അൽ അഫ് രാൽ 3  

മുടന്തനു സൗഖ്യം

3 1ഒരു ദിവസം ഉച്ച സമയത്തെ ദുആയ്ക്കായി സഫ്ആനും യഹിയ്യായും ബൈത്തുള്ളയിലേക്കു പോവുകയായിരുന്നു. 2ജന്‍മനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലര്‍ അവിടെയെത്തി. ബൈത്തുൽ മുഖദ്ദസ്സിലേക്കു പ്രവേശിക്കുന്നവരോടു ഭിക്ഷയാചിക്കാനായി സുന്ദരകവാടം എന്നു വിളിക്കപ്പെടുന്ന ബൈത്തുള്ള വാതില്‍ക്കല്‍ അവനെ കിടത്തുക പതിവായിരുന്നു. 3സഫ്ആനും യഹിയ്യായും ബൈത്തുള്ളയിലേക്കു പ്രവേശിക്കുന്നതു കണ്ട് അവന്‍ അവരോടു ഭിക്ഷയാചിച്ചു. 4സഫ്ആനും യഹിയ്യായും അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക. 5അവരുടെ പക്കല്‍നിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവന്‍ അവരെ നോക്കി. 6സഫ്ആൻ പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. കലിമത്തുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) നസറായൻറെ നാമത്തില്‍ എഴുന്നേറ്റു നടക്കുക. 7സഫ്ആൻ വലത്തു കൈയ്ക്കു പിടിച്ച് അവനെ എഴുന്നേല്‍പിച്ചു. ഉടന്‍തന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു. 8അവന്‍ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും അള്ളാഹുവിനെ സ്തുതിച്ചും കൊണ്ട് അവന്‍ അവരോടൊപ്പം ബൈത്തുള്ളയില്‍ പ്രവേശിച്ചു. 9അവന്‍ നടക്കുന്നതും അള്ളാഹുവിനെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു. 10ബൈത്തുള്ളയിലെ സുന്ദരകവാടത്തിങ്കല്‍ ഭിക്ഷയാചിച്ചുകൊണ്ടിരുന്നവനാണ് അവനെന്ന് മനസ്‌സിലാക്കി, അവനു സംഭവിച്ച കാര്യത്തെക്കുറിച്ച് അവര്‍ അദ്ഭുതസ്തബ്ധരായി.

സഫ്ആന്റെ പ്രസംഗം

11അവന്‍ സഫ്ആനെയും യഹിയ്യായെയും വിട്ടുമാറാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ട് സുലൈമാന്റെ മണ്‍ഡപത്തില്‍ അവരുടെ അടുത്ത് ഓടിക്കൂടി. 12ഇതുകണ്ട് സഫ്ആൻ അവരോടു പറഞ്ഞു: ഇസ്രായിലാഹേ, നിങ്ങളെന്തിന് ഇതില്‍ അദ്ഭുതപ്പെടുന്നു? ഞങ്ങള്‍ സ്വന്തം ശക്തിയോ സുകൃതമോകൊണ്ട് ഇവനു നടക്കാന്‍ കഴിവുകൊടുത്തു എന്ന മട്ടില്‍ ഞങ്ങളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്? 13ഇബ്രാഹിമിന്റെയും ഇസഹാക്കിന്റെയും യാക്കൂബിന്റെയും റബ്ബുൽ ആലമീൻ, നമ്മുടെ പിതാക്കന്‍മാരുടെ റബ്ബ്, തന്റെ ദാസനായ കലിമത്തുള്ളാ ഈസാ അൽ മസീഹിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ അവനെ ഏല്‍പിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചിട്ടും അവന്റെ മുമ്പില്‍വച്ച് നിങ്ങള്‍ അവനെ തള്ളിപ്പറഞ്ഞു. 14ഖുദ്ധൂസിയും (ഹലാൽ) നീതിമാനുമായ അവനെ നിങ്ങള്‍ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാന്‍ അപേക്ഷിച്ചു. 15ജീവന്റെ നാഥനെ (കലാം ഖാലിഖ്അള്ളാ) നിങ്ങള്‍ വധിച്ചു. എന്നാല്‍, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്. 16അവന്റെ നാമത്തിലുള്ള ഈമാൻ മൂലം, അവന്റെ നാമമാണ് നിങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്. അവനിലുള്ള ഈമാനാണ് നിങ്ങളുടെ മുമ്പില്‍വച്ച് ഈ മനുഷ്യനു പൂര്‍ണ്ണാരോഗ്യം പ്രദാനം ചെയ്തത്.

17സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും അജ്ഞതമൂലമാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം. 18എന്നാല്‍, തന്റെ അഭിഷിക്തന്‍ ഇവയെല്ലാം സഹിക്കണമെന്നു അംബിയാക്കൾ വഴി അള്ളാഹു തഅലാ മുന്‍കൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂര്‍ത്തിയാക്കി. 19അതിനാല്‍, നിങ്ങളുടെപാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് റബ്ബിലേക്കു തിരിയുവിന്‍. 20നിങ്ങള്‍ക്കു കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി അൽ മസീഹ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഈസായെ അവിടുന്ന് അയയ്ക്കുകയും ചെയ്യും. 21ആദിമുതല്‍ തന്റെ നബിയുൻ ഖുദ്ധൂസി വഴി റബ്ബുൽ ആലമീൻ അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലം വരെ ജന്നത്ത് അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു. 22മൂസാ നബി ഇപ്രകാരം പറഞ്ഞു: മഅബൂദ് അള്ളാ നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്‍മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു നബിയെ ഉയര്‍ത്തും. അവന്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം. 23ആ നബിയുടെ വാക്കു കേള്‍ക്കാത്തവരെല്ലാം ജനത്തിന്റെ ഇടയില്‍നിന്നു പൂര്‍ണമായി വിച്‌ഛേദിക്കപ്പെടും. 24സാമൂയിലും തുടര്‍ന്നുവന്ന നബിമാരെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. 25നിങ്ങള്‍ നബിമാരുടെയും നമ്മുടെ പിതാക്കന്‍മാരോടു അള്ളാഹു ചെയ്ത ഉടമ്പടിയുടെയും സന്തതികളാണ്. അവിടുന്ന് ഇബ്രാഹീമിനോട് അരുളിച്ചെയ്തു: ദുനിയാവിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതിവഴി അനുഗൃഹീതമാകും. 26അള്ളാഹു തഅലാ തന്റെ ദാസനെ ഉയിര്‍പ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങള്‍ ഓരോരുത്തരെയും ദുഷ്ടതയില്‍നിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാന്‍ വേണ്ടിയാണ് അത്.


Footnotes