അൽ അഫ് രാൽ 12  

യഅ്ഖൂബ് ശഹീദാകുന്നു

12 1ആ സമാനിൽ ഹേറോദേസ് മലിക് ജാമിയായില്‍പ്പെട്ട ചിലരെ അദാബിലാക്കാന്‍ തുടങ്ങി. 2അവന്‍ യഹിയ്യായുടെ അഖുവായ യഅ്ക്കൂബിനെ വാളിനിരയാക്കി. 3ജൂദരെ ഇതു സആദത്തിലാക്കിയെന്നു കണ്ട് അവന്‍ സഫ് വാനെയും ബന്ധനസ്ഥനാക്കാന്‍ ഒരുമ്പെട്ടു. അതു ഈദുൽ ഫിത്തർ (പുളിപ്പില്ലാത്ത അപ്പത്തിന്റെ) ദിവസങ്ങളായിരുന്നു. 4അവനെ സജ്നിലടച്ചതിനു ബഅ്ദായായി നാലു ജുനൂദുകൾ വീതമുള്ള നാലു സംഘങ്ങളെ അവന്‍ കാവലിനു നിയോഗിച്ചു. യൗമുൽ ഫിസ്ഹ കഴിയുമ്പോള്‍ അവനെ ഖൌമിന്റെ മുമ്പില്‍കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്‌ദേശ്യം. 5അങ്ങനെ സഫ് വാൻ സജനില്‍ സൂക്ഷിക്കപ്പെട്ടു. ജാമിയ്യാ അവനുവേണ്ടി അള്ളാഹുനിനോടു സ്വലാത്തിലും ദുആയിലുമായിരുന്നു.

സജനില്‍ നിന്നും സഫ് വാൻ മോചിതനാകുന്നു

6പരസ്യവിചാരണയ്ക്കു പുറത്തുകൊണ്ടുവരാന്‍ ഹേറോദേസ് ഉദ്ദേശിച്ചിരുന്നതിന്റെ ഖബലുൽലൈൽ സഫ് വാൻ ഇരുചങ്ങലകളാല്‍ ബന്ധിതനായി രണ്ടു ജുനൂദുകളുടെ മധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാര്‍ സിജ്നിലെ ബാബിങ്കൽ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. 7പെട്ടെന്ന് റബ്ബിന്റെ ഒരു മലക്ക് ളുഹൂറായി. ആ മുറിയാകെ നൂർ നിറഞ്ഞു. അവന്‍ സഫ് വാനെ പാര്‍ശ്വത്തില്‍ തട്ടി ഉണര്‍ത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേല്‍ക്കൂ. അപ്പോള്‍ അവന്റെ കൈകളില്‍നിന്നു ചങ്ങലകള്‍ തഹ്ത്തിൽ വീണു. 8മലക്ക് അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്ഷകള്‍ അണിയുക. അവന്‍ അങ്ങനെ ചെയ്തു. മലക്ക് വീണ്ടും പറഞ്ഞു:അബായ ധരിച്ചുകൊണ്ട് എന്റെ പിന്നാലെ വരുക. 9അവന്‍ ഖുറൂജായി മലക്കിനെ അനുഗമിച്ചു. എങ്കിലും, മലക്ക് വഴി സംഭവിച്ച ഇക്കാര്യം ഹഖീഖത്താണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു മിറാജ് ഉണ്ടായതാണെന്നേ അവന്‍ കരുതിയുള്ളൂ. 10അവര്‍ ഒന്നാമത്തെയും രണ്ടാമത്തെയും കാവൽസ്ഥാനങ്ങൾ പിന്നിട്ടു മദീനയിലേക്കുള്ള ബാബുൽ ഹദീദിയിലെത്തി. അത് അവര്‍ക്കായി നഫ്സിയായി തുറന്നു. അവര്‍ പുറത്തു കടന്ന് ഒരു തെരുവു പിന്നിട്ടപ്പോള്‍ മലക്ക് പെട്ടെന്ന് അപ്രത്യക്ഷനായി. 11അപ്പോഴാണ് സഫ് വാന് പൂര്‍ണബോധം വന്നത്. അവന്‍ പറഞ്ഞു: റബ്ബുൽ ആലമീൻ തന്റെ മലക്കിനെ അയച്ച് ഹേറോദേസിന്റെ യദുകളില്‍ നിന്നും ജൂദന്‍മാരുടെ വ്യാമോഹങ്ങളില്‍ നിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ എനിക്കു സറാഹത്തായി.

