സൂറ അൽ-ഹശ്ർ 24

ഉടമ്പടി ഉറപ്പിക്കുന്നു

24 1റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: നീയും ഹാറൂനും നാദാബും അബിഹുവും യിസ്രായിലാഹിലെ എഴുപതു ശ്രേഷ്ഠന്‍മാരും കൂടി റബ്ബുൽ ആലമീന്‍റെ അടുക്കലേക്കു കയറിവരുവിന്‍. നിങ്ങള്‍ അകലെ നിന്നു ഇബാദത്ത് ചെയ്യുവിൻ. 2മൂസാ മാത്രം റബ്ബുൽ ആലമീനെ സമീപിക്കട്ടെ. മറ്റുള്ളവര്‍ സമീപിക്കരുത്. ജനം അവനോടൊപ്പം കയറിവരുകയുമരുത്.

3മൂസാ ചെന്നു റബ്ബുൽ ആലമീന്‍റെ എല്ലാ വാക്കുകളും നിയമങ്ങളും ജനത്തെ അറിയിച്ചു. റബ്ബുൽ ആലമീൻ കല്‍പിച്ച കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അവര്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു. 4മൂസാ റബ്ബുൽ ആലമീന്‍റെ വാക്കുകളെല്ലാം എഴുതിവച്ചു. അവന്‍ അതിരാവിലെ എഴുന്നേറ്റ് മലയുടെ അടിവാരത്തില്‍ ഒരു ഖുർബാനി പീഠവും യിസ്രായിലാഹിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി പന്ത്രണ്ടു സ്തംഭങ്ങളും നിര്‍മിച്ചു. 5അവന്‍ അയച്ച യിസ്രായിലാഹ് യുവാക്കന്‍മാര്‍ റബ്ബുൽ ആലമീനു ദഹന ഖുർബാനികളും കാളകളെക്കൊണ്ടുള്ള സമാധാന ഖുർബാനികളും അര്‍പ്പിച്ചു. 6മൂസാ ഖുർബാനിയുടെ രക്തത്തില്‍ പകുതി പാത്രങ്ങളിലാക്കുകയും പകുതി ഖുർബാനിപീഠത്തിന്‍മേല്‍ തളിക്കുകയും ചെയ്തു. 7അനന്തരം, ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍ കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: റബ്ബുൽ ആലമീൻ കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും. 8അപ്പോള്‍ മൂസാ രക്തമെടുത്ത് ജനങ്ങളുടെ മേല്‍ തളിച്ചുകൊണ്ടു പറഞ്ഞു: ഈ വചനങ്ങളെല്ലാം ആധാരമാക്കി റബ്ബുൽ ആലമീൻ നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത്.

9അനന്തരം, മൂസായും ഹാറൂനും നാദാബും അബിഹുവും യിസ്രായിലാഹ് ശ്രേഷ്ഠന്‍മാര്‍ എഴുപതു പേരും മലമുകളിലേക്കു കയറിപ്പോയി. 10അവര്‍ യിസ്രായിലാഹിന്‍റെ മഅബൂദിനെ കണ്ടു. ആകാശതുല്യം പ്രകാശമാനമായ ഇന്ദ്രനീലക്കല്‍ത്തളം പോലെ എന്തോ ഒന്ന് അവിടുത്തെ പാദങ്ങളുടെ താഴേ കാണപ്പെട്ടു. 11യിസ്രായിലാഹ് ശ്രേഷ്ഠന്‍മാരായ അവരുടെമേല്‍ അവിടുന്നു കൈവച്ചില്ല. അവര്‍ മഅബൂദിനെ കണ്ടു. അനന്തരം ഭക്ഷിക്കുകയും പാനം ചെയ്യുകയുംചെയ്തു.

മൂസാ (തൂർ) സീനായ്മലയില്‍

12റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: മലമുകളില്‍ എന്‍റെ സമീപത്തേക്കു കയറിവന്ന് കാത്തു നില്‍ക്കുക. ഞാന്‍ നിയമങ്ങളും കല്‍പനകളും എഴുതിയ കല്‍പലകകള്‍ നിനക്കു തരാം; നീ അവ ജനത്തെ പഠിപ്പിക്കണം. 13മൂസാ തന്‍റെ സേവകനായ യൂസ്വായോടുകൂടെ എഴുന്നേറ്റു; മൂസാ മഅബൂദിന്‍റെ മലയിലേക്കു കയറി. 14അവന്‍ ശ്രേഷ്ഠന്‍മാരോടു പറഞ്ഞു: ഞങ്ങള്‍ മടങ്ങി വരുന്നതുവരെ നിങ്ങള്‍ ഇവിടെ കാത്തുനില്‍ക്കുവിന്‍. ഹാറൂനും ഹൂറും നിങ്ങളോടുകൂടെയുണ്ടല്ലോ. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവരെ സമീപിക്കുവിന്‍.

15മൂസാ മലയിലേക്കു കയറിപ്പോയി. അപ്പോള്‍ ഒരു മേഘം മലയെ ആവരണം ചെയ്തു. 16റബ്ബുൽ ആലമീന്‍റെ മഹത്വം സീനായ് (അൽ-തൂർ) മലയില്‍ ആവസിച്ചു. ആറുദിവസത്തേക്ക് ഒരു മേഘം മലയെ മൂടിയിരുന്നു. ഏഴാംദിവസം മേഘത്തില്‍ നിന്നു റബ്ബുൽ ആലമീൻ മൂസായെ വിളിച്ചു. 17മലമുകളില്‍ റബ്ബുൽ ആലമീന്‍റെ മഹത്വം ദഹിപ്പിക്കുന്ന അഗ്‌നിക്കു തുല്യം യിസ്രായിലാഹ്യർക്കു കാണപ്പെട്ടു. 18മൂസാ മേഘത്തിന്‍റെ ഉള്ളില്‍ക്കടന്ന് മലമുകളിലേക്കു കയറി; നാല്‍പതു രാവും നാല്‍പതു പകലും അവന്‍ മലമുകളിലായിരുന്നു.