അൽ അഫ് രാൽ 19  

ബുലൂസ് എഫേസോസില്‍

19 1അവല്ലൂസ് ഖ്വാറലാഫിലായിരുന്നപ്പോള്‍ ബുലൂസ് ഖരിയകളിലൂടെ മുസാഫിറായി എഫേസോസിലെത്തി. അവിടെ അവന്‍ ഏതാനും ഹവാരിയൂങ്ങളെ കണ്ടു. 2അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ മുഅ്മിനീങ്ങളായപ്പോൾ റൂഹുൽ ഖുദ്ധൂസിനെ ഖുബൂലാക്കിയൊ? അവര്‍ പറഞ്ഞു: ഇല്ല. റൂഹുൽ ഖുദ്ധൂസ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടു പോലുമില്ല. 3അവന്‍ ചോദിച്ചു: എങ്കില്‍പിന്നെ, നിങ്ങള്‍ ഏതു ത്വരീഖാ ഗുസൽ ആണ് ഖുബൂലാക്കിയത്? അവര്‍ പറഞ്ഞു: യഹിയ്യ നബിയുടെ ത്വരീഖാ ഗുസൽ. 4അപ്പോള്‍ ബുലൂസ് പറഞ്ഞു: യഹിയ്യ തനിക്കു പിന്നാലെ വരുന്നവനില്‍, അതായത്, ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൽ ഈമാൻ വെക്കണമെന്ന് ജനങ്ങളെ തഅ് ലീം ചെയ്ത്കൊണ്ട് തൌബായുടെ ത്വരീഖാ ഗുസൽ ആണ് നല്‍കിയത്. 5അവര്‍ ഇതുകേട്ട് റബ്ബുൽ ആലമീൻ ഈസായുടെ (കലിമത്തുള്ളാഹി വൽ ഖുർബാനുള്ളാഹി വ സയ്യിദുൽ ബഷീർ) ഇസ്മിൽ സിഗ്ബത്തുള്ള ത്വരീഖാ ഗുസൽ ഖുബൂൽ ചെയ്തു. 6ബുലൂസ് അവരുടെമേല്‍ യദുകൾ വച്ചപ്പോള്‍ റൂഹുൽ ഖുദ്ധൂസ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. 7അവര്‍ തഖ് രീബൻ പന്ത്രണ്ടു പേരുണ്ടായിരുന്നു.

8അവന്‍ പള്ളിയില്‍ പ്രവേശിച്ചു ശജാ അത്തോടെ മാമലക്കത്തുള്ള (ദൈവരാജ്യം) യെക്കുറിച്ചു മൂന്നുമാസം വയള് പറയുകയും ദഅ് വയിലേര്‍പ്പെടുകയും ചെയ്തു. 9എന്നാല്‍, ഖൽബ് ഖാസിയായ ചിലര്‍ ഈമാൻ വെക്കാന്‍ വിസമ്മതിക്കുകയും സമൂഹത്തിന്റെ മുമ്പില്‍ കലിമത്തുള്ളയുടെ ത്വരീഖയെ ഫസാദ് പറയുകയും ചെയ്തു. അതിനാല്‍, അവന്‍ അവരെ വിട്ടു ഹവാരിയൂങ്ങളെയും കൂട്ടി ടിറാനോസിന്റെ വയള് പറയുന്ന മദ്രസയിൽ പോയി എല്ലാ ദിവസവും ദഅ് വയില്‍ ഏര്‍പ്പെട്ടുപോന്നു. 10ഇതു രണ്ടു വര്‍ഷത്തേക്കു തുടര്‍ന്നു. തന്‍മൂലം, ഏഷ്യയില്‍ വസിച്ചിരുന്ന എല്ലാവരും- ജൂദരും യുനാനികളും- റബ്ബുൽ ആലമീന്റെ കലിമ കേട്ടു.