12ഇക്കാര്യം ഗ്രഹിച്ചപ്പോള്‍ അവന്‍, മര്‍ക്കൂസ് എന്ന് അപരനാമമുള്ള യഹിയ്യായുടെ ഉമ്മയായ മറിയത്തിന്റെ ബൈത്തിലേക്കു പോയി. അവിടെ വളരെപ്പേര്‍ ജമാഅത്തായി ദുആ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. 13അവന്‍ പടിവാതില്‍ക്കല്‍ മുട്ടിയപ്പോള്‍ റോദാ എന്ന ഖാദിമ നാസിലായി വന്നു നോക്കി. 14സഫ് വാന്റെ സോത്ത് തിരിച്ചറിഞ്ഞ അവള്‍ സആദത്തിലായി വാതില്‍ തുറക്കുന്ന കാര്യം മറന്ന് അകത്തേക്ക് ഓടിച്ചെന്ന്, സഫ് വാൻ ബാബിങ്കൽ നില്‍ക്കുന്നു എന്നറിയിച്ചു. 15നീ മജ്നൂനാണ് എന്ന് അവര്‍ പറഞ്ഞു. അവള്‍ വീണ്ടും തറപ്പിച്ചു പറഞ്ഞപ്പോള്‍ അവന്റെ കാവല്‍ മലക്കായിരിക്കും എന്നായിരുന്നു അവരുടെ മറുപടി. 16സഫ് വാൻ ബാബിങ്കൽ മുട്ടിക്കൊണ്ടിരുന്നു. അവര്‍ കതകു തുറന്നപ്പോള്‍ അവനെക്കണ്ടു വിസ്മയിച്ചു. 17നിശ്ശബ്ദരായിരിക്കുവാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചതിനുശേഷം എങ്ങനെയാണ് റബ്ബുൽ ആലമീൻ തന്നെ സജനില്‍ നിന്നു രക്ഷപ്പടുത്തിയതെന്ന് അവന്‍ വിശദീകരിച്ചു. ഈ സംഭവം യാക്കൂബിനോടും അഖുമാരോടും പറയണമെന്ന് അവന്‍ ആവശ്യപ്പെട്ടു. ബഅ്ദായായി അവന്‍ അവിടെ നിന്ന് പുറപ്പെട്ട് വേറൊരു മകാനിലേക്കു പോയി. ഫജ്റ് വെളിവായപ്പോള്‍ 18സഫ് വാന് എന്തു സംഭവിച്ചിരിക്കാമെന്നതിനെക്കുറിച്ചു ജുനൂദുകളാകെ കബീറായ ബേജാറിലായി. 19അവനെ അന്വേഷിച്ചു കണ്ടെത്താതെ വന്നപ്പോള്‍ ഹേറോദേസ് കാവല്‍ക്കാരെ മുഹാകിം ചെയ്യുകയും അവരെ ഖതിൽ ചെയ്യാൻആജ്ഞാപിക്കുകയും ചെയ്തു. ബഅ്ദായായി സഫ് വാൻ ജൂദയായില്‍നിന്ന് കേസറിയായിലേക്കുപോയി അവിടെ താമസിച്ചു.

ഹേറോദേസിന്റെ ദുരന്തം

20ടയിറിലും സീദോനിലുമുള്ള ആളുകളോടു ഹേറോദേസ് അളബിലായിരുന്നു. അവര്‍ ഒത്തുചേര്‍ന്ന് മലിക്കിന്റെ അടുത്തുചെന്ന്, അവന്റെ പള്ളിയറക്കാരനായ ബ്‌ളാസ്‌തോസിനെ സ്വാധീനിച്ച്, സലാമത്തിനുവേണ്ടി ത്വലബ് ചെയ്തു. കാരണം, അവരുടെ ദൌല ഭക്ഷ്യസാധനങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത് അവന്റെ ദൌലയെയാണ്. 21യൗമുൽ മുഈനിൽ ഹേറോദേസ് രാജകീയ ലിബാസുകൾ ധരിച്ച് അർശിൽ ഉപവിഷ്ടനായി അവരോടു ജഹറായി സംസാരിച്ചു. 22ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ആലിഹത്തിന്റെ സ്വരമാണ്, മനുഷ്യന്‍േറതല്ല. 23സുർഅത്തിൽ റബ്ബുൽ ആലമീന്റെ ഒരു മലക്ക് അവനെ അടിച്ചു വീഴ്ത്തി. എന്തെന്നാല്‍, അള്ളാഹുവിന് അവന്‍ തംജീദ് നല്‍കിയില്ല. പുഴുക്കള്‍ക്കിരയായി അവന്‍ മൌത്തായി.

24റബ്ബുൽ ആലമീന്റെ കലിമ വളര്‍ന്നു വ്യാപിച്ചു.

25ബാര്‍ണബാസും താലൂത്തും തങ്ങളുടെ അമലുകൾ കാമിലാക്കി ജറുസലെമില്‍നിന്നു തിരിച്ചുവന്നു. മര്‍ക്കൂസ് എന്ന് അപരനാമമുള്ള യഹിയ്യായെയും അവര്‍ കൂടെക്കൊണ്ടു പോന്നു.