അൽ അഫ് രാൽ 18  

ഖ്വാറലാഫിൽ (കോറിന്തോസില്‍)

18 1ഇതിനുശേഷം പൗലോസ് ആഥന്‍സ് വിട്ടു ഖ്വാറലാഫിൽ എത്തി. 2അവന്‍ പോന്തസുകാരനായ അക്വീലാ എന്ന ഒരു യഹൂദനെ കണ്ടുമുട്ടി. അവന്‍ തന്റെ ബീവിയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍, എല്ലാ ജൂദരും റോമാ വിട്ടുകൊള്ളണമെന്ന് ക്ലാവുദിയൂസിന്റെ കല്‍പനയുണ്ടായിരുന്നു. പൗലോസ് അവരുടെ വീട്ടില്‍ച്ചെന്നു. 3അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതു കൊണ്ട് അവന്‍ അവരുടെകൂടെ താമസിക്കുകയും ഒന്നിച്ചു ജോലിചെയ്യുകയും ചെയ്തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി. 4എല്ലാ സാബത്തിലും അവന്‍ സിനഗോഗില്‍വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും ജൂദരെയും യുനാനികളെയും ദീനിലേക്ക് പ്രേരിപ്പിക്കുകയുംചെയ്തു.

5സീലാസും തസിമുള്ളയും മക്കെദോനിയായില്‍ നിന്ന് എത്തിച്ചേര്‍ന്ന അവസരത്തില്‍, ഖുർബാനുള്ള അൽ മസീഹാ അൽ ഈസായോണെന്ന് സാക്ഷ്യം നല്‍കിക്കൊണ്ട്, ജൂദര്‍ക്കു ബോധ്യം വരുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പൗലോസ്. 6അവര്‍ അവനെ എതിര്‍ക്കുകയും ദൂഷണം പറയുകയും ചെയ്തപ്പോള്‍, അവന്‍ സ്വന്തം വസ്ത്രങ്ങള്‍ കുടഞ്ഞുകൊണ്ട് അവരോടു പറഞ്ഞു: നിങ്ങളുടെ രക്തം നിങ്ങളുടെ തന്നെ ശിരസ്‌സില്‍ പതിക്കട്ടെ. ഞാന്‍ നിരപരാധനാണ്. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകുന്നു. 7അവിടം വിട്ട് അവന്‍ ദീനിയായ തീസിയോസ്‌ യുസ്‌തോസ് എന്നൊരുവന്റെ വീട്ടിലേക്കു പോയി. 8സിനഗോഗിനുതൊട്ടടുത്തായിരുന്നു അവന്റെ വീട്. സിനഗോഗധികാരിയായ ക്രിസ്പൂസും അവന്റെ കുടുംബം മുഴുവനും ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൽ ഈമാൻ വെച്ചു. ഖ്വാറലാസുകാരില്‍ പലരും കലാം കേട്ടു ഈമാൻ വെക്കുകയും സ്വിഗ്ബത്തുള്ള ത്വരീഖാ ഹുസൽ സ്വീകരിക്കുകയും ചെയ്തു. 9രാത്രിയില്‍ റബ്ബുൽ ആലമീൻ ദര്‍ശനത്തില്‍ പൗലോസിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിശ്ശബ്ദനായിരിക്കാതെ പ്രസംഗിക്കുക. 10എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്. 11പൗലോസ് അവരുടെയിടയില്‍ അൽ കലാം തഅലീം നൽകികൊണ്ട് അവിടെ ഒരു വര്‍ഷവും ആറു മാസവും താമസിച്ചു.

ന്യായാസനത്തിനു മുമ്പില്‍

12ഗാല്ലിയോ അക്കായിയായില്‍ ഉപസ്ഥാനപതിയായിരിക്കുമ്പോള്‍, ജൂദര്‍ പൗലോസിനെതിരേ സംഘടിതമായ ഒരാക്രമണം നടത്തി. അവര്‍ അവനെ ന്യായാസനത്തിനു മുമ്പില്‍ കൊണ്ടുവന്ന് ഇപ്രകാരം പറഞ്ഞു: 13ഈ മനുഷ്യന്‍ അൽ ഫുർഖാനുവൽ തൌറാത്തിനു വിരുദ്ധമായ രീതിയില്‍ അള്ളാഹുവിനു ഇബാദത്ത് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. 14പൗലോസ് സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഗാല്ലിയോ ജൂദരോടു പറഞ്ഞു: ജൂദരേ, വല്ല കുറ്റ കൃത്യത്തിന്റെയോ ഗുരുതരമായ പാതകത്തിന്റെയോ കാര്യമാണെങ്കില്‍ നിങ്ങള്‍ പറയുന്നത് തീര്‍ച്ചയായും ഞാന്‍ കേള്‍ക്കുമായിരുന്നു. 15എന്നാല്‍, ഇതു വാക്കുകളെക്കുറിച്ചും പേരുകളെക്കുറിച്ചും നിങ്ങളുടെ ശരീഅത്തിനെക്കുറിച്ചുമുള്ള പ്രശ്‌നമാകയാല്‍ നിങ്ങള്‍തന്നെ കൈകാര്യം ചെയ്യുക; ഇക്കാര്യങ്ങളുടെ വിധികര്‍ത്താവാകാന്‍ ഞാന്‍ ഒരുക്കമല്ല. 16അവന്‍ ന്യായാസനത്തിനു മുമ്പില്‍ നിന്ന് അവരെ പുറത്താക്കി. 17അവരെല്ലാം ഒന്നുചേര്‍ന്ന് സിനഗോഗധികാരിയായ സൊസ്തനേസിനെ പിടിച്ച് കോടതിയുടെ മുമ്പില്‍വച്ചുതന്നെ അടിച്ചു. എന്നാല്‍ ഗാല്ലിയോ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.

