സൂറ അൽ-ഹശ്ർ 16

മന്നായും കാടപ്പക്ഷിയും

16 1യിസ്രായിലാഹ് സമൂഹം ഏലിമില്‍ നിന്നു പുറപ്പെട്ട് ഏലിമിനും സീനായ്ക്കുമിടയ്ക്കുള്ള സീന്‍ മരുഭൂമിയിലെത്തി. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം മാസം പതിനഞ്ചാം ദിവസമായിരുന്നു അത്. 2മരുഭൂമിയില്‍ വച്ച് യിസ്രായിലാഹ് സമൂഹം ഒന്നടങ്കം മൂസായ്ക്കും ഹാറൂനും എതിരായി പിറുപിറുത്തു. 3യിസ്രായിലാഹ്യർ അവരോടു പറഞ്ഞു: ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍ റബ്ബുൽ ആലമീന്‍റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! എന്നാല്‍, സമൂഹം മുഴുവനെയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.

4റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേക്കും ആവശ്യമുള്ളത് ശേഖരിക്കട്ടെ. അങ്ങനെ അവര്‍ എന്‍റെ നിയമമനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും. 5ആറാം ദിവസം നിങ്ങള്‍ ശേഖരിക്കുന്നത് അകത്തു കൊണ്ടുവന്ന് ഒരുക്കി വയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിന്‍റെ ഇരട്ടിയുണ്ടായിരിക്കും. 6മൂസായും ഹാറൂനും എല്ലാ യിസ്രായിലാഹ്യരോടുമായി പറഞ്ഞു: റബ്ബുൽ ആലമീനാണു നിങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നതെന്ന് സന്ധ്യയാകുമ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും. 7പ്രഭാതമാകുമ്പോള്‍ നിങ്ങള്‍ റബ്ബുൽ ആലമീന്‍റെ മഹത്വം ദര്‍ശിക്കും. കാരണം, തനിക്കെതിരായ നിങ്ങളുടെ പിറു പിറുപ്പുകള്‍ റബ്ബുൽ ആലമീൻ കേട്ടിരിക്കുന്നു. ഞങ്ങള്‍ക്കെതിരായി നിങ്ങള്‍ ആവലാതിപ്പെടാന്‍ ഞങ്ങളാരാണ്? 8മൂസാ പറഞ്ഞു: നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ വൈകുന്നേരം മാംസവും രാവിലെ വേണ്ടുവോളം അപ്പവും റബ്ബുൽ ആലമീൻ തരും. എന്തെന്നാല്‍, അവിടുത്തേക്കെതിരായുള്ള നിങ്ങളുടെ ആവലാതികള്‍ അവിടുന്നു കേട്ടിരിക്കുന്നു. ഞങ്ങളാരാണ്? നിങ്ങളുടെ ആവലാതികള്‍ ഞങ്ങള്‍ക്കെതിരായിട്ടല്ല, റബ്ബുൽ ആലമീനെതിരായിട്ടാണ്.

9അനന്തരം, മൂസാ ഹാറൂനോടു പറഞ്ഞു: യിസ്രായിലാഹ് സമൂഹത്തോടു പറയുക: നിങ്ങള്‍ റബ്ബുൽ ആലമീന്‍റെ സന്നിധിയിലേക്കടുത്തു വരുവിന്‍. എന്തെന്നാല്‍, റബ്ബുൽ ആലമീൻ നിങ്ങളുടെ ആവലാതികള്‍ കേട്ടിരിക്കുന്നു. 10ഹാറൂന്‍ യിസ്രായിലാഹ് സമൂഹത്തോടു സംസാരിച്ചപ്പോള്‍ അവര്‍ മരുഭൂമിയിലേക്കു നോക്കി. അപ്പോള്‍ റബ്ബുൽ ആലമീന്‍റെ മഹത്വം മേഘത്തില്‍ പ്രത്യക്ഷപ്പെട്ടു. 11റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 12യിസ്രായിലാഹ്യരുടെ പരാതികള്‍ ഞാന്‍ കേട്ടു. അവരോടു പറയുക: സായംകാലത്തു നിങ്ങള്‍ മാംസം ഭക്ഷിക്കും; പ്രഭാതത്തില്‍ തൃപ്തിയാവോളം അപ്പവും. റബ്ബുൽ ആലമീനായ ഞാനാണു നിങ്ങളുടെ മഅബൂദെന്ന് അപ്പോള്‍ നിങ്ങള്‍ മനസ്‌സിലാക്കും.

13വൈകുന്നേരമായപ്പോള്‍ കാടപ്പക്ഷികള്‍ വന്ന് പാളയം മൂടി. രാവിലെ പാളയത്തിനു ചുററും മഞ്ഞുവീണുകിടന്നിരുന്നു. 14മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞു പോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു. 15യിസ്രായിലാഹ്യർ ഇതു കണ്ടപ്പോള്‍ പരസ്പരം ചോദിച്ചു: ഇതെന്താണ്? അതെന്താണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അപ്പോള്‍ മൂസാ അവരോടു പറഞ്ഞു: റബ്ബുൽ ആലമീൻ നിങ്ങള്‍ക്കു ഭക്ഷണമായി തന്നിരിക്കുന്ന അപ്പമാണിത്. 16റബ്ബുൽ ആലമീൻ കല്‍പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഓരോരുത്തനും തന്‍റെ കൂടാരത്തിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരു ഓമെര്‍ വീതം ശേഖരിക്കട്ടെ. 17യിസ്രായിലാഹ്യർ അപ്രകാരം ചെയ്തു; ചിലര്‍ കൂടുതലും ചിലര്‍ കുറവും ശേഖരിച്ചു. 18പിന്നീട് ഓമെര്‍കൊണ്ട് അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ ശേഖരിച്ചവര്‍ക്ക് കൂടുതലോ, കുറവു ശേഖരിച്ചവര്‍ക്കു കുറവോ ഉണ്ടായിരുന്നില്ല. ഓരോരുത്തനും ശേഖരിച്ചത് അവനു ഭക്ഷിക്കാന്‍ മാത്രമുണ്ടായിരുന്നു. 19മൂസാ അവരോടു പറഞ്ഞു: ആരും അതില്‍നിന്ന് അല്‍പം പോലും പ്രഭാതത്തിലേക്കു നീക്കിവയ്ക്കരുത്. 20എന്നാല്‍, അവര്‍ മൂസായെ അനുസരിച്ചില്ല. ചിലര്‍ അതില്‍ നിന്നും ഒരു ഭാഗം പ്രഭാതത്തിലേക്കു നീക്കിവച്ചു. അത് പുഴുത്തു മോശമായി. മൂസാ അവരോടു കോപിച്ചു. 21പ്രഭാതം തോറും ഓരോരുത്തരും തങ്ങള്‍ക്കു ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചു കൊണ്ടിരുന്നു. ബാക്കിയുള്ളത് സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ഉരുകിപ്പോയിരുന്നു.

22ആറാംദിവസം ഒരാള്‍ക്കു രണ്ട് ഓമെര്‍ വീതം ഇരട്ടിയായി അപ്പം അവര്‍ ശേഖരിച്ചു; സമൂഹ നേതാക്കള്‍ വന്നു വിവരം മൂസായെ അറിയിച്ചു. 23അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: റബ്ബുൽ ആലമീന്‍റെ കല്‍പനയിതാണ്, നാളെ പരിപൂര്‍ണ വിശ്രമത്തിന്‍റെ ദിവസമാണ് - റബ്ബുൽ ആലമീന്‍റെ വിശുദ്ധമായ സാബത്തുദിനം. വേണ്ടത്ര അപ്പം ഇന്നു ചുട്ടെടുക്കുവിന്‍. വേവിക്കേണ്ടത് വേവിക്കുകയും ചെയ്യുവിന്‍. ബാക്കി വരുന്നത് അടുത്ത പ്രഭാതത്തിലേക്കു സൂക്ഷിക്കുവിന്‍. 24മൂസാ കല്‍പിച്ചതു പോലെ, മിച്ചം വന്നത് അവര്‍ പ്രഭാതത്തിലേക്കു മാററിവച്ചു. അതു ചീത്തയായിപ്പോയില്ല. അതില്‍ പുഴുക്കള്‍ ഉണ്ടായതുമില്ല. 25മൂസാ പറഞ്ഞു: ഇന്നു റബ്ബുൽ ആലമീന്‍റെ വിശ്രമ ദിനമാകയാല്‍ നിങ്ങള്‍ അതു ഭക്ഷിച്ചു കൊള്ളുവിന്‍, പാളയത്തിനു വെളിയില്‍ ഇന്ന് അപ്പം കാണുകയില്ല. 26ആറു ദിവസം നിങ്ങള്‍ അതുശേഖരിക്കണം. ഏഴാംദിവസം സാബത്താകയാല്‍ അതുണ്ടായിരിക്കുകയില്ല.

27ഏഴാംദിവസം ജനങ്ങളില്‍ ചിലര്‍ അപ്പം ശേഖരിക്കാനായി പുറത്തിറങ്ങി. 28എന്നാല്‍ ഒന്നും കണ്ടില്ല. അപ്പോള്‍ റബ്ബുൽ ആലമീൻ മൂസായോടു ചോദിച്ചു: നിങ്ങള്‍ എത്രനാള്‍ എന്‍റെ കല്‍പനകളും നിയമങ്ങളും പാലിക്കാതിരിക്കും? 29റബ്ബുൽ ആലമീൻ നിങ്ങള്‍ക്കു സാബത്തു നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടാണ്, ആറാം ദിവസം അവിടുന്ന് രണ്ടു ദിവസത്തേക്കുള്ള അപ്പം നിങ്ങള്‍ക്കു തരുന്നത്. ഏഴാംദിവസം ഓരോരുത്തനും തന്‍റെ വസതിയില്‍തന്നെ കഴിയട്ടെ; ആരും പുറത്തു പോകരുത്. 30അതനുസരിച്ച് ഏഴാം ദിവസം ജനം വിശ്രമിച്ചു.

31യിസ്രായിലാഹ്യർ അതിനു മന്നാ എന്നു പേരു നല്കി. അതു കൊത്തമ്പാലരി പോലെയിരുന്നു. വെളുത്തതും തേന്‍ ചേര്‍ത്ത അപ്പത്തിന്‍റെ രുചിയുള്ളതുമായിരുന്നു. 32മൂസാ പറഞ്ഞു: റബ്ബുൽ ആലമീന്‍റെ കല്‍പന ഇതാണ്: ഈജിപ്തില്‍ നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോരുമ്പോള്‍ മരുഭൂമിയില്‍ വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ തന്ന അപ്പം നിങ്ങളുടെ പിന്‍തലമുറകള്‍ കാണുന്നതിനു വേണ്ടി അതില്‍ നിന്ന് ഒരു ഓമെര്‍ എടുത്ത് സൂക്ഷിച്ചു വയ്ക്കുവിന്‍. 33മൂസാ ഹാറൂനോടു പറഞ്ഞു: ഒരു പാത്രത്തില്‍ ഒരു ഓമെര്‍ മന്നാ എടുത്ത് നിങ്ങളുടെ പിന്‍തലമുറകള്‍ക്കുവേണ്ടി റബ്ബുൽ ആലമീന്‍റെ സന്നിധിയില്‍ സൂക്ഷിച്ചു വയ്ക്കുക. 34റബ്ബുൽ ആലമീൻ മൂസായോട് കല്‍പിച്ചതു പോലെ ഹാറൂന്‍ അതു സാക്ഷ്യപേടകത്തിനു മുന്‍പില്‍ സൂക്ഷിച്ചുവച്ചു. 35യിസ്രായിലാഹ്യർ മനുഷ്യവാസമുള്ള സ്ഥലത്തെത്തുന്നതുവരെ നാല്‍പതു വര്‍ഷത്തേക്കു മന്നാ ഭക്ഷിച്ചു. കാനാന്‍ ദേശത്തിന്‍റെ അതിര്‍ത്തിയിലെത്തുന്നതുവരെ മന്നായാണ് അവര്‍ ഭക്ഷിച്ചത്. 36ഒരു ഓമെര്‍ ഒരു എഫായുടെ പത്തിലൊന്നാണ്.