുവും യാഖൂബും അവനെ ഖബറടക്കി.


Footnotes