അൽ അഫ് രാൽ 13  

ബാര്‍ണബാസും താലൂതും അയയ്ക്കപ്പെടുന്നു.

13 1അന്ത്യോക്യായിലെ ജാമിയായില്‍ സഫാരീയീങ്ങളും അംബിയാക്കളും ഉണ്ടായിരുന്നു - ബാര്‍ണബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമയോന്‍, കിറേനേക്കാരന്‍ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളര്‍ന്ന മനായേന്‍, താലൂത് എന്നിവര്‍. 2അവര്‍ റബ്ബുൽ ആലമീലെ ഇബാദത്ത് ചെയ്തും നോമ്പ് നോറ്റും കഴിയവേ, റൂഹുൽ ഖുദ്ധൂസ് അവരോടു പറഞ്ഞു: ബാര്‍ണബാസിനെയും താലൂത്തിനെയും ഞാന്‍ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക. 3നോമ്പിനും ദുആയ്ക്കും ശേഷം അവര്‍ അവരുടെമേല്‍ കൈവയ്പു നടത്തി പറഞ്ഞയച്ചു.

പാഫോസിലെ മാന്ത്രികന്‍

4റൂഹുൽ ഖുദ്ധൂസിനാല്‍ അയയ്ക്കപ്പെട്ട അവര്‍ സെലൂക്യായിലേക്കു പോവുകയും അവിടെനിന്നു സൈപ്രസിലേക്കു കപ്പല്‍ കയറുകയും ചെയ്തു. 5സലാമീസില്‍ എത്തിയപ്പോള്‍ അവര്‍ ജൂദരുടെ സിനഗോഗുകളില്‍ അള്ളാഹുവിൻറെ കലാം പ്രസംഗിച്ചു. അവരെ സഹായിക്കാന്‍ യഹിയ്യായും ഉണ്ടായിരുന്നു. 6അവര്‍ ദ്വീപുമുഴുവന്‍ ചുറ്റിസഞ്ചരിച്ച് പാഫോസിലെത്തിയപ്പോള്‍ ഒരു മന്ത്രവാദിയെ കണ്ടുമുട്ടി. അവന്‍ ബർഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) എന്നു പേരുള്ള ജൂദനായ ഒരു വ്യാജ നബിയയായിരുന്നു. 7ഉപസ്ഥാനപതിയും ബുദ്ധിമാനുമായ സേര്‍ജിയൂസ് പാവുളൂസിന്റെ ഒരു സദസ്യനായിരുന്നു അവന്‍ . ഈ ഉപസ്ഥാനപതി അള്ളാഹുവിൻറെ കലാം ശ്രവിക്കാന്‍ താത്പര്യപ്പെട്ട് ബാര്‍ണബാസിനെയും താലൂതിനെയും വിളിപ്പിച്ചു. 8എന്നാല്‍, മാന്ത്രികനായ എലിമാസ് - മാന്ത്രികന്‍ എന്നാണ് ഈ പേരിന്റെ അര്‍ഥം - വിശ്വാസത്തില്‍നിന്ന് ഉപസ്ഥാനപതിയെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവരെ തടഞ്ഞു. 9ഷാഹിദുൽ ഇലാഹ് പൗലോസ് എന്നുകൂടിപേരുണ്ടായിരുന്ന താലൂതാകട്ടെ, റൂഹുൽ ഖുദ്ധൂസിനാൽ നിറഞ്ഞ് അവന്റെ നേരേ സൂക്ഷിച്ചുനോക്കി 10പറഞ്ഞു: ഇബിലീസിന്റെ സന്താനമേ, സകല നീതിക്കും എതിരായവനേ, ദുഷ്ടതയും വഞ്ചനയും നിറഞ്ഞവനേ, അള്ളാഹുവിന്റെ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍ നിന്നു വിരമിക്കയില്ലേ? 11ഇതാ റബ്ബുൽ ആലമീന്റെ കരം ഇപ്പോള്‍ നിന്റെ മേല്‍ പതിക്കും. നീ അന്ധനായിത്തീരും; കുറെക്കാലത്തേക്ക് സൂര്യനെ ദര്‍ശിക്കാന്‍ നിനക്കു സാധിക്കുകയില്ല. ഉടന്‍തന്നെ മൂടലും അന്ധകാരവും അവനെ ആവരണം ചെയ്തു. തന്നെ കൈയ്ക്കു പിടിച്ചു നയിക്കാന്‍ അവന്‍ ആളുകളെ അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു. 12ഈ സംഭവം കണ്ടപ്പോള്‍ ഉപസ്ഥാനപതി കലിമത്തുള്ള ഈസാ അൽ മസീഹിന്റെ പ്രബോധനത്തെക്കുറിച്ച് അദ്ഭുതപ്പെടുകയും ഈമാൻ സ്വീകരിക്കുകയും ചെയ്തു.