സ്‌കേവായുടെ ഇബ്നുമാർ

11ബുലൂസിന്റെ കരങ്ങള്‍വഴി അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ അസാധാരണമായ മുഅ്ജിസാത്തുകൾ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 12അവന്റെ ശരീരസ്പര്‍ശമേറ്റ തുവാലകളും ലിബാസുകളും അവര്‍ മരീളുകാരുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ മരീള് ശിഫയാവുകയും റൂഹുന്നജസുകൾ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു. 13റൂഹുന്നജസ് ഒഴിപ്പിച്ചിരുന്ന ചില ജൂദര്‍ ബുലൂസ് വയള് പറയുന്ന ഈസാ അൽ മസീഹിന്റെ ഇസ്മിൽ നിന്നോടു ഞാന്‍ അംറാക്കുന്നു എന്നുപറഞ്ഞു കൊണ്ട് റൂഹുന്നജസുകളുടെമേല്‍ സയ്യിദിനാ റബ്ബിനാൽ തിരഞ്ഞടുക്കപ്പെട്ട ഈസാ അൽ മസീഹിന്റെ ഇസ്മ് പ്രയോഗിച്ചുനോക്കി. 14ജൂദരുടെ ഒരു പ്രധാന ഇമാമായ സ്‌കേവായുടെ ഏഴു ഇബ്നുമാരും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു. 15എന്നാല്‍, റൂഹുന്നജസ് അവരോട് ഇപ്രകാരം ഇജാപത്ത് പറഞ്ഞു: ഈസാ അൽ മസീഹിനെ എനിക്കറഫാണ്, ബുലൂസിനെയും അറഫാവും; എന്നാല്‍ നിങ്ങള്‍ ആരാണ്? 16റൂഹുന്നജസ് ബാധിച്ചിരുന്ന ഇൻസാൻ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി. അവര്‍ മുറിവേറ്റ്, നഗ്‌നരായി ആ ബൈത്തില്‍നിന്ന് ഓടിപ്പോയി. 17എഫേസോസില്‍ വസിച്ചിരുന്ന ജൂദരും യുനാനികളുമായ എല്ലാവരും ഈ വിവരം അറഫായി ഭയപ്പെട്ടു. കലിമത്തുള്ളാഹി ഈസാ അൽ മസീഹിൻറെ ഇസ്മ് കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. 18കൂടാതെ, ഈമാൻ ഖുബൂൽ ചെയ്ത പലരും വന്ന്, തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ്, ജറീമത്ത് സമ്മതിച്ചു. 19സിഹ്റ് ചെയ്തിരുന്ന അനേകമാളുകള്‍ തങ്ങളുടെ കിത്താബുകള്‍ കൊണ്ടുവന്ന് എല്ലാവരും കാണ്‍കെ അഗ്‌നിക്കിരയാക്കി. അവയുടെ ആകെ വില കണക്കാക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിനാണയങ്ങള്‍ വരുമെന്നു കണ്ടു. 20അങ്ങനെ കലിമത്തുള്ളാഹി ഈസാ അൽ മസീഹിൻറെ ഇഞ്ചീൽ വിപുലമായി അഖ്ബാറാവുകയും അതിന്റെ ഖുവ്വത്ത് വെളിപ്പെടുകയും ചെയ്തു.

21ഈ സംഭവങ്ങള്‍ക്കു ബഅ്ദായായി ബുലൂസ് റൂഹുൽ ഖുദ്ധൂസിന്റെ പ്രേരണയനുസരിച്ച് മക്കെദോനിയാ, അക്കായിയാ എന്നീ മദീനകള്‍ കടന്നു ജറുസലെമിലേക്കു പോകാന്‍ തീരുമാനിച്ചു. അവിടെയെത്തിയതിനു ബഅ്ദായായി തനിക്കു റോമായും സിയാറത്ത് ചെയ്യണം എന്ന് അവന്‍ പറഞ്ഞിരുന്നു. 22അവന്‍ തന്റെ മുസായീദുകളില്‍ രണ്ടുപേരായ തസിമുള്ളയെയും എറാസ്തൂസിനെയും മക്കെദോനിയായിലേക്ക് അയച്ചിട്ടു കുറെനാള്‍ ഏഷ്യയില്‍ താമസിച്ചു.

