സൂറ അൽ-ഹശ്ർ 15

മൂസായുടെ കീര്‍ത്തനം

15 1മൂസായും യിസ്രായിലാഹ്യരും റബ്ബുൽ ആലമീനെ സ്തുതിച്ചു കൊണ്ട് ഈ ഗാനം ആലപിച്ചു: റബ്ബുൽ ആലമീനെ ഞാന്‍ പാടി സ്തുതിക്കും. എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു. 2റബ്ബുൽ ആലമീൻ എന്‍റെ ശക്തിയും സംരക്ഷകനുമാകുന്നു; അവിടുന്ന് എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്‍റെ മഅബൂദ്; ഞാന്‍ അവിടുത്തെ സ്തുതിക്കും. അവിടുന്നാണ് എന്‍റെ പിതാവിന്‍റെ മഅബൂദ്; ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും. 3റബ്ബുൽ ആലമീൻ യോദ്ധാവാകുന്നു; റബ്ബുൽ ആലമീൻ എന്നാകുന്നു അവിടുത്തെ നാമം.

4ഫിർഔന്‍റെ രഥങ്ങളെയും സൈന്യത്തെയും അവിടുന്നു കടലിലാഴ്ത്തി; അവന്‍റെ ധീരരായ സൈന്യാധിപര്‍ ചെങ്കടലില്‍ മുങ്ങിമരിച്ചു. 5ആഴമേറിയ ജലം അവരെ മൂടി, അഗാധതയിലേക്കു കല്ലു പോലെ അവര്‍ താണു. 6യാ റബ്ബുൽ ആലമീൻ, അങ്ങയുടെ വലത്തുകൈ ശക്തിയാല്‍ മഹത്വമാര്‍ന്നിരിക്കുന്നു; യാ റബ്ബുൽ ആലമീൻ, അങ്ങയുടെ വലത്തുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു. 7അനന്തമഹിമയാല്‍ അങ്ങ് എതിരാളികളെ തകര്‍ക്കുന്നു; കോപാഗ്‌നി അയച്ച് വയ്‌ക്കോലെന്ന പോലെ അവരെ ദഹിപ്പിക്കുന്നു. 8അങ്ങയുടെ നിശ്വാസത്താല്‍ ജലം കുന്നുകൂടി; പ്രവാഹങ്ങള്‍ നിശ്ചലമായി; കടലിന്‍റെ ആഴങ്ങള്‍ ഉറഞ്ഞു കട്ടയായി. 9ശത്രു പറഞ്ഞു: ഞാന്‍ അവരെ പിന്‍തുടര്‍ന്നു പിടികൂടും; അവരുടെ വസ്തുക്കള്‍ ഞാന്‍ കൊള്ളയടിച്ചു പങ്കുവയ്ക്കും; എന്‍റെ അഭിലാഷം ഞാന്‍ പൂര്‍ത്തിയാക്കും; ഞാന്‍ വാളൂരും; എന്‍റെ കരം അവരെ സംഹരിക്കും. 10നിന്‍റെ കാററു നീ വീശി; കടല്‍ അവരെ മൂടി; ഈയക്കട്ടകള്‍ പോലെ അവര്‍ ആഴിയുടെ ആഴത്തിലേക്കു താണു.

11യാ റബ്ബുൽ ആലമീൻ, ദേവന്‍മാരില്‍ അങ്ങേക്കുതുല്യനായി ആരുണ്ട്? യാ റബ്ബുൽ ആലമീൻ, വിശുദ്ധിയാല്‍ മഹത്വപൂര്‍ണനും, ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഭീതിദനും, അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനുമായ അങ്ങേക്കു തുല്യനായി ആരുണ്ട്? 12അങ്ങു വലത്തുകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.