പൗലോസ് അന്ത്യോക്യായില്‍

13ശാഹിദുൽ ഇലാഹ് പൗലോസും കൂടെയുള്ളവരും പാഫോസില്‍നിന്ന് കപ്പല്‍ യാത്ര ചെയ്ത് പാംഫീലിയായിലെ പെര്‍ഗായില്‍ എത്തി. യഹിയ്യാ അവരെ വിട്ട് ജറുസലെമിലേക്കു മടങ്ങിപ്പോയി. 14എന്നാല്‍, അവര്‍ പെര്‍ഗാ കടന്ന് പിസീദിയായിലെ അന്ത്യോകായില്‍ വന്നെത്തി. സാബത്തു ദിവസം അവര്‍ സിനഗോഗില്‍ പ്രവേശിച്ച് അവിടെ ഉപവിഷ്ടരായി. 15അംബിയാ സൂറ മിൻ കിത്താബുൽ തൌറാത്ത് വായിച്ചു കഴിഞ്ഞപ്പോള്‍ സിനഗോഗിലെ അധികാരികള്‍ ആളയച്ച് അവരോട് ഇപ്രകാരം പറയിച്ചു: സഹോദരന്‍മാരേ, നിങ്ങളിലാര്‍ക്കെങ്കിലും ജനങ്ങള്‍ക്ക് തഅലീം നല്‍കാനുണ്ടെങ്കില്‍ പറയാം.

16അപ്പോള്‍ ശാഹിദുൽ ഇലാഹ്പൗലോസ് എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു:ബനീ യിസ്രാഇലാഹ്, അള്ളാഹുവിനെ ഭയപ്പെടുന്നവരേ, ശ്രദ്ധിക്കുവിന്‍. 17ഈ ഇസ്രായിലാഹ് ജനതയുടെ റബ്ബ് നമ്മുടെ പിതാക്കന്‍മാരെ തെരഞ്ഞെടുത്തു. ഈജിപ്തില്‍ വസിച്ചിരുന്ന കാലത്ത് അവരെ അവിടുന്ന് ഒരു വലിയ ജനമാക്കി. തന്റെ ശക്തമായ ഭുജംകൊണ്ട് അവിടെ നിന്ന് അവരെ കൊണ്ടുപോരുകയും ചെയ്തു. 18അവിടുന്നു നാല്‍പതു വര്‍ഷത്തോളം മരുഭൂമിയില്‍ അവരോടു ക്ഷമാപൂര്‍വം പെരുമാറി. 19കാനാന്‍ദേശത്തുവച്ച് ഏഴു ജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി 20നാനൂറ്റിയമ്പതു വര്‍ഷത്തോളം ഇസ്രായിലാഹ്കാര്‍ക്ക് അവകാശമായിക്കൊടുത്തു. അതിനുശേഷം അവിടുന്നു സാമുവേൽ നബിയുടെ കാലംവരെ അവര്‍ക്കുന്യായാധിപന്‍മാരെ നല്‍കി. 21പിന്നീട് അവര്‍ ഒരു രാജാവിനുവേണ്ടി അപേക്ഷിച്ചു. ബഞ്ചമിന്‍ ഗോത്രത്തില്‍പ്പെട്ട കിഷിന്റെ പുത്രന്‍ താലൂതിനെ നാല്‍പതു വര്‍ഷത്തേക്ക് അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ അവര്‍ക്കു നല്‍കി. 22അനന്തരം അവനെ നീക്കംചെയ്തിട്ട് ദാവൂദിനെ അവരുടെ രാജാവായി അവിടുന്ന് ഉയര്‍ത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്‌സെയുടെ പുത്രനായ ദാവൂദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. 23അവന്‍ എന്റെ ഹിതം നിറവേറ്റും. വാഗ് ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തില്‍ നിന്ന് ഇസ്രായിലാഹിനു രക്ഷ കനായി ഈസാ അൽ മസീഹിനെ അള്ളാഹു തഅലാ ഉയര്‍ത്തിയിരിക്കുന്നു. 24അവന്റെ ആഗമനത്തിനുമുമ്പ് യഹ്യാ[c] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി ഇസ്രായിലാഹിലെ എല്ലാ ജനതയോടും തൌബാ സിഗ്ബത്തുള്ള ത്വരീഖാ ഗുസൽ പ്രസംഗിച്ചു. 25തന്റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യഹ്യാ നബി പറഞ്ഞു: ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്‍പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.

