അൽ അഫ് രാൽ 14  

ബുലൂസ് ഇക്കോണിയത്തില്‍

14 1അവര്‍ ഇക്കോണിയത്തിലെ ജൂദരുടെ പള്ളിയില്‍ ദുഖൂൽ ചെയ്ത് വയള് പറഞ്ഞു. ജൂദരും യുനാനികളുമടങ്ങിയ ഒരു കബീറായ ഗണം ഈമാൻ വെച്ചു. 2മുഅ്മിനീങ്ങളാവാതിരുന്ന ജൂദര്‍ അഖുമാർക്കെതിരായി കാഫിറുകളെ ഇളക്കുകയും അവരുടെ ഖൽബിനെ വിദ്വേഷം കൊണ്ടു നിറയ്ക്കുകയും ചെയ്തു. 3എങ്കിലും, അവര്‍ വളരെനാള്‍ അവിടെ പാർത്ത്, കലിമത്തുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെപ്പറ്റി ശജാ അത്തോടെ വയള് പറഞ്ഞു. ഖുദ്റത്തുകളും അലാമത്തുകളും അമൽ ചെയ്യാൻ അവര്‍ക്ക് നിഅ്മത്ത് നല്‍കിക്കൊണ്ട് സയ്യിദിനാ കലിമത്തുള്ളാഹി ഈസാ അൽ മസീഹ് തന്റെ റഹമത്തിനാൽ കലാമിനു ശഹാദത്ത് നല്‍കി. 4എന്നാല്‍, മദീനയിലെ ഖൌമുകളുടെയിടയില്‍ ഇഖ്തിലാഫുണ്ടായി. ചിലര്‍ ജൂദരുടെ കൂടെയും ചിലര്‍ റസൂലുമാരുടെ കൂടെയും ചേര്‍ന്നു. 5അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരു നീക്കം കാഫിറുകളുടെയും ജൂദരുടെയും അവരുടെ സുൽത്താനുകളുടെയും ഭാഗത്തുനിന്നുണ്ടായി. 6ഇതറിഞ്ഞ് അവര്‍ ലിക്കവോനിയായിലെ മദീനകളായ ലിസ്ത്രായിലേക്കും ദെര്‍ബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു. 7അവിടെ അവര്‍ ഇഞ്ചീൽ തബലീക്ക് ചെയ്തു കൊണ്ടിരുന്നു.

ലിസ്ത്രായില്‍

8കാലുകള്‍ക്കു സ്വാധീനമില്ലാത്ത ഒരുവന്‍ ലിസ്ത്രായില്‍ ഉണ്ടായിരുന്നു. ജന്‍മനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാന്‍ കഴിഞ്ഞിരുന്നില്ല. 9ബുലൂസ് വയള് പറയുന്നത് അവന്‍ കേട്ടു. ബുലൂസ് അവനെ സൂക്ഷിച്ചുനോക്കി. ശിഫയാക്കാന്‍ തക്ക ഈമാൻ അവനുണ്ടെന്നു കണ്ട് ബുലൂസ് 10ഉച്ചത്തില്‍ പറഞ്ഞു: എഴുന്നേറ്റ് കാലുറപ്പിച്ചു നില്‍ക്കുക. അവന്‍ ചാടിയെഴുന്നേറ്റു നടന്നു. 11ബുലൂസ് ചെയ്ത ഈ പ്രവൃത്തി കണ്ട ജനക്കൂട്ടം ലിക്കവോനിയന്‍ ഭാഷയില്‍ ഉച്ചത്തില്‍ പറഞ്ഞു: ആലിഹത്തുകൾ മനുഷ്യരൂപം ധരിച്ച് നമ്മുടെയിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു. 12അവര്‍ ബാര്‍ണബാസിനെ സേവൂസെന്നും, ബുലൂസ് പ്രധാന വയള് പറയുന്നവനായിരുന്നതിനാല്‍ അവനെ ഹെര്‍മസ് എന്നും വിളിച്ചു. 13നഗരത്തിന്റെ മുമ്പിലുള്ള സേവൂസിന്റെ ക്‌ഷേത്രത്തിലെ പൂജാരി കാളകളും പൂമാലകളുമായി കവാടത്തിങ്കല്‍ വന്ന് ജനങ്ങളോടു ചേര്‍ന്നു ഖുർബാനിയര്‍പ്പിക്കുവാന്‍ ശഹ്-വത്ത് ളാഹിറാക്കി. 14ഇതറിഞ്ഞ് റസൂലുമാരായ ബാര്‍ണബാസും ബുലൂസും ലിബാസുകൾ കീറി ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് വിളിച്ചുപറഞ്ഞു: 15ഹേ, മനുഷ്യരേ, നിങ്ങള്‍ ഈചെയ്യുന്നതെന്താണ്? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. ബാത്വിലായ ഈ രീതികളില്‍നിന്ന്, അള്ളാഹുവിലേക്കു നിങ്ങള്‍ തിരിയണം എന്ന് ഞങ്ങള്‍ നിങ്ങളെ തഅ് ലീം നൽകുന്നു. അവിടുന്നാണ് സമാഉം,അർളും,ബഹറും ദുനിയാവും അവയിലുള്ള സമസ്തവും പടച്ചത്. 16ആബാഉമാരുടെ കാലത്ത് എല്ലാ ഇൻസാനുകളെയും സ്വന്തം ത്വരീഖകളില്‍ മുസാഫിറാകാൻ അവിടുന്ന് അനുവദിച്ചു. 17എങ്കിലും, ഖൈറ് പ്രവര്‍ത്തിക്കുകയും സമാഇൽനിന്നു മത്താറും ഫലപുഷ്ടമായ കാലാവസ്ഥയും നിങ്ങള്‍ക്കു സ്വദഖ ചെയ്യുകയും ഒചീനവും ആനന്ദവും നല്‍കി നിങ്ങളുടെ ഖൽബുകളെ നിറയ്ക്കുകയും ചെയ്തുകൊണ്ട് അവിടുന്നു തനിക്കു ശഹാദത്ത് നല്‍കിക്കൊണ്ടിരുന്നു. 18അവര്‍ ഇപ്രകാരം പറഞ്ഞു തങ്ങള്‍ക്കു ഇബാദത്ത് ചെയ്യുന്നതില്‍ നിന്നു ജനങ്ങളെ കഷ്ടിച്ചു പിന്‍തിരിപ്പിച്ചു.

