സൂറ അൽ-വജ്ഹ 34
ദീനയുടെ മാനഹാനി
34 1യാഖൂബിനു ലെയായിലുണ്ടായ മകള്‍ ദീന ആ നാട്ടിലുള്ള സ്ത്രീകളെ സിയാറത്ത് ചെയ്യാൻ പോയി. 2അവിടത്തെ പ്രഭുവായിരുന്ന ഹാമോര്‍ എന്ന ഹിവ്യന്റെ ഴബ്നായ നബ്ലൂസ് (ഷെക്കെം) അവളെ കണ്ടപ്പോള്‍ പിടിച്ചു കൊണ്ടു പോയി ഇള്ത്വിജാഅ് ചെയ്ത് അപമാനിച്ചു. 3അവന്റെ നഫ്സ് (ഖൽബ്) യാഖൂബിൻറെ ബിൻത്തായ ദീനയില്‍ ലയിച്ചു ചേര്‍ന്നു. അവന്‍ അവളെ അതിരറ്റു ഹുബ്ബ് വെച്ചു. സ്‌നേഹവായ്‌പോടെ അവന്‍ അവളോടു സംസാരിച്ചു. 4നബ്ലൂസ് (ഷെക്കെം) തന്റെ അബ്ബയായ ഹാമോറിനോടു പറഞ്ഞു: ആ പെണ്‍കുട്ടിയെ എനിക്കു ബീവിയായിത്തരണം.
5തന്റെ ബിൻത്തായ ദീനയെ നബ്ലൂസ് (ഷെക്കെം) മാനഭംഗപ്പെടുത്തിയെന്ന വിവരം യാഖൂബ് അറഫായി. പുത്രന്‍മാരെല്ലാവരും ഹഖ്-ലില്‍ കാലികളുടെ കൂടെ ആയിരുന്നതു കൊണ്ട് അവര്‍ തിരിച്ചെത്തും വരെ അവന്‍ ക്ഷമിച്ചിരുന്നു. 6നബ്ലൂസിൻറെ (ഷേക്കെം) അബ്ബയായ ഹാമോര്‍ യാഖൂബിനോടു സംസാരിക്കാനായി വന്നു. 7വിവരമറിഞ്ഞ് യാഖൂബിൻറെ ഇബ്നുമാർ ഹഖ്-ലില്‍ നിന്നു തിരിച്ചെത്തി. അവര്‍ക്കു ഗളബും അമര്‍ഷവുമുണ്ടായി. കാരണം, യാഖൂബിൻറെ ഇബ്നത്തിനെ ബലാത്‌സംഗം ചെയ്തതു വഴി, നബ്ലൂസ് (ഷെക്കെം) യിസ്രായിലാഹിനു നിഷിദ്ധമായ മ്ലേച്ഛതയാണു പ്രവര്‍ത്തിച്ചത്.
8എന്നാല്‍, ഹാമോര്‍ അവരോടു പറഞ്ഞു: എന്റെ മകനായ നബ്ലൂസിൻറെ (ഷേക്കെം) നഫ്സ് (ഖൽബ്) നിങ്ങളുടെ മകള്‍ക്കു വേണ്ടി ദാഹിക്കുന്നു. ദയചെയ്ത് അവളെ അവനു ബീവിയായി നല്‍കണം. 9ഞങ്ങളുമായി നിക്കാഹ് ബന്ധത്തിലേര്‍പ്പെടുക. നിങ്ങളുടെ പെണ്‍കുട്ടികളെ ഞങ്ങള്‍ക്കു തരുക. ഞങ്ങളുടെ പെണ്‍കുട്ടികളെ നിങ്ങളും ഖബൂലാക്കുക. 10ഞങ്ങളുടെ കൂടെ പാര്‍ക്കുക. ഈ ബലദിൽ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും. നിങ്ങള്‍ക്ക് ഇവിടെ പാര്‍ത്ത് തൊഴില്‍ ചെയ്യുകയും സമ്പാദ്യമുണ്ടാക്കുകയും ചെയ്യാം. 11നബ്ലൂസ് (ഷെക്കെം) ദീനയുടെ പിതാവിനോടും സഹോദരന്‍മാരോടുമായി പറഞ്ഞു: ദയയോടെ നിങ്ങള്‍ എന്നോടു പെരുമാറണം. നിങ്ങള്‍ ചോദിക്കുന്നതു ഞാന്‍ നിങ്ങള്‍ക്കു തരാം. 12മെഹറായോ നിക്കാഹ് സമ്മാനമായോ നിങ്ങള്‍ ചോദിക്കുന്നതെന്തും തരാന്‍ ഞാന്‍ ഒരുക്കമാണ്. പെണ്‍കുട്ടിയെ എനിക്കു ബീവിയായി തരണം.