26സഹോദരരേ, ഇബ്രാഹീമിന്റെ സന്തതികളേ, അള്ളാഹുവിനെ ഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ കലാം അയയ്ക്കപ്പെട്ടിരിക്കുന്നു. 27ജറുസലെം നിവാസികളും അവരുടെ അധികാരികളും അവനെ അറിയാതെയും എല്ലാ സാബത്തിലും വായിക്കുന്ന നബി വചനങ്ങള്‍ ഗ്രഹിക്കാതെയും അവനെ ശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ആ വചനങ്ങള്‍ പൂര്‍ത്തിയാക്കി. 28മരണശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റവും അവനില്‍ കാണാതിരുന്നിട്ടും അവനെ വധിക്കാന്‍ അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. 29അവനെക്കുറിച്ച് എഴുതപ്പെട്ടിരുന്നതെല്ലാം പൂര്‍ത്തിയായപ്പോള്‍ അവര്‍ അവനെ കുരിശില്‍നിന്നു താഴെയിറക്കി ഖബറില്‍ ഖബറടക്കി. 30എന്നാല്‍, അള്ളാഹു തഅലാ അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. 31അവനോടൊപ്പം ഗലീലിയില്‍ നിന്ന് ജറുസലെമിലേക്കു വന്നവര്‍ക്ക് അവന്‍ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവന്റെ സാക്ഷികളാണ്. 32ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കുന്ന ഇഞ്ചീൽ ഇതാണ്; 33പിതാക്കന്‍മാര്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം കലിമത്തുള്ള ഈസാ അൽ മസീഹിനെ ഉയിര്‍പ്പിച്ചുകൊണ്ട് അള്ളാഹു തഅലാ മക്കളായ നമുക്കു നിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സബൂറില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ കാലിഫത്തുള്ള അൽ ഖരീബൂൻ. ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.

34നാശത്തിന്റെ അവസ്ഥയിലേക്കു തിരിച്ചു ചെല്ലാനാവാത്ത വിധം മരിച്ചവരില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ചതിനെക്കുറിച്ച് അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു: ദാവൂദിനു വാഗ്ദാനം ചെയ്യപ്പെട്ട വിശ്വസ്തവും വിശുദ്ധവുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു ഞാന്‍ തരും.

35മറ്റൊരു സബൂറില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവിടുത്തെ ഖുദ്ദൂസിൽ ഇലാഹ് ഈസാ അൽ മസീഹായെ ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല.