19അന്ത്യോക്യായില്‍ നിന്നും ഇക്കോണിയത്തില്‍ നിന്നും അവിടെയെത്തിയ ജൂദന്‍മാര്‍ ജനങ്ങളെ പ്രേരിപ്പിച്ച് ബുലൂസിനെ കല്ലെറിയിച്ചു. മയ്യത്തായെന്നു വിചാരിച്ച് അവര്‍ അവനെ മദീനയ്ക്ക് പുറത്തേക്കു വലിച്ചുകൊണ്ടുപോയി. 20എന്നാല്‍, ഹവാരിയൂങ്ങൾ അവനു ചുറ്റും കൂടിയപ്പോള്‍ അവന്‍ എഴുന്നേറ്റു മദീനയിൽ പ്രവേശിച്ചു. അടുത്ത യൌമിൽ ബാര്‍ണബാസുമൊത്ത് അവന്‍ ദെര്‍ബേയിലേക്കു പോയി.

അന്ത്യോക്യായില്‍

21ആ മദീനയിലും അവര്‍ ഇഞ്ചീൽ തബലീക് ചെയ്ത് പലരെയും ശാഗിർദുകളാക്കി. ബഅ്ദായായി അവര്‍ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു. 22ഈമാനില്‍ നിലനില്‍ക്കണമെന്നും നിരവധി അദാബുകളിലൂടെ മാമലക്കത്തുൽ ഇലാഹില്‍ പ്രവേശിക്കണമെന്നും തഅ് ലീമാത്ത് ചെയ്തുകൊണ്ട് ഹവാരിയൂങ്ങളുടെ ഖൽബിനെ അവര്‍ ഖവ്വത്ത് നൽകി. 23അവര്‍ ജാമിയാകള്‍ തോറും ശൈഖുമാരെ നിയമിച്ച് ദുആ ഇരന്നും നോമ്പ് നോറ്റും, അവരെ തങ്ങള്‍ ഈമാൻ വെച്ച റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി വ സയ്യിദുൽ ഭഷ്റിനു തഖ്ദീം ചെയ്തു.

24പിന്നീട് അവര്‍ പിസീദിയായിലൂടെ കടന്ന് പാംഫീലിയായില്‍ എത്തി. 25പെര്‍ഗായില്‍ കലിമ തബലീക് ചെയ്തതിനുശേഷം അവര്‍ അത്താലിയായിലേക്കു പോയി. 26അവിടെനിന്ന് അന്ത്യോക്യായിലേക്കു സഫീന കയറി. തങ്ങള്‍ ചെയ്ത അമലിന് ആവശ്യമായിരുന്ന അള്ളാഹുവിൻറെ റഹമത്തിന് അവര്‍ ഭരമേല്‍പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ. 27അവര്‍ അവിടെ എത്തിയപ്പോള്‍ ജാമിയ്യായെ വിളിച്ചുകൂട്ടി തങ്ങള്‍ മുഖാന്തരം അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും കാഫിറുകൾക്കു ഈമാന്റെ വാതില്‍ അവിടുന്ന് എങ്ങനെ തുറന്നു കൊടുത്തുവെന്നും വിശദീകരിച്ചു. 28പിന്നീട്, കുറെക്കാലത്തേക്ക് അവര്‍ ഹവാരീങ്ങളോടുകൂടെ അവിടെ താമസിച്ചു.


Footnotes