അന്ത്യോക്യായില്‍ തിരിച്ചെത്തുന്നു

18പൗലോസ് കുറെനാള്‍ കൂടി ഖ്വാറലാഫിൽ താമസിച്ചിട്ട്, സഹോദരരോടു യാത്ര പറഞ്ഞ് സിറിയായിലേക്കു കപ്പല്‍ കയറി. പ്രിഷില്ലയും അക്വീലായും അവന്റെ കൂടെപ്പോയി. അവനു നേര്‍ച്ചയുണ്ടായിരുന്നതിനാല്‍ , കെങ്ക്‌റെയില്‍വച്ച് തല മുണ്‍ഡനം ചെയ്തു. 19അവര്‍ എഫേസോസില്‍ എത്തിച്ചേര്‍ന്നു. അവന്‍ മറ്റുള്ളവരെ അവിടെ വിട്ടിട്ട്, സിനഗോഗില്‍ പ്രവേശിച്ച് ജൂദരുമായി വാദത്തില്‍ ഏര്‍പ്പെട്ടു. 20കുറെനാള്‍കൂടി തങ്ങളോടൊത്തു താമസിക്കാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അവന്‍ സമ്മതിച്ചില്ല. 21അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ അനുവദിച്ചാല്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരും എന്നുപറഞ്ഞ് അവന്‍ വിടവാങ്ങുകയും എഫേസോസില്‍ നിന്നു കപ്പല്‍ കയറുകയും ചെയ്തു.

22കേസറിയായിലെത്തി അവിടത്തെ ജാമിയ്യായെ അഭിവാദനം ചെയ്തിട്ട് അവന്‍ അന്ത്യോക്യയിലേക്കു പോയി. 23കുറെക്കാലം അവിടെ ചെലവഴിച്ചതിനു ശേഷം അവന്‍ യാത്രപുറപ്പെട്ട് ഗലാത്തിയാ, ഫ്രീജിയാ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് എല്ലാ ഹവാരിയൂങ്ങൾക്ക് ശക്തി പകര്‍ന്നുകൊണ്ടിരുന്നു.

അവല്ലൂസ് എഫേസോസില്‍

24ആയിടയ്ക്ക് അവല്ലൂസ് എന്നുപേരുള്ള അലക്‌സാണ്‍ഡ്രിയാക്കാരനായ ഒരു ജൂദന്‍ എഫേസോസില്‍ വന്നു. അവന്‍ വാഗ്മിയും കിത്താബുൽ ആയത്തിൽ അവഗാഹം നേടിയവനുമായിരുന്നു. 25റബ്ബുൽ ആലമീൻറെ മാര്‍ഗത്തെക്കുറിച്ച് അവന് തഅലീമും ലഭിച്ചിരുന്നു. അവനു യഹ്യ[c] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) ാവിന്റെ ത്വരീഖാ ഗുസലിനെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, ഈസാ അൽ മസീഹിനെക്കുറിച്ചുള്ള കാര്യങ്ങള്‍ റൂഹുള്ളായിൽ ഉണര്‍വോടെ, തെറ്റുകൂടാതെ തഅലീം നൽകുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. 26അവന്‍ സിനഗോഗിലും ധൈര്യപൂര്‍വം പ്രസംഗിക്കാന്‍ തുടങ്ങി. പ്രിഷില്ലയും അക്വീലായും അവന്റെ പ്രസംഗം കേട്ടു. അവര്‍ അവനെ കൂട്ടിക്കൊണ്ടു പോയി അള്ളാഹുവിന്റെ മാര്‍ഗം കൂടുതല്‍ വ്യക്തമായി പറഞ്ഞുകൊടുത്തു. 27അവല്ലൂസ് അക്കായിയായിലേക്കു പോകാന്‍ ആഗ്രഹിച്ചു. സഹോദരര്‍ അവനെ പ്രോത്‌സാഹിപ്പിക്കുകയും അവനെ സ്വീകരിക്കുന്നതിന് ഹവാരിയൂങ്ങൾക്ക് എഴുതുകയും ചെയ്തു. അവിടെ എത്തിച്ചേര്‍ന്നതിനുശേഷം, ഫാദുൽ ഇലാഹിമൂലം ഈമാൻ സ്വീകരിച്ചവരെ അവന്‍ വളരെയധികം സഹായിച്ചു. 28എന്തെന്നാല്‍, അവന്‍ പൊതു സ്ഥലങ്ങളില്‍ വച്ച് കിതാബുൽ ആയത്ത് ഉദ്ധരിച്ചുകൊണ്ട് അൽ മസീഹ് ഖുർബാനുള്ള ഈസാ തന്നെയാണെന്ന് തെളിയിക്കുകയും ജൂദന്‍മാരെ വാക്കുമുട്ടിക്കുകയും ചെയ്തിരുന്നു.


Footnotes