36ദാദാവൂദ് തന്റെ തലമുറയില്‍ അള്ളാഹുവിൻറെ ഇഷ്ടം നിറവേറ്റിയതിനുശേഷം വഫാത്തായി. അവന്‍ പിതാക്കന്‍മാരോടു ചേരുകയും ജീര്‍ണത പ്രാപിക്കുകയും ചെയ്തു. 37എന്നാല്‍, അള്ളാഹു ഉയിര്‍പ്പിച്ചവനാകട്ടെ ജീര്‍ണത പ്രാപിച്ചില്ല. 38സഹോദരരേ, നിങ്ങള്‍ ഇത് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ക്കു പാപമോചനം (മഗ്ഫറ) പ്രഘോഷിക്കപ്പെട്ടിരിക്കുന്നത് ഇവന്‍ വഴിയത്രേ. മൂസായുടെ ശരീഅത്ത് വഴി നീതീകരണം ലഭിക്കാനാവാത്ത കാര്യങ്ങളുണ്ട്. 39ഈമാൻ വെക്കുന്നവര്‍ക്ക് അവന്‍ വഴി അവയില്‍ നീതീകരണം ലഭിക്കും. 40അതുകൊണ്ട്, അംബിയാ വചനങ്ങളില്‍ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ക്കു സംഭവിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍; 41നിന്ദകരേ, കാണുവിന്‍, ആശ്ചര്യപ്പെടുവിന്‍; അപ്രത്യക്ഷരാകുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ ദിവസങ്ങളില്‍ ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു - ആരുപറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കാത്ത ഒരു പ്രവൃത്തി. 42ഇക്കാര്യങ്ങളെല്ലാം അടുത്ത സാബത്തിലും വിവരിക്കണമെന്ന് അവര്‍ പുറത്തുവന്നപ്പോള്‍ ആളുകള്‍ അവരോടപേക്ഷിച്ചു. 43സിനഗോഗിലെ സമ്മേളനം പിരിഞ്ഞപ്പോള്‍ പല ജൂദരും ജൂദമതത്തില്‍ പുതുതായി ചേര്‍ന്ന അള്ളാഹുവിനെ ഭയമുള്ളവർ പലരും പൗലോസിനെയും ബാര്‍ണബാസിനെയും അനുഗമിച്ചു. അവരാകട്ടെ, അവരോടു സംസാരിക്കുകയും റഹമത്തുള്ളയാല്‍ നിലനില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

44അടുത്ത സാബത്തില്‍ അള്ളാഹുവിൻറെ കലാം ശ്രവിക്കാന്‍ നഗരവാസികള്‍ എല്ലാവരുംതന്നെ സമ്മേളിച്ചു. 45ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ജൂദര്‍ അസൂയ പൂണ്ട് പൗലോസ് പറഞ്ഞ കാര്യങ്ങളെ എതിര്‍ക്കുകയും അവനെ ദുഷിക്കുകയും ചെയ്തു. 46പൗലോസും ബാര്‍ണബാസും ധൈര്യപൂര്‍വം ഇങ്ങനെ പറഞ്ഞു: അള്ളാഹുവിൻറെ കലാം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാല്‍, നിങ്ങള്‍ അതു തള്ളിക്കളയുന്നതു കൊണ്ടും നിത്യജീവനു നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീര്‍ത്തിരിക്കുന്നതു കൊണ്ടും ഇതാ, ഞങ്ങള്‍ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു. 47കാരണം, റബ്ബുൽ ആലമീൻ ഞങ്ങളോട് ഇങ്ങനെ കല്‍പിച്ചിരിക്കുന്നു: ദുനിയാവിൻറെ അതിര്‍ത്തികള്‍വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു.

48ഈ വാക്കുകള്‍ കേട്ടപ്പോള്‍ വിജാതീയര്‍ സന്തോഷ ഭരിതരായി അള്ളാഹുവിന്റെ കലാമിനെ പ്രകീര്‍ത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം ഈമാൻ വെക്കുകയും ചെയ്തു. 49റബ്ബുൽ ആലമീൻറെ കലാം ആ നാട്ടിലെല്ലാം വ്യാപിച്ചു. 50എന്നാല്‍, ജൂദന്‍മാര്‍ ബഹുമാന്യരായ ഭക്തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച് പൗലോസിനും ബാര്‍ണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു. 51അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി. 52ഹവാരിയൂങ്ങൾ ആനന്ദത്താലും റൂഹിൽ ഖുദ്ധൂസിനാലും നിറഞ്ഞവരായി.


Footnotes