വെള്ളിപ്പണിക്കാരുടെ ഖിലാഫത്ത്

23ആയിടെ ഈസാ അൽ മസീഹിൻറെ ത്വരീഖയെ സംബന്ധിച്ചു കബീറായ ഒച്ചപ്പാടുണ്ടായി. 24അര്‍ത്തേമിസ് ആലിഹത്തിന്റെ ക്‌ഷേത്രത്തിന്റെ വെള്ളി മാതൃകകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന വെള്ളിപ്പണിക്കാരനായ ദമേത്രിയോസ് ശില്‍പവേലക്കാര്‍ക്കു വലിയതോതില്‍ തൊഴിലുണ്ടാക്കിക്കൊടുത്തു പോന്നു. 25ഇവരെയും ഇതേ തൊഴിലിലേര്‍പ്പെട്ടിരുന്ന മറ്റുള്ളവരെയും വിളിച്ചുകൂട്ടി അവന്‍ പറഞ്ഞു: സ്വദീഖുകളെ, നമ്മുടെ മാലു മുഴുവന്‍ ഈ തൊഴിലില്‍നിന്നാണെന്നു നിങ്ങള്‍ക്കറഫായല്ലോ. 26എന്നാല്‍, കൈകൊണ്ടുണ്ടാക്കിയ റബ്ബ്, റബ്ബെ അല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബുലൂസ് എന്ന ഈ ഇൻസാൻ എഫേസോസില്‍ മാത്രമല്ല, ഏഷ്യയിലാകെ വളരെപ്പേരെ വഴിതെറ്റിക്കുന്നതു നിങ്ങള്‍ കാണുകയും സംആക്കുകയും ചെയ്യുന്നുണ്ടല്ലോ. 27തന്‍മൂലം, നമ്മുടെ ഈ തൊഴില്‍ കുഫ്റ് ആയിത്തീരും എന്ന ഖത്വീറ മാത്രമല്ല ഉള്ളത്; പിന്നെയോ, ആലിഹത്തായ അര്‍ത്തേമിസിന്റെ ക്‌ഷേത്രം കാമിലായി അവഗണിക്കപ്പെടുകയും ഏഷ്യയിലും പരിഷ്‌കൃത ദുനിയാവിലെങ്ങും ഇബാദത്ത് ചെയ്യപ്പെടുന്ന അവളുടെ മജ്ദ ഉറൂബാവുകയും ചെയ്യും.