13തങ്ങളുടെ സഹോദരി ദീനയെ നബ്ലൂസ് (ഷെക്കെം) മാനഭംഗപ്പെടുത്തിയതുകൊണ്ട് യാഖൂബിൻറെ ഔലാദുകള്‍ അവനോടും അവന്റെ അബ്ബയായ ഹാമോറിനോടും ചതിവായി സംസാരിച്ചു. 14അവര്‍ പറഞ്ഞു: സുന്നത്ത് ചെയ്യാത്ത ഒരുവന് ഞങ്ങളുടെ സഹോദരിയെ ബീവിയായി നല്‍കുക സാധ്യമല്ല. ഞങ്ങള്‍ക്ക് അത് അപമാനകരമാണ്. 15എന്നാല്‍ ഒരു വ്യവസ്ഥയില്‍ ഞങ്ങളിതിനു സമ്മതിക്കാം. നിങ്ങളുടെ പുരുഷന്‍മാരെല്ലാം സുന്നത്ത് ചെയ്ത് ഞങ്ങളെപ്പോലെയാകണം. 16അങ്ങനെയെങ്കില്‍ ഞങ്ങളുടെ ബിൻതുമാരെ നിങ്ങള്‍ക്കു തരാം. നിങ്ങളുടെ ബിൻതുമാരെ ഞങ്ങളും സ്വീകരിക്കാം. ഞങ്ങള്‍ നിങ്ങളോടൊത്തു പാർക്കുകയും നമ്മള്‍ ഒരു ജനതയായിത്തീരുകയും ചെയ്യും. 17ഞങ്ങള്‍ പറയുന്നതനുസരിച്ചു സുന്നത്ത് ചെയ്യാന്‍ നിങ്ങള്‍ ഒരുക്കമല്ലെങ്കില്‍ ഞങ്ങളുടെ മകളെയും കൊണ്ടു ഞങ്ങള്‍ മകാൻ വിടും.
18അവരുടെ വ്യവസ്ഥ ഹാമോറിനും ഴബ്നായ നബ്ലൂസിനും (ഷേക്കെം) ഇഷ്ടപ്പെട്ടു. 19അങ്ങനെ ചെയ്യാന്‍ ആ ചെറുപ്പക്കാരന്‍ ഒട്ടും മടികാണിച്ചില്ല. കാരണം, യാഖൂബിൻറെ മകളില്‍ അവന്‍ അത്രമേല്‍ അനുരക്തനായിരുന്നു. അവന്റെ കുടുംബത്തില്‍ ഏറ്റവും മതിക്കപ്പെട്ടവനായിരുന്നു നബ്ലൂസ് (ഷെക്കെം). 20അതിനാല്‍, ഹാമോറും ഴബ്നായ നബ്ലൂസും (ഷേക്കെം) നഗര കവാടത്തിങ്കല്‍ച്ചെന്ന് അവരുടെ മദീനത്തിലെ പുരുഷന്‍മാരോട് ഇപ്രകാരം പറഞ്ഞു: 21ഈ മനുഷ്യര്‍ നമ്മോടു സൗഹാര്‍ദത്തിലാണ്. അവര്‍ ഈ ബലദിൽ പാര്‍ത്ത് ഇവിടെ തൊഴില്‍ ചെയ്യട്ടെ. ഈ നാട് അവരെക്കൂടി ഉള്‍ക്കൊള്ളാന്‍മാത്രം വിശാലമാണല്ലോ. അവരുടെ ബിൻതുമാരെ നമുക്കു ബീവിമാരായി സ്വീകരിക്കാം. നമ്മുടെ ബിൻതുമാരെ അവര്‍ക്കു നല്‍കുകയും ചെയ്യാം. 22എന്നാല്‍, ഒരു വ്യവസ്ഥയില്‍ മാത്രമേ ഇവര്‍ നമ്മോടൊത്തു പാര്‍ത്ത് ഒരു ജനതയാകാന്‍ സമ്മതിക്കുകയുള്ളു. നമ്മുടെ പുരുഷന്‍മാരെല്ലാം അവരെപ്പോലെ സുന്നത്ത് ചെയ്യണം. 