അൽ അഫ് രാൽ 10  

കൊര്‍ണേലിയൂസ്

10 1കേസറിയായില്‍ കൊര്‍ണേലിയൂസ് എന്നൊരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യ വിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു. 2അവനും കുടുംബവും റബ്ബിനെ ഭയവും ദീനിയുമായിരുന്നു. അവന്‍ ജനങ്ങള്‍ക്ക് ഉദാരമായി ദാനധര്‍മം ചെയ്യുകയും അള്ളാഹുവിനോട് നിരന്തരം ദുആ ഇരക്കുകയും ചെയ്തു പോന്നു. 3ഒരു ദിവസം ഏതാണ്ട് ഒമ്പതാം മണിക്കൂറില്‍ കൊര്‍ണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു മലക്ക് ആഗതനാകുന്നത് ഒരു മിറാജില്‍ അവന്‍ വ്യക്തമായിക്കണ്ടു. 4ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവന്‍ ചോദിച്ചു: റബ്ബേ, ഇതെന്താണ്? മലക്ക് പറഞ്ഞു: നിന്റെ ദുആകളും ദാനധര്‍മങ്ങളും ഉള്ളാഹുവിൻറെ സന്നിധിയില്‍ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു. 5യോപ്പായിലേക്ക് ആളയച്ച് സഫ്ആൻ എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. 6അവന്‍ കടല്‍ത്തീരത്തു താമസിക്കുന്ന തുകല്‍പണിക്കാരന്‍ ശീമൂന്റെ കുടിയിലുണ്ട്. 7തന്നോടു സംസാരിച്ച മലക്ക് പോയപ്പോള്‍ അവന്‍ തന്റെ രണ്ടു ഭൃത്യന്മാരെയും അംഗരക്ഷകന്‍മാരില്‍പ്പെട്ട വിശ്വസ്തനായ ഒരു പടയാളിയെയും വിളിച്ച്, 8എല്ലാം വിശദീകരിച്ചു കൊടുത്തതിനു ശേഷം അവരെ യോപ്പായിലേക്ക് അയച്ചു.

9അവര്‍ യാത്ര ചെയ്ത് പിറ്റേദിവസം നഗരത്തെ സമീപിച്ചപ്പോള്‍ സഫ്ആൻ നിസ്കരിക്കാന്‍ മട്ടുപ്പാവിലേക്കു പോവുകയായിരുന്നു. ഏകദേശം ആറാം മണിക്കൂറായിരുന്നു. 10അവനു വിശുന്നു. എന്തെങ്കിലും ഭക്ഷിക്കണമെന്നു തോന്നി. അവര്‍ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ അവന് ഒരു ദിവ്യാനുഭൂതി ഉണ്ടായി. 11ജന്നത്ത് തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച് ദുനിയാവിലേക്ക് ഇറക്കപ്പെടുന്നതും അവന്‍ കണ്ടു. 12ദനിയാവിലെ എല്ലാത്തരം നാല്‍ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു. 13ഒരു സ്വരവും അവന്‍ കേട്ടു: സഫ്ആനേ, എഴുന്നേല്‍ക്കുക; നീ ഇവയെ അറുത്തു തിന്നുക. 14സഫ്ആൻ പറഞ്ഞു: റബ്ബുൽ ആലമീനായ തമ്പുരാനേ, ഒരിക്കലുമില്ല. മലിനമോ ഹറാമോ ആയ ഒന്നും ഞാന്‍ ഒരിക്കലും തിന്നിട്ടില്ല. 15രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ ഹലാലാക്കിയവ ഹറാമാണെന്നു നീ കണക്കാക്കരുത്. 16മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടന്‍തന്നെ പാത്രം ആകാശത്തേക്ക് എടുക്കപ്പെടുകയും ചെയ്തു.

