അൽ അഫ് രാൽ 11  

സഫ് വാൻ പ്രവർത്തനങ്ങളെ വിശദീകരിക്കുന്നു

11 1കാഫിറുകളും അള്ളാഹുവിൻറെ കലിമ ഖുബൂൽ ചെയ്തുവെന്നു യൂദയായിലുണ്ടായിരുന്ന റസൂലുമാരും അഖുമാരും കേട്ടു. 2തന്‍മൂലം, സഫ് വാൻ ജറുസലെമില്‍ വന്നപ്പോള്‍ സുന്നത്ത് ചെയ്യണം എന്ന് വാദിക്കുന്നവർ അവനെ എതിര്‍ത്തു. 3അവര്‍ ചോദിച്ചു: സുന്നത്ത് ചെയ്യാത്തവരുടെ ഖരീബില്‍ നീ പോവുകയും അവരോടൊപ്പം ഒചീനിക്കുകയും ചെയ്തതെന്തുകൊണ്ട്? 4സഫ് വാൻ അവരോട് എല്ലാം ക്രമമായി വിശദീകരിക്കാന്‍ തുടങ്ങി. 5ഞാന്‍ യോപ്പാനഗരത്തില്‍ ദുആ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് ഖുസൂസിയത്തിൽ ഒരു മിറാജുണ്ടായി. ജന്നത്തില്‍നിന്നു കബീറായ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലും പിടിച്ച് ഇറക്കുന്നത് ഞാന്‍ കണ്ടു. അത് എന്റെ ഖരീബിൽ വന്നു. 6ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ അതില്‍ ദുനിയാവിലെ ഹയവാനാത്തുകളെയും ഇഴജന്തുക്കളെയും ആകാശപ്പറവകളെയും കണ്ടു. 7എന്നോടു സംസാരിക്കുന്ന ഒരു സോത്ത് ഞാന്‍ കേട്ടു: സഫ് വാൻ, എഴുന്നേല്‍ക്കുക; നീ ഇവയെ ഹലാലാക്കി ഒചീനിക്കുക. 8അപ്പോള്‍ ഞാന്‍ ഉത്തരം പറഞ്ഞു: റബ്ബുൽ ആലമീൻ, ഒരിക്കലുമില്ല. നജ്സും ഹറാമും ആയ യാതൊന്നും ഞാന്‍ ഒരിക്കലും ഒചീനിച്ചിട്ടില്ല. 9ജന്നത്തില്‍നിന്നു രണ്ടാമതും ആ സോത്ത് പറഞ്ഞു: അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ ഹലാലാക്കിയതിനെ നീ ഹറാമെന്നു വിളിക്കരുത്. 10മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പിന്നീട് എല്ലാം ജന്നത്തിലേക്കു അസ്തആദത്ത് ചയ്തു. 11അപ്പോള്‍ത്തന്നെ കേസറിയായില്‍നിന്ന് എന്റെ ഖരീബിലേക്ക് മുർസലാക്കപ്പെട്ട മൂന്നുപേര്‍ ഞാന്‍ പാർത്തിരുന്ന ബൈത്തിലെത്തി. 12ഒരു ശഖ്ഖും കൂടാതെ അവരോടൊപ്പം പോകാന്‍ എനിക്ക് റൂഹുൽ ഖുദ്ധൂസിന്റെ തഅ് ലീമാത്തുണ്ടായി. ഈ ആറു അഖുമാരും എന്നെ അനുയാത്ര ചെയ്തു. ഞങ്ങള്‍ ആ മനുഷ്യന്റെ ബൈത്തിൽ പ്രവേശിച്ചു. 13തന്റെ ബൈത്തില്‍ ഒരു മലക്ക് നില്‍ക്കുന്നതായി കണ്ടുവെന്നും അവന്‍ ഇങ്ങനെ അറിയിച്ചുവെന്നും അവന്‍ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് സഫ് വാൻ എന്നു ഇസ്മ് ഉള്ള ശിമയോനെ വരുത്തുക. 14നിനക്കും നിന്റെ അഹ് ല് ബൈത്തിനു മുഴുവനും ഇഖ് ലാസ് കിട്ടുന്നതിനുള്ള കാര്യങ്ങള്‍ അവന്‍ നിന്നോടു പറയും. 15ഞാന്‍ അവരോടു വയള് പറയാൻ തുടങ്ങിയപ്പോള്‍, മുമ്പ് നമ്മുടെമേല്‍ എന്നതുപോലെതന്നെ അവരുടെമേലും റൂഹുൽ ഖുദ്ധൂസു വന്നു. 16അപ്പോള്‍ ഞാന്‍ റബ്ബുൽ ആലമീന്റെ കലാമുകള്‍ ഓര്‍ത്തു: യഹിയ്യ നബി ജലംകൊണ്ടു ത്വരീഖാ ഗുസൽ നല്‍കി; നിങ്ങളാകട്ടെ റൂഹുൽ ഖുദ്ധൂസിനാല്‍ സിഗ്ബത്തുള്ള ത്വരീഖാ ഗുസൽ ഖുബൂലാക്കും. 17നാം കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൽ ഈമാൻ വെച്ചപ്പോള്‍ അള്ളാഹു തഅലാ നമുക്കു നല്‍കിയ അതേ ഹിബത്ത് അവര്‍ക്കും അവിടുന്നു നല്‍കിയെങ്കില്‍ അള്ളാഹുവിനെ തടസ്‌സപ്പെടുത്താന്‍ ഞാനാരാണ്? 18ഈ ഖൌൽ കേട്ടപ്പോള്‍ അവര്‍ നിശ്ശബ്ദരായി. ഹയാത്തിലേക്കു നയിക്കുന്ന തൌബ കാഫിറുകൾക്കും അള്ളാഹു തഅലാ നല്‍കിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവര്‍ റബ്ബുൽ ആലമീനെ തംജീദ് ചെയ്തു.

ജാമിയ്യാ അന്ത്യോക്യായില്‍

19സ്‌തേഫാനോസിനെ സംബന്ധിച്ചുണ്ടായ അദാബ് നിമിത്തം മുതഫറക്കാക്കപ്പെട്ടവർ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങള്‍ വരെ മുസാഫിറായി. ജൂദരോടല്ലാതെ മറ്റാരോടും അവര്‍ കലിമയെക്കുറിച്ച് വയള് പറഞ്ഞിരുന്നില്ല. 20അക്കൂട്ടത്തില്‍ സൈപ്രസില്‍ നിന്നും കിറേനേയില്‍ നിന്നുമുള്ള ചിലര്‍ ഉണ്ടായിരുന്നു. അവര്‍ അന്ത്യോക്യായില്‍ വന്നപ്പോള്‍ യുനാനികളോടും കലിമത്തുള്ളാഹി ഈസാ അൽ മസീഹിനെക്കുറിച്ച് വയള് പറഞ്ഞു. 21സയ്യിദിനാ റബ്ബുൽ ആലമീന്റെ യദ് അവരോടുകൂടെയുണ്ടായിരുന്നു. ഈമാൻ ഖുബൂൽ ചെയ്ത വളരെപ്പേര്‍ കലിമത്തുള്ളാഹി ഈസാ അൽ മസീഹിലേക്കു തിരിഞ്ഞു. 22ഈ അഖ്ബാർ ജറുസലെമിലെ ജാമിയ്യായിലെത്തി. അവര്‍ ബാര്‍ണബാസിനെ അന്ത്യോക്യായിലേക്കയച്ചു. 23അവന്‍ ചെന്ന് റബ്ബുൽ ആലമീന്റെ ഫദുലുള്ളാഹി ദര്‍ശിച്ചു സആദത്തിലാവുകയും സയ്യിദിനാ റബ്ബിനോടു മുഖ് ലിസുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാന്‍ അവരെ തഅ് ലിമാത്ത് നൽകുകയും ചെയ്തു. 24കാരണം, അവന്‍ റൂഹുൽ ഖുദ്ധൂസിനാലും ഈമാനിനാലും നിറഞ്ഞ ഒരു ജയ്യിദായ മനുഷ്യനായിരുന്നു. കസീറായി ജനങ്ങൾ സയ്യിദിനാ റബ്ബിന്റെ ഖൗമീങ്ങളായിത്തീര്‍ന്നു. 25താലൂത്തിനെ അന്വേഷിച്ച് ബാര്‍ണബാസ് താര്‍സോസിലേക്കു പോയി. 26അവനെ കണ്ടുമുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു സനത്ത് മുഴുവന്‍ അവര്‍ അവിടത്തെ ജാമിയ്യാ ഇജ്തിമാഉകളിൽ പങ്കെടുക്കുകയും വളരെപ്പേർക്ക് തഅലീം നൽകുകയും ചെയ്തു. അന്ത്യോക്യായില്‍ വച്ചാണ് ഹവാരിയൂങ്ങൾക്ക് ആദ്യമായി മസീഹിയ്യീൻ എന്ന് വിളിക്കപ്പെട്ടത്. 27ഇക്കാലത്ത് ജറുസലെമില്‍നിന്നു നബിമാര്‍ അന്ത്യോക്യായിലേക്കു വന്നു. 28അവരില്‍ ഹാഗാബോസ് എന്നൊരുവന്‍ എഴുന്നേറ്റ്, ദുനിയാവ് മുഴുവനും ഒരു കബീറായ മജാഅത്ത് ഉണ്ടാകും എന്നു റൂഹുൽ ഖുദ്ധൂസിനാൽ പ്രചോദിതനായി പ്രവചിച്ചു. ക്ലാവുദിയൂസിന്റെ ഭരണകാലത്ത് ഈ മജാഅത്തുണ്ടായി. 29ഹവാരിയൂങ്ങളെല്ലാവരും തങ്ങളുടെ കഴിവനുസരിച്ച്‌ ജൂദയായില്‍ പാർത്തിരുന്ന അഖുമാർക്ക് സ്വദഖ എത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. 30ബാര്‍ണബാസും താലൂത്തും വഴി സ്വദഖ ശൈഖുമാര്‍ക്കു എത്തിച്ചുകൊടുത്തുകൊണ്ട് അവര്‍ അതു നിര്‍വ്വഹിക്കുകയും ചെയ്തു.


Footnotes