സൂറ അൽ-ഹശ്ർ 26

താബൂത് ഷഹാദത് (സാക്ഷ്യ കൂടാരം)

26 1പത്തു വിരികള്‍ കൊണ്ടു നീ ഖയാമത്തുൽ-ഇബാദ (വിശുദ്ധ ഖയാമത്തുൽ-ഇബാദ (വിശുദ്ധ കൂടാരം)) നിര്‍മിക്കണം. നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ നിറങ്ങളോടു കൂടി നെയ്‌തെടുത്ത നേര്‍ത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികള്‍: കെരൂബുകളെക്കൊണ്ടു വിദഗ്ധമായി അലങ്കരിച്ചതുമായിരിക്കണം. 2ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരിക്കണം: എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കണം. 3അഞ്ചു വിരികള്‍ ഒന്നോടൊന്നു ചേര്‍ത്തു തുന്നണം. അതുപോലെ മറ്റേ അഞ്ചു വിരികളും. 4ആദ്യഗണം വിരികളില്‍ ഒടുവിലത്തേതിന്റെ വക്കില്‍ നീല നൂല്‍ കൊണ്ടു വളയങ്ങള്‍ തുന്നിച്ചേര്‍ക്കണം; അപ്രകാരം തന്നെ, രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും. 5ആദ്യത്തെ വിരിയില്‍ അന്‍പതു വളയങ്ങള്‍ ഉണ്ടാക്കണം. രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും അന്‍പതു വളയങ്ങള്‍ ഉണ്ടാക്കണം. വളയങ്ങള്‍ ഒന്നിനുനേരേ ഒന്നു വരത്തക്ക വിധത്തിലായിരിക്കണം. 6സ്വര്‍ണം കൊണ്ട് അന്‍പതു കൊളുത്തുകള്‍ ഉണ്ടാക്കണം. ഇരുഗണം വിരികളും കൊളുത്തു കൊണ്ടു യോജിപ്പിക്കുമ്പോള്‍ അതൊരു ഖയാമത്തുൽ-ഇബാദയാകും.

7ഖയാമത്തുൽ-ഇബാദത്തിന്റെ മുകള്‍ഭാഗം മൂടുന്നതിനായി ആട്ടിന്‍രോമം കൊണ്ടു പതിനൊന്നു വിരികള്‍ ഉണ്ടാക്കണം. 8ഓരോ വിരിക്കും മുപ്പതു മുഴം നീളവും നാലു മുഴം വീതിയുമുണ്ടായിരിക്കണം. പതിനൊന്നു വിരികളും ഒരേ അളവിലായിരിക്കണം. 9അഞ്ചു വിരികള്‍ യോജിപ്പിച്ച് ഒരു ഗണവും ആറു വിരികള്‍ യോജിപ്പിച്ച് വേറൊരു ഗണവും ഉണ്ടാക്കുക. ആറാമത്തെ വിരി ഖയാമത്തുൽ-ഇബാദത്തിന്റെ മുന്‍ഭാഗത്തു മടക്കിയിടുക. 10ഒന്നാമത്തെ ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ അന്‍പതു വളയങ്ങളും രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍ അന്‍പതു വളയങ്ങളും തുന്നിച്ചേര്‍ക്കുക.

11ഓടുകൊണ്ടുള്ള അന്‍പതു കൊളുത്തുകളുണ്ടാക്കി, അവ വളയങ്ങളിലൂടെ ഇട്ട് ഖയാമത്തുൽ-ഇബാദ (വിശുദ്ധ കൂടാരം) ഒന്നായി യോജിപ്പിക്കുക. 12അവശേഷിക്കുന്ന ഒരു പകുതിവിരി ഖയാമത്തുൽ-ഇബാദത്തിന്റെ പിന്നില്‍ തൂക്കിയിടണം. 13മേല്‍വിരിയുടെ നീളത്തില്‍ ഓരോ വശത്തും അവശേഷിക്കുന്ന ഓരോ മുഴം ഇരുവശങ്ങളും മറയ്ക്കാനായി തൂക്കിയിടണം. 14ഊറയ്ക്കിട്ട മുട്ടാടിന്‍ തോലുകൊണ്ടു ഖയാമത്തുൽ-ഇബാദത്തിനു മൂടി ഉണ്ടാക്കണം. മൃദുലമായ തോലുകൊണ്ടു വേറൊരു ആവരണവും ഉണ്ടാക്കണം.