28ഇതുകേട്ടപ്പോള്‍ അവര്‍ കോപാക്രാന്തരായി വിളിച്ചുപറഞ്ഞു: എഫേസോസുകാരുടെ അര്‍ത്തേമിസ് അളമത്തുള്ളവളാണ്. 29മദീനയിൽ മുഴുവന്‍ ഹാലിളകി. അവരെല്ലാവരും കൂടി ബുലൂസിന്റെ മുസാഫിറായിരുന്നവരും മക്കെദോനിയാക്കാരുമായ ഗായിയൂസിനെയും അരിസ്താര്‍ക്കൂസിനെയും വലിച്ചിഴച്ചുകൊണ്ട് പൊതുമണ്‍ഡപത്തിലേക്കു തള്ളിക്കയറി. 30ജനക്കൂട്ടത്തിലേക്കു പോകാന്‍ ബുലൂസ് ആഗ്രഹിച്ചെങ്കിലും ഹവാരിയൂങ്ങൾ അവനെ അനുവദിച്ചില്ല. 31ബുലൂസിന്റെ സ്വദീഖുകളായ ഏഷ്യയിലെ ചില മുദീറുമാർ ആളയച്ച് പൊതു മണ്‍ഡപത്തിലേക്കു പോകാന്‍ തുനിയരുതെന്ന് അവനോടഭ്യര്‍ഥിച്ചു. 32അവിടെ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു. ഇജ്തിമാഅ് ആകെ അലങ്കോലമായി. തങ്ങള്‍ അവിടെ എന്തിനാണ് ഒരുമിച്ചുകൂടിയതെന്നുതന്നെ മിക്കവര്‍ക്കും അറിഞ്ഞുകൂടായിരുന്നു. 33ജൂദര്‍ മുമ്പോട്ടുകൊണ്ടുവന്ന ഇസ്കന്ധറിനോട് ജനക്കൂട്ടത്തില്‍ ചിലര്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഇസ്കന്ദര്‍ ആംഗ്യം കാണിച്ചിട്ട് ജനങ്ങളോടു ഇജ്തിമാഇനു മുതിര്‍ന്നു. 34എന്നാല്‍, അവന്‍ ജൂദനാണെന്നു അറഫാക്കിയപ്പോള്‍ അവരെല്ലാവരും ഒരേ ശബ്ദത്തില്‍ എഫേസോസുകാരുടെ അര്‍ത്തേമിസ് അളമത്തുള്ളവളാണ് എന്ന് ആര്‍ത്തുവിളിച്ചു. രണ്ടു മണിക്കൂറോളം ഇതു തുടര്‍ന്നു.

35മദീനയുടെ മസൂൽ ജനക്കൂട്ടത്തെ ശാന്തമാക്കിയതിനു ബഅ്ദായായി പറഞ്ഞു: എഫേസോസുകാരേ, എഫേസോസ് മദീന ആലിഹത്തുൽ അളീമത്തായ അര്‍ത്തേമിസിന്റെയും അവളുടെ, സമാഇൽ നിന്നു വീണ തംസാലിന്റെയും ക്‌ഷേത്രത്തിന്റെയും നാദിലത്താണെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്? 36ഈ ഹഖീഖത്ത് അനിഷേധ്യങ്ങളാകയാല്‍ നിങ്ങള്‍ ശാന്തരായിരിക്കണം. ഖിലാഫത്തുകളൊന്നും പ്രവര്‍ത്തിക്കരുത്. 37എന്തെന്നാല്‍, നിങ്ങള്‍കൊണ്ടുവന്നിരിക്കുന്ന ഈ മനുഷ്യര്‍ ദേവാലയം നജസാക്കിയിട്ടില്ല. നമ്മുടെ ആലിഹത്തിനെ ഫസാദാക്കിയിട്ടുമില്ല. 38അതിനാല്‍, ദമേത്രിയോസിനോ അവന്റെ കൂടെയുള്ള ആമിലുകള്‍ക്കോ ഇവരില്‍ ആരുടെയെങ്കിലും പേരില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ക്ക്‌ ന്യായാസനമുണ്ട്; മുഹാഫിള്കളുണ്ട്; അവര്‍ അവിടെ പരാതികള്‍ സമര്‍പ്പിക്കട്ടെ. 39അതല്ല, ഇനി മറ്റെന്തെങ്കിലുമാണ് നിങ്ങള്‍ ആവശ്യപ്പെടുന്നതെങ്കില്‍ ഖാനൂൻ പ്രകാരമുള്ള മജ് ലിസിൽ വച്ച് അതിനെ തർത്തീബാക്കാം. 40ഇന്നത്തെ ഈ ബഹളത്തെ ന്യായീകരിക്കുവാന്‍ നമുക്കു കാരണമൊന്നും പറയാനില്ല. അതിനാല്‍, ഖിലാഫത്തുണ്ടാക്കിയെന്ന് നമ്മുടെമേല്‍ ആരോപിക്കുക എന്ന ഖത്വീറയുണ്ട്. 41ഇതു പറഞ്ഞ് അവന്‍ മജ് ലിസിനെ പിരിച്ചുവിട്ടു.


Footnotes