17താന്‍ കണ്ട മിറാജിന്റെ അര്‍ഥമെന്തെന്നു സഫ്ആൻ സംശയിച്ചു നില്‍ക്കുമ്പോള്‍, കൊര്‍ണേലിയൂസ് അയച്ച ആളുകള്‍ ശീമോൻറെ വീടന്വേഷിച്ച് പടിവാതില്‍ക്കല്‍ നില്‍പുണ്ടായിരുന്നു. 18സഫ്ആൻ എന്നു വിളിക്കപ്പെടുന്ന ശിമയോന്‍ ഇവിടെയാണോ താമസിക്കുന്നത് എന്ന് അവര്‍ വിളിച്ചു ചോദിച്ചു. 19സഫ്ആൻ ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ റൂഹുൽള്ളാ അവനോടു പറഞ്ഞു: ഇതാ, മൂന്നുപേര്‍ നിന്നെ അന്വേഷിക്കുന്നു. 20എഴുന്നേറ്റ് താഴേക്കു ചെല്ലുക; ഒന്നും സംശയിക്കാതെ അവരോടൊപ്പം പോവുക. എന്തെന്നാല്‍, ഞാനാണ് അവരെ അയച്ചിരിക്കുന്നത്. 21സഫ്ആൻ താഴെ വന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ അന്വേഷിക്കുന്ന ആള്‍ ഞാന്‍ തന്നെ. നിങ്ങള്‍ വന്നതിന്റെ ഉദ്‌ദേശ്യമെന്ത്? 22അവര്‍ പറഞ്ഞു: നീതിമാനും റബ്ബിനെ ഭയമുള്ളവനും ജൂദജനത്തിനു മുഴുവന്‍ സമ്മതനുമായ കൊര്‍ണേലിയൂസ് എന്ന ശതാധിപന്, നിന്നെ ആളയച്ച് വീട്ടിലേക്ക് കൊണ്ടുചെല്ലണമെന്നും, നിന്റെ വാക്കുകള്‍കേള്‍ക്കണമെന്നും, അള്ളാഹുവിൻറെ മലക്കില്‍നിന്നു നിര്‍ദ്‌ദേശം ലഭിച്ചിരിക്കുന്നു. 23അവന്‍ അവരെ അകത്തേക്കു വിളിച്ച് അവിടെ താമസിപ്പിച്ചു. അടുത്ത ദിവസം അവന്‍ അവരോടൊപ്പം പുറപ്പെട്ടു. യോപ്പായില്‍നിന്നുള്ള ചില സഹോദരന്‍മാരും അവനെ അനുയാത്ര ചെയ്തു.

24പിറ്റേദിവസം അവര്‍ കേസറിയായിലെത്തി. കൊര്‍ണേലിയൂസ് തന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി, അവരുടെ വരവു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. 25സഫ്ആൻ അകത്തു പ്രവേശിച്ചപ്പോള്‍ കൊര്‍ണേലിയൂസ് അവനെ സ്വീകരിച്ച് കാല്‍ക്കല്‍ വീണു സുജൂദ് ചെയ്തു. 26എഴുന്നേല്‍ക്കുക, ഞാനും ഒരു മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ട് സഫ്ആൻ അവനെ എഴുന്നേല്‍പിച്ചു. 27അവനോടു സംസാരിച്ചുകൊണ്ട് സഫ്ആൻ അകത്തു പ്രവേശിച്ചപ്പോള്‍ വളരെപ്പേര്‍ അവിടെ കൂടിയിരിക്കുന്നതു കണ്ടു. 28അവന്‍ അവരോടു പറഞ്ഞു: മറ്റൊരു വര്‍ഗക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവനെ സമീപിക്കുന്നതും ഒരു ജൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നാല്‍, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് അള്ളാഹു തഅലാ എനിക്കു കാണിച്ചുതന്നിരിക്കുന്നു. 29അതിനാല്‍, നിങ്ങള്‍ എനിക്ക് ആളയച്ചപ്പോള്‍ യാതൊരു തടസ്‌സവും പറയാതെ ഞാന്‍ വരുകയാണു ചെയ്തത്. എന്തിനാണ് നിങ്ങള്‍ എനിക്ക് ആളയച്ചതെന്നു പറയുവിന്‍.

30കൊര്‍ണേലിയൂസ് മറുപടി പറഞ്ഞു: നാലു ദിവസം മുമ്പ് ഈ സമയത്തു വീട്ടില്‍വച്ച് ഞാന്‍ ഒന്‍പതാം മണിക്കൂറിലെ ദുആ ഇരക്കുകയായിരുന്നു. പെട്ടെന്നു തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞഒരാള്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. 31അവന്‍ പറഞ്ഞു: കൊര്‍ണേലിയൂസേ, അള്ളാഹുവിൻറെ സന്നിധിയില്‍ നിന്റെ ദുആ എത്തുകയും അള്ളാഹു തഅലാ നിന്റെ ദാനധര്‍മങ്ങള്‍ അനുസ്മരിക്കുകയും ചെയ്തിരിക്കുന്നു. 32അതുകൊണ്ട്, യോപ്പായിലേക്ക് ആളയച്ച് സഫ്ആൻ എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. കടല്‍ത്തീരത്തു തുകല്‍പണിക്കാരനായ ശീമോന്റെ വീട്ടിലാണ് അവന്‍ താമസിക്കുന്നത്. 33അതുകൊണ്ട് നിന്നെ വിളിക്കാന്‍ ഞാന്‍ ഉടനെ ആളയച്ചു. നീ സൗമനസ്യത്തോടെ ഇവിടെ വരുകയും ചെയ്തു. റബ്ബുൽ ആലമീൻ നിന്നോട് ആജ്ഞാപിച്ചിട്ടുള്ളതെല്ലാം കേള്‍ക്കാന്‍ ഇതാ, അള്ളാഹുവിൻറെ സന്നിധിയില്‍ ഞങ്ങളെല്ലാവരും സന്നിഹിതരായിരിക്കുന്നു.