23അവരുടെ സമ്പത്തും അൻആമും മറ്റു മൃഗങ്ങളുമൊക്കെ നമ്മുടേതാവില്ലേ? നമുക്കിതു സമ്മതിക്കാം. എങ്കില്‍, അവര്‍ നമ്മുടെ കൂടെ താമസിക്കും. 24മദീനത്തിലെ പുരുഷന്‍മാരെല്ലാം ഹാമോറിന്റെയും ഴബ്നായ നബ്ലൂസിൻറെ (ഷേക്കെം) യും ഖൌൽ കേട്ടു സുന്നത്ത് ചെയ്തു.
25മൂന്നാം യൌമിൽ, അവര്‍ വേദനിച്ചിരുന്നപ്പോള്‍ ദീനയുടെ അഖുമാരും യാഖൂബിൻറെ പുത്രന്‍മാരുമായ ശിമയോനും ലേവിയും വാളെടുത്ത് അപ്രതീക്ഷിതമായി മദീനയിൽ കടന്നു രിജാലിനെയെല്ലാം വധിച്ചു. 26ഹാമോറിനെയും ഴബ്നായ നബ്ലൂസിനെയും (ഷേക്കെം) അവര്‍ വാളിനിരയാക്കി; നബ്ലൂസിൻറെ (ഷേക്കെം) ബൈത്തിൽ നിന്നു ദീനയെ വീണ്ടെടുത്ത് അവര്‍ തിരിച്ചു പോയി. 27തങ്ങളുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയതിന്റെ പേരില്‍ യാഖൂബിൻറെ ഔലാദുകള്‍, മൌത്തായി കിടന്നവരുടെ ഇടയിലൂടെചെന്നു മദീന കൊള്ളയടിച്ചു. 28അവരുടെ ആടുമാടുകളെയും കഴുതകളെയും മദീനയിലും വയലിലുമുണ്ടായിരുന്ന സകലത്തെയും അവര്‍ അപഹരിച്ചു. 29അവരുടെ സ്വത്തും വീട്ടുവകകളൊക്കെയും യാഖൂബിൻറെ ഔലാദുകള്‍ മിൽക്കാക്കി. കുഞ്ഞുങ്ങളെയും നിസാഇനെയും പിടിച്ചുകൊണ്ടു പോവുകയും ചെയ്തു.
30അപ്പോള്‍ യാഖൂബ് ശിമയോനെയും ലേവിയെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: ഇന്നാട്ടുകാരായ കാനാന്‍കാരുടെയും പെരീസ്യരുടെയും മുന്‍പില്‍ നിങ്ങള്‍ എനിക്കു ദുഷ്‌കീര്‍ത്തി വരുത്തിയിരിക്കുന്നു. എനിക്ക് ആള്‍ബലം കുറവാണ്. അവരൊന്നിച്ചു കൂടി എന്നെ ആക്രമിച്ചാല്‍ ഞാന്‍ തകര്‍ന്നു പോകും. ഞാനും അഹ് ല്ബൈത്തും ഹലാക്കാകും. 31അവര്‍ ചോദിച്ചു: ഒരു വേശ്യയോടെന്ന പോലെ അവന്‍ ഞങ്ങളുടെ സഹോദരിയോടു പെരുമാറിയതെന്തിന്?