15കരുവേല മരത്തിന്റെ പലകകള്‍കൊണ്ടു ഖയാമത്തുൽ-ഇബാദത്തിനു നിവര്‍ന്നു നില്‍ക്കുന്ന ചട്ടങ്ങള്‍ ഉണ്ടാക്കണം. 16ഓരോ പലകയുടെയും നീളം പത്തു മുഴവും വീതി ഒന്നര മുഴവും ആയിരിക്കണം. 17പലകകളെ തമ്മില്‍ച്ചേര്‍ക്കുന്നതിനു ഓരോ പലകയിലും രണ്ടു കുടുമകള്‍ വീതം വേണം. എല്ലാ പലകകളും ഇങ്ങനെതന്നെ ഉണ്ടാക്കണം. 18ഖയാമത്തുൽ-ഇബാദത്തിനു ചട്ടപ്പലകകള്‍ ഉണ്ടാക്കണം; തെക്കുവശത്ത് ഇരുപതു പലകകള്‍. 19ഇരുപതു പലകകളുടെ അടിയിലായി വെള്ളികൊണ്ടു നാല്‍പതു പാദകുടങ്ങള്‍ ഉണ്ടാക്കണം; ഓരോ പലകയുടെയും അടിയിലുള്ള രണ്ടു കുടുമകള്‍ക്ക് രണ്ടു പാദകുടങ്ങള്‍ വീതം. 20ഖയാമത്തുൽ-ഇബാദത്തിന്റെ രണ്ടാം വശമായ വടക്കു വശത്തേക്കായി ഇരുപതു പലകകള്‍ നിര്‍മിക്കണം. 21ഓരോ പലകയ്ക്കുമിടയില്‍ രണ്ടുവീതം വെള്ളികൊണ്ട് നാല്‍പതു പാദകുടങ്ങള്‍ ഉണ്ടായിരിക്കണം. 22ഖയാമത്തുൽ-ഇബാദത്തിന്റെ പിന്‍ഭാഗമായ പടിഞ്ഞാറു വശത്തേക്കായി ആറു പലകകള്‍ നിര്‍മിക്കണം. 23ഖയാമത്തുൽ-ഇബാദത്തിന്റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകള്‍ ഉണ്ടാക്കണം. 24അവയുടെ ചുവടുകള്‍ അകന്നു നില്‍ക്കണം; മുകളില്‍ അവ ഒരു വളയം കൊണ്ടു യോജിപ്പിക്കണം. രണ്ടു പലകകള്‍ക്കും ഇപ്രകാരം തന്നെ. അവ രണ്ടും മൂലപ്പലകകളായിരിക്കും. 25അങ്ങനെ എട്ടു പലകകളും ഓരോ പലകയുടെയും അടിയില്‍ രണ്ടു വീതം വെള്ളി കൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരിക്കണം.

26കരുവേല മരം കൊണ്ട് അഴികള്‍ ഉണ്ടാക്കണം. ഖയാമത്തുൽ-ഇബാദത്തിന്റെ ആദ്യവശത്തെ പലകകള്‍ക്ക് അഞ്ച് അഴികള്‍ വേണം. 27ഖയാമത്തുൽ-ഇബാദത്തിന്റെ രണ്ടാമത്തെ വശത്തുള്ള പലകകള്‍ക്ക് അഞ്ച് അഴികളും പിന്‍ഭാഗമായ പടിഞ്ഞാറു വശത്തുള്ള പലകകള്‍ക്ക് അഞ്ച് അഴികളും ഉണ്ടാക്കണം. 28നടുവിലെ അഴി പലകകളുടെ മധ്യത്തിലൂടെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എത്തണം. 29പലകകള്‍ സ്വര്‍ണം കൊണ്ടു പൊതിയണം. അഴികള്‍ കടത്തുന്നതിന് അവയില്‍ സ്വര്‍ണം കൊണ്ടു വളയങ്ങള്‍ നിര്‍മിക്കണം. അഴികളും സ്വര്‍ണം കൊണ്ടു പൊതിയണം. 30മലയില്‍വച്ചു കാണിച്ചുതന്ന മാതൃകയനുസരിച്ചാണ് ഖയാമത്തുൽ-ഇബാദ (വിശുദ്ധ കൂടാരം) പണിയേണ്ടത്.

31പിരിച്ച നൂല്‍കൊണ്ടു നെയ്തതും നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ നിറങ്ങളുള്ളതുമായ നേര്‍ത്ത ചണത്തുണികൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. അതില്‍ കെരൂബുകളെ തുന്നിച്ചേര്‍ക്കണം. 32കരുവേല മരം കൊണ്ടു പണിതു സ്വര്‍ണം പൊതിഞ്ഞ നാലു തൂണുകളില്‍ അതു തൂക്കിയിടണം. തൂണുകളുടെ കൊളുത്തുകള്‍ സ്വര്‍ണം കൊണ്ടും പാദകുടങ്ങള്‍ വെള്ളി കൊണ്ടും നിര്‍മിക്കണം. 33തിരശ്ശീല കൊളുത്തുകളില്‍ തൂക്കിയിട്ടതിനുശേഷം സാക്ഷ്യപേടകം അതിനുള്ളിലേക്കു കൊണ്ടുവരണം. ഈ തിരശ്ശീല വിശുദ്ധസ്ഥലത്തു നിന്നു ശ്രീകോവിലിനെ വേര്‍തിരിക്കും. 34മിഹ്റാബുൽ അഖ്ദാസില്‍ താബൂത് ഷഹാദത്തിനു മുകളില്‍ റഹമത്തൻ താബൂത് സ്ഥാപിക്കണം. 35തിരശ്ശീലയ്ക്കു വെളിയില്‍ മേശയും മേശയ്‌ക്കെതിരേ ഖയാമത്തുൽ-ഇബാദത്തിന്റെ തെക്കുവശത്തു വിളക്കുകാലും സ്ഥാപിക്കണം. മേശ ഖയാമത്തുൽ-ഇബാദത്തിന്റെ വടക്കു വശത്തായിരിക്കണം.

36നേര്‍മയില്‍ നെയ്തതും നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ നിറങ്ങളുള്ളതും ചിത്രത്തുന്നലാല്‍ അലംകൃതവുമായ ചണവസ്ത്രം കൊണ്ട് ഖയാമത്തുൽ-ഇബാദവാതിലിന് ഒരു യവനിക ഉണ്ടാക്കണം. 37ഈ യവനിക തൂക്കിയിടുന്നതിന് കരുവേല മരം കൊണ്ട് അഞ്ചു തൂണുകള്‍ ഉണ്ടാക്കണം. അവ സ്വര്‍ണത്തില്‍ പൊതിയണം. അവയ്ക്കു സ്വര്‍ണക്കൊളുത്തുകളും ഓടുകൊണ്ടുള്ള അഞ്ചു പാദകുടങ്ങളുമുണ്ടായിരിക്കണം.