13അങ്ങു വീണ്ടെടുത്ത ജനത്തെ കാരുണ്യത്തോടെ അങ്ങു നയിച്ചു; അങ്ങയുടെ വിശുദ്ധ വസതിയിലേക്ക് ശക്തിയാല്‍ അവിടുന്ന് അവരെ നയിച്ചു. 14ഇതുകേട്ട ജനതകള്‍ ഭയന്നു വിറച്ചു. ഫിലിസ്ത്യര്‍ ആകുലരായി. ഏദോം പ്രഭുക്കന്‍മാര്‍ പരിഭ്രാന്തരായി. 15മൊവാബിലെ പ്രബലന്‍മാര്‍ കിടിലം കൊണ്ടു. കാനാന്‍ നിവാസികള്‍ മൃതപ്രായരായി. 16അങ്ങയുടെ ജനം കടന്നു പോകുന്നതുവരെ, യാ റബ്ബുൽ ആലമീൻ അങ്ങു വീണ്ടെടുത്ത ജനം കടന്നു പോകുന്നതുവരെ, ഭീതിയും പരിഭ്രാന്തിയും അവരെ കീഴ്‌പെടുത്തുന്നു; അങ്ങയുടെ കരത്തിന്‍റെ ശക്തി അവരെ ശിലാതുല്യം നിശ്ചലരാക്കുന്നു. 17യാ റബ്ബുൽ ആലമീൻ, അങ്ങ് അവരെ കൊണ്ടു വന്ന് അങ്ങയുടെ വിശുദ്ധ മലയില്‍, അങ്ങേക്കു വസിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങയുടെ കരങ്ങള്‍ സ്ഥാപിച്ചവിശുദ്ധ മന്ദിരത്തില്‍ അവരെ നട്ടുപിടിപ്പിക്കും. 18റബ്ബുൽ ആലമീൻ, എന്നേക്കും രാജാവായി ഭരിക്കും.

19ഫിർഔന്‍റെ കുതിരകള്‍ തേരുകളോടും പടയാളികളോടുമൊന്നിച്ചു കടലിലേക്കിറങ്ങിച്ചെന്നപ്പോള്‍, റബ്ബുൽ ആലമീൻ കടല്‍ വെള്ളം അവരുടെ മേല്‍ തിരികെപ്പായിച്ചു. എന്നാല്‍, യിസ്രായിലാഹ് ജനം കടലിന്‍റെ നടുവേ വരണ്ട ഭൂമിയിലൂടെ കടന്നുപോയി. 20അപ്പോള്‍ പ്രവാചികയും ഹാറൂന്‍റെ സഹോദരിയുമായ മർയം തപ്പു കൈയിലെടുത്തു; സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തംചെയ്തുകൊണ്ട് അവളെ അനുഗമിച്ചു. 21മർയം അവര്‍ക്കു പാടിക്കൊടുത്തു: റബ്ബുൽ ആലമീനെ പാടിസ്തുതിക്കുവിന്‍; എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.

മാറായിലെ ജലം

22മൂസാ യിസ്രായിലാഹ്യരെ ചെങ്കടലില്‍ നിന്നു മുന്‍പോട്ടു നയിച്ചു. അവര്‍ ഷൂര്‍മരുഭൂമിയില്‍ പ്രവേശിച്ചു. മരുഭൂമിയിലൂടെ മൂന്നു ദിവസം യാത്ര ചെയ്തിട്ടും ഒരിടത്തും വെള്ളം കണ്ടെണ്ടത്തിയില്ല. 23അവര്‍ മാറാ എന്ന സ്ഥലത്തു വന്നു ചേര്‍ന്നു. അവിടത്തെ വെള്ളം അവര്‍ക്കു കുടിക്കാന്‍ കഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അക്കാരണത്താല്‍ ആ സ്ഥലത്തിനു മാറാ എന്നു പേരു നല്‍കപ്പെട്ടു. 24ജനം മൂസായ്‌ക്കെതിരേ പിറുപിറുത്തു: ഞങ്ങള്‍ എന്തു കുടിക്കും? 25അവന്‍ റബ്ബുൽ ആലമീനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് അവന് ഒരു തടിക്കഷണം കാണിച്ചു കൊടുത്തു. അത് വെള്ളത്തിലിട്ടപ്പോള്‍ വെള്ളം മധുരിച്ചു. അവിടെ വച്ച് അവിടുന്ന് അവര്‍ക്ക് ഒരു നിയമം നല്കി. 26അവിടുന്ന് അവരെ പരീക്ഷിച്ചു. അവിടുന്ന് അരുളിച്ചെയ്തു: നീ നിന്‍റെ മഅബൂദായ റബ്ബുൽ ആലമീന്‍റെ സ്വരം ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍ വരുത്തിയ മഹാമാരികളിലൊന്നും നിന്‍റെ മേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന റബ്ബുൽ ആലമീനാണ.

27അതിനുശേഷം, അവര്‍ ഏലിംദേശത്തു വന്നു. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. അവിടെ ജലാശയത്തിനു സമീപം അവര്‍ പാളയമടിച്ചു.