സൂറ അൽ-വജ്ഹ 33

യീസേരുവിനെ കണ്ടുമുട്ടുന്നു

33 1യാഖൂബ് തലയുയര്‍ത്തി നോക്കിയപ്പോള്‍ യീസേരു നാനൂറു പേരുടെ അകമ്പടിയോടെ വരുന്നതു കണ്ടു. ഉടനെ യാഖൂബ് മക്കളെ വേര്‍തിരിച്ച് ലെയായുടെയും റാഹീലിൻറെയും രണ്ടു പരിചാരികമാരുടെയും അടുക്കലായി നിര്‍ത്തി. 2അവന്‍ പരിചാരികമാരെയും അവരുടെ മക്കളെയും മുന്‍പിലും ലെയായെയും മക്കളെയും അതിനു പുറകിലും റാഹീലിനെയും യൂസുഫിനെയും ഏറ്റവും പുറകിലും നിര്‍ത്തി. 3അവന്‍ അവരുടെ മുന്‍പേ നടന്നു. സഹോദരന്റെ അടുത്തെത്തുവോളം ഏഴു തവണ നിലം മുട്ടെ താണു വണങ്ങി.

4യീസേരുവാകട്ടെ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഇരുവരും കരഞ്ഞു. 5യീസേരു തലയുയര്‍ത്തി നോക്കിയപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും കണ്ടു. അവന്‍ ചോദിച്ചു: നിന്റെ കൂടെക്കാണുന്ന ഇവരൊക്കെ ആരാണ്? യാഖൂബു മറുപടി പറഞ്ഞു: അങ്ങയുടെ ഈ ദാസനു അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ കനിഞ്ഞു നല്‍കിയിരിക്കുന്ന മക്കളാണ്. 6അപ്പോള്‍ പരിചാരികമാരും അവരുടെ മക്കളും അടുത്തുചെന്ന് യീസേരുവിനെ വണങ്ങി. 7തുടര്‍ന്ന് ലെയായും അവളുടെ മക്കളും അതിനുശേഷം യൂസുഫും റാഹീലും അടുത്തു ചെന്ന് താണു വണങ്ങി. 8യീസേരു ചോദിച്ചു: ഞാന്‍ വഴിയില്‍ക്കണ്ട പറ്റങ്ങള്‍കൊണ്ട് നീ എന്താണ് ഉദ്‌ദേശിക്കുന്നത്? യാഖൂബു പറഞ്ഞു: എന്റെ യജമാനനായ അങ്ങയുടെ പ്രീതി നേടുക. 9യീസേരു പറഞ്ഞു: സഹോദരാ, എനിക്ക് അതെല്ലാം വേണ്ടത്രയുണ്ട്. നിന്റേത് നീ തന്നെ എടുത്തു കൊള്ളുക. 10യാഖൂബ് അപേക്ഷിച്ചു: അങ്ങനെയല്ല, അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍, എന്റെ കൈയില്‍ നിന്ന് ഈ സമ്മാനം സ്വീകരിക്കുക. കാരണം, മഅബൂദിൻറെ മുഖം കണ്ടാലെന്ന പോലെയാണ് ഞാന്‍ അങ്ങയുടെ മുഖം കണ്ടത്. അത്രയ്ക്കു ദയയോടെയാണ് അങ്ങ് എന്നെ സ്വീകരിച്ചത്. 11അങ്ങയുടെ മുന്‍പില്‍ കൊണ്ടുവന്നിരിക്കുന്ന ഈ സമ്മാനങ്ങള്‍ ദയവായി സ്വീകരിക്കുക. എന്തെന്നാല്‍, അള്ളാഹു സുബുഹാന തഅലാ എന്നോടു കാരുണ്യം കാണിച്ചിരിക്കുന്നു. എല്ലാം എനിക്കു വേണ്ടത്ര ഉണ്ട്. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ യീസേരു അതു സ്വീകരിച്ചു.

12യീസേരു പറഞ്ഞു: നമുക്കു യാത്ര തുടരാം. ഞാന്‍ നിന്റെ മുന്‍പേ നടക്കാം. 13യാഖൂബ് പറഞ്ഞു: അങ്ങേക്കറിയാമല്ലോ, മക്കളൊക്കെ ക്ഷീണിച്ചിരിക്കുകയാണെന്ന്. കറവയുള്ള ആടുമാടുകള്‍ എന്റെ കൂടെയുണ്ട്. ഒരു ദിവസത്തേക്കാണെങ്കിലും കൂടുതലായി ഓടിച്ചാല്‍ അവ ചത്തു പോകും. 14അതുകൊണ്ട് അങ്ങു മുന്‍പേ പോയാലും. കുഞ്ഞുങ്ങളുടെയും കന്നുകാലികളുടെയും നടപ്പിനൊത്ത് ഞാന്‍ പതുക്കെ വന്ന് സെയിറില്‍ അങ്ങയുടെ അടുത്തെത്തിക്കൊള്ളാം.

15എന്റെ ആള്‍ക്കാരില്‍ കുറെപ്പേരെ ഞാന്‍ നിന്റെ കൂടെ നിര്‍ത്തട്ടെ? യീസേരു ചോദിച്ചു. യാഖൂബ് മറുപടി പറഞ്ഞു: എന്തിന്? എനിക്ക് അങ്ങയുടെ പ്രീതി മാത്രം മതി. 16അതുകൊണ്ട്, യീസേരു അന്നു തന്നെ സെയിറിലേക്കു തിരിയെപ്പോയി. 17യാഖൂബാകട്ടെ സുക്കോത്തിലേക്കു പോയി, അവിടെ വീടു പണിതു, കന്നുകാലികള്‍ക്കു കൂടുകളും കെട്ടി. അതുകൊണ്ടാണ് ആ സ്ഥലത്തിനു സുക്കോത്ത് എന്നു പേരുണ്ടായത്. 18യാഖൂബ് പാദാന്‍ ആരാമില്‍ നിന്നുള്ള യാത്ര തുടര്‍ന്നു. കാനാന്‍ ദേശത്തുള്ള ഷെക്കെം പട്ടണത്തില്‍ സുരക്ഷിതനായി എത്തിച്ചേര്‍ന്നു. അവിടെ നഗരത്തിനടുത്തു കൂടാരമടിച്ചു. 19യാഖൂബ് ഷെക്കെമിന്റെ പിതാവായ ഹാമോറിന്റെ മക്കളില്‍ നിന്ന്, താന്‍ കൂടാരമടിച്ച പറമ്പിന്റെ ഒരു ഭാഗം നൂറു നാണയത്തിനു വാങ്ങി. 20അവന്‍ അവിടെ ഒരു ഖുർബാനി പീഠം പണിതു. അതിന് ഏല്‍-ഏലൊഹെയ് - യിസ്രായിലാഹ് എന്നുപേരിട്ടു.


Footnotes