സഫ്ആന്റെ പ്രസംഗം

34സഫ്ആൻ അവരോടു സംസാരിച്ചുതുടങ്ങി: സത്യമായും അള്ളാഹുവിനു പക്ഷപാതമില്ലെന്നും 35അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. 36സമാധാനത്തിന്റെ സദ്‌വാര്‍ത്ത സകലത്തിന്റെയും നാധനായ ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിലൂടെ വിളംബരം ചെയ്തുകൊണ്ട് തന്റെ വചനം അവിടുന്ന് ഇസ്രായിലാഹ് മക്കള്‍ക്ക് നല്‍കി. 37യഹ്യാ[c] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി പ്രസംഗിച്ച സിഗ്ബത്തുള്ളാ ഗുസലിനുശേഷം ഗലീലിയില്‍ ആരംഭിച്ച്‌ ജൂദാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. 38നാസീറിയാ ഈസാ അൽ മസീഹിനെ റൂഹുൽ ഖുദ്ധൂസിനാലും ശക്തിയാലും അള്ളാഹു തഅലാ എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവന്‍ എപ്രകാരം നന്‍മ പ്രവര്‍ത്തിച്ചുകൊണ്ടും ഇബിലീസിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങള്‍ക്ക് അറിയാം. അള്ളാഹു തഅലാ അവനോടുകൂടെയുണ്ടായിരുന്നു. 39യഹൂദന്‍മാരുടെ ദേശത്തും ജറുസലെമിലും അവന്‍ ചെയ്ത എല്ലാകാര്യങ്ങള്‍ക്കും ഞങ്ങള്‍ സാക്ഷികളാണ്. അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു. 40എന്നാല്‍, അള്ളാഹു തഅലാ അവനെ മൂന്നാംദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. 41എല്ലാവര്‍ക്കുമല്ല, സാക്ഷികളായി അള്ളാഹു തഅലാ മുന്‍കൂട്ടി തെരഞ്ഞെടുത്ത ഞങ്ങള്‍ക്കു മാത്രം. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം, അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍. 42ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികര്‍ത്താവായി അള്ളാഹു സുബുഹാന തഅലാ നിയോഗിച്ചിരിക്കുന്നവന്‍ അവനാണ് എന്ന് ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങള്‍ക്കു കല്‍പന നല്‍കി. 43അവനില്‍ ഈമാൻ വെക്കുന്ന എല്ലാവരും അവന്റെ നാമംവഴി പാപമോചനം നേടുമെന്നു അംബിയാക്കൾ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.

വിജാതീയര്‍ക്കു സിഗ്ബത്തുള്ള ഗുസൽ

44സഫ്ആൻ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ റൂഹുൽ ഖുദ്ധൂസ് വന്നു. 45വിജാതീയരുടെമേല്‍ പോലും റൂഹുൽ ഖുദ്ധൂസിന്റെ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍, സഫ്ആനോടുകൂടെ വന്നിരുന്ന സുന്നത്ത് ചെയ്ത മുഅമിനുകള്‍ വിസ്മയിച്ചു. 46അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും അള്ളാഹുവിന് ഇബാദത്ത് ചെയ്യുന്നതും അവര്‍ കേട്ടു. അപ്പോള്‍ സഫ്ആൻ പറഞ്ഞു: 47നമ്മെപ്പോലെതന്നെ റൂഹുൽ ഖുദ്ധൂസിനെ സ്വീകരിച്ച ഇവര്‍ക്കു സിഗ്ബത്തുള്ളാ ത്വരീഖാ ഗുസൽ നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? 48റബ്ബുൽ ആലമീൻ ഈസാ അൽ മസീഹിന്റെ നാമത്തില്‍ അവര്‍ക്ക് സ്വിഗ്ബത്തുള്ളാ തരീഖാ ഗുസൽ നല്‍കാന്‍ അവന്‍ കല്‍പിച്ചു. കുറെദിവസം തങ്ങളോടുകൂടെ താമസിക്കണമെന്ന് അവര്‍ അവനോട് അഭ്യര്‍ഥിച്ചു